Monday, January 4, 2016

ഫ്യോദോർ സൊലോഗുബ് - പ്രാർത്ഥന



ദൈവമേ,
സാധുവും ദുർബലനുമായ വാക്കിനടിമയാണു ഞാനെങ്കിൽ,
മണ്ണടിയും വരെ പണിയെടുക്കണമെന്നാണെന്റെ വിധിയെങ്കിൽ,
ഒരേയൊരു പ്രാർത്ഥനയിൽ 
സ്വയമതിവർത്തിക്കാനെന്നെയനുവദിക്കേണമേ:
ഒരെട്ടുവരിക്കവിതയെനിക്കെഴുതണം,
തെളിഞ്ഞ നാളം പോലതെരിഞ്ഞു നില്ക്കണം.

ഫ്യോദോർ സൊലോഗുബ്  (1863-1927)- യഥാർത്ഥനാമം ഫ്യോദോർ കുസ്മിച്ച് ടെറ്റെർനിക്കോവ്. റഷ്യയിലെ സെയിന്റ് പീറ്റേഴ്സ്ബർഗ്ഗിൽ ജനിച്ചു. “ഒരിടത്തരം പിശാച്” എന്ന നോവൽ പ്രസിദ്ധം.






No comments: