Thursday, August 30, 2012

മീരോസ്ലാവ് ഹോലുബ് - ഈച്ച

File:AnimatedFly.gif

ക്രേസീയിലെ യുദ്ധവും കണ്ടുകൊണ്ട്
ഒരരളിമരക്കൊമ്പിൽ
അവളിരുന്നു
അലർച്ചകൾ
ആർത്തനാദങ്ങൾ
കിതപ്പുകൾ
തൊഴികൾ വീഴ്ചകൾ

ഫ്രഞ്ചു കുതിരപ്പടയുടെ
പതിന്നാലാമതു മുന്നേറ്റത്തിനിടയിൽ
വാദിൻകോർട്ടുകാരനായ
തവിട്ടുകണ്ണുകളുള്ള ഒരാണീച്ചയുമായി
അവൾ ഇണചേർന്നു.

കുടലു പുറത്തുചാടിയ ഒരു കുതിരയ്ക്കു മേലിരുന്ന്
ഈച്ചകളുടെ അമരത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ
അവൾ കാലുകൾ കൂട്ടിത്തിരുമ്മി.

മനസ്സമാധാനത്തോടെ
ക്ളെയർവോയിലെ ഡ്യൂക്കിന്റെ
നീലിച്ച നാവിൽ
അവൾ പറന്നുചെന്നിരുന്നു.

എങ്ങും നിശ്ശബ്ദതയായപ്പോൾ
ഉടലുകൾക്കു ചുറ്റും
ജീർണ്ണതയുടെ മർമ്മരങ്ങൾ മാത്രമായപ്പോൾ
മരങ്ങൾക്കടിയിൽ
ചില കൈകളും കാലുകളും മാത്രം
ഞെട്ടിപ്പിടഞ്ഞുകൊണ്ടിരുന്നപ്പോൾ

രാജാവിന്റെ ആയുധപ്പുരയുടെ സൂക്ഷിപ്പുകാരനായ
യൊഹാൻ ഊറിന്റെ ഒറ്റക്കണ്ണിൽ
അവൾ മുട്ടയിടാൻ തുടങ്ങി.

അങ്ങനെയാണ്‌
എസ്ട്രീസിലെ തീനാളങ്ങളിൽ നിന്നു
പലായനം ചെയ്യുകയായിരുന്ന
ഒരു മീവൽക്കിളി
അവളെ വെട്ടിവിഴുങ്ങാനിടയായത്.


link to image


സ്ബിഗ്നിയെഫ് ഹെർബർട്ട് - ഉപരോധിക്കപ്പെട്ട നഗരത്തിൽ നിന്നുള്ള വർത്തമാനങ്ങൾ


അന്യരെപ്പോലായുധമെടുക്കാൻ യുദ്ധം ചെയ്യാനാവാത്തത്ര പ്രായമായവൻ-

ദാക്ഷിണ്യപൂർവ്വമെനിക്കനുവദിച്ചുകിട്ടിയത് ഒരു നാൾവഴിയെഴുത്തുകാരൻ എന്ന സഹനടന്റെ ഭാഗം
ഒരുപരോധത്തിന്റെ ചരിത്രം ഞാനെഴുതിവയ്ക്കുന്നു- ആർക്കു വായിക്കാനെന്നറിയാതെ

കൃത്യത എനിക്കു വേണം പക്ഷേ എനിക്കറിയില്ല ഉപരോധമാരംഭിച്ചതെപ്പോഴെന്ന്
രണ്ടു നൂറ്റാണ്ടു മുമ്പ് ഡിസംബറിൽ സെപ്തംബറിൽ അതോ ഇന്നലെ പ്രഭാതത്തിലോ
കാലബോധം നഷ്ടപ്പെട്ടവരായിരിക്കുന്നു ഇവിടെ ഞങ്ങളെല്ലാം

ഞങ്ങൾക്കു ശേഷിച്ചതൊരിടം മാത്രം ആയിടത്തോടുള്ള മമത മാത്രം
ഞങ്ങൾക്കു പരിപാലിക്കാൻ ദേവാലയങ്ങളുടെ ശേഷിപ്പുകൾ മാത്രം ഉദ്യാനങ്ങളുടെ വീടുകളുടെ പ്രേതങ്ങൾ മാത്രം
ആ ശേഷിപ്പുകൾ കൂടി നഷ്ടപ്പെട്ടാൽ ഞങ്ങൾക്കു പിന്നെയൊന്നും ശേഷിക്കുന്നില്ല

അന്തമറ്റ ആഴ്ചകളുടെ താളത്തിൽ എനിക്കാവുന്നപോലെ ഞാനെഴുതിവയ്ക്കട്ടെ
തിങ്കളാഴ്ച: കടകൾ ശൂന്യമായിരിക്കുന്നു എലികളാണിന്നു നാണയത്തിനു പകരം
ചൊവ്വാഴ്ച: അജ്ഞാതരായ ആയുധധാരികൾ മേയറെ പതിയിരുന്നു കൊന്നു
ബുധനാഴ്ച: സന്ധിസംഭാഷണങ്ങൾ ഞങ്ങളുടെ ദൂതന്മാരെ ശത്രു തടഞ്ഞുവച്ചിരിക്കുന്നു

അവരെവിടെയാണെന്നു ഞങ്ങൾക്കറിയുന്നില്ല എന്നു പറഞ്ഞാൽ എവിടെ വച്ചാണവരെ കൊന്നതെന്ന്
വ്യാഴാഴ്ച: നിരുപാധികമായി കീഴടങ്ങുകയാണു വേണ്ടതെന്ന കച്ചവടക്കാരുടെ പ്രമേയം
പ്രക്ഷുബ്ധമായ ഒരു യോഗത്തിനു ശേഷം ഭൂരിപക്ഷതീരുമാനപ്രകാരം വോട്ടിനിട്ടു തള്ളുന്നു
വെള്ളിയാഴ്ച: പ്ളേഗ് പടർന്നുപിടിക്കുന്നു ശനിയാഴ്ച: എൻ.എൻ എന്ന ഉറച്ച പടയാളി ആത്മഹത്യ ചെയ്യുന്നു
ഞായറാഴ്ച: വെള്ളമില്ല ഉടമ്പടിയുടെ കവാടം എന്നു പേരുള്ള കിഴക്കാൻ കവാടത്തിൽ
ഒരാക്രമണത്തെ ഞങ്ങൾ ചെറുത്തു നിന്നു

വിരസമാണിതൊക്കെയെന്നെനിക്കറിയാത്തതല്ല ഇതാരുടെയും കണ്ണു നനയിയ്ക്കാൻ പോകുന്നുമില്ല

അഭിപ്രായങ്ങൾ ഞാനൊഴിവാക്കുന്നു വികാരപ്രകടനങ്ങളും വസ്തുതകളിൽ മാത്രം ഞാനൊതുങ്ങിനിൽക്കുന്നു
വസ്തുതകൾക്കേ വിദേശക്കമ്പോളങ്ങളിൽ വില കിട്ടൂ എന്നെനിക്കു തോന്നുന്നു
എന്നാലും ഒരഭിമാനത്തോടെ ലോകത്തെ അറിയിക്കണമെന്നെനിക്കുണ്ട്
ഈ യുദ്ധകാലത്ത് ഞങ്ങൾ പെറ്റുവളർത്തിയ പുതിയ ജനുസ്സു കുട്ടികളുടെ കാര്യം
ഞങ്ങളുടെ കുട്ടികൾക്കു യക്ഷിക്കഥകളിഷ്ടമല്ല കൊല്ലുന്നതിലാണവർക്കു രസം
ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും അവർ സ്വപ്നം കാണുന്നത് അപ്പവും എല്ലുസൂപ്പും
നായ്ക്കളെയും പൂച്ചകളെയും പോലെ തന്നെ

സായാഹ്നങ്ങളിൽ നഗരത്തിന്റെ അതിരുകളിലൂടെ ഞാനലഞ്ഞുനടക്കാറുണ്ട്
ഞങ്ങളുടെ അനിശ്ചിതസ്വാതന്ത്ര്യത്തിന്റെ അതിർത്തികളിൽ നിന്നു വിട്ടുമാറി
മുകളിൽ നിന്നു നോക്കുമ്പോളെനിക്കു കാണാം ഉറുമ്പിൻ നിരകൾ പോലെ ശത്രുക്കൾ അവരുടെ വെളിച്ചങ്ങൾ
പെരുമ്പറയൊച്ചകളെനിക്കു കേൾക്കാം ആ കിരാതന്മാരുടെ ചീറ്റലുകൾ
സത്യമായും എനിക്കു മനസ്സിലാവുന്നില്ല എന്തിനാണു നഗരം ഇനിയും ചെറുത്തുനിൽക്കുന്നതെന്ന്

ഉപരോധം നീണ്ടുനീണ്ടുപോവുകയാണ്‌ ശത്രുക്കൾക്കൂഴമെടുക്കേണ്ടി വരികയാണ്‌
ഞങ്ങളെ നശിപ്പിക്കുക എന്നൊരാഗ്രഹമല്ലാതെ മറ്റൊന്നും അവരെ ഒരുമിപ്പിക്കുന്നില്ല
ഗോത്തുകൾ താർത്താറുകൾ സ്വീഡുകൾ സീസറുടെ സേനകൾ
ആർക്കവരെ എണ്ണിത്തിട്ടപ്പെടുത്താൻ
ചക്രവാളരേഖയിലെ വനങ്ങൾ പോലെ അവരുടെ പതാകകൾ നിറം മാറുന്നു
വസന്തത്തിലെ കിളിമഞ്ഞയിൽ നിന്ന് പച്ചയിലൂടെ ചുവപ്പു കടന്ന് മഞ്ഞുകാലത്തെ കറുപ്പിലേക്ക്

പിന്നെ സന്ധ്യകളിൽ വസ്തുതകളിൽ നിന്നു വിമുക്തനാവുമ്പോൾ
എനിക്കോർത്തിരിക്കാം വിദൂരവും പ്രാക്തനവുമായ കാര്യങ്ങളെക്കുറിച്ച്
ഉദാഹരണത്തിന്‌ കടലിനക്കരെയുള്ള ഞങ്ങളുടെ സഖ്യരാജ്യങ്ങളെക്കുറിച്ച്
അവർക്കു ഞങ്ങളോടാത്മാർത്ഥമായ സഹതാപമുണ്ട് അവർ ഗോതമ്പുചാക്കുകളയക്കുന്നുണ്ട്
പന്നിക്കൊഴുപ്പും ആശ്വാസവചനങ്ങളും സദുപദേശങ്ങളുമയക്കുന്നുണ്ട്
തങ്ങളുടെ പൂർവികർ തന്നെയാണു ഞങ്ങളെ ചതിച്ചതെന്നുപോലുമവരറിയുന്നില്ല
രണ്ടാം വെളിപാടുകാലം തൊട്ടേ ഞങ്ങളുടെ സഖ്യകക്ഷികളാണവർ
അവരുടെ സന്തതികൾ നിരപരാധികൾ അവർ നന്ദിയർഹിക്കുന്നവർ അതിനാൽ നന്ദിയുള്ളവർ ഞങ്ങൾ

നിത്യതയുടെ ദൈർഘ്യമുള്ള ഒരുപരോധം അവർക്കനുഭവിക്കേണ്ടി വന്നിട്ടില്ല
ദൌർഭാഗ്യത്തിനിരകളാവുന്നവർ എന്നും ഏകാകികൾ തന്നെ
ദലൈലാമയുടെ അനുകൂലികൾ കുർദ്ദുകൾ അഫ്ഗാനിസ്ഥാനിലെ മലമ്പ്രദേശക്കാർ

ഞാൻ ഈ വാക്കുകൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കെ
അനുരഞ്ജനവാദികൾ തീവ്രപക്ഷക്കാരെക്കാൾ മേൽക്കൈ നേടിയിരിക്കുന്നു
അതു സാധാരണമട്ടിലുള്ളൊരു മനോഭാവചാഞ്ചല്യമാവാം ഭാവി ഇനിയും വ്യക്തമായിട്ടില്ല

ശവപ്പറമ്പുകൾ വിസ്തൃതമാവുന്നു ചെറുത്തുനിൽക്കുന്നവർ എണ്ണത്തിൽ കുറയുന്നു
പക്ഷേ പ്രതിരോധം തുടരുന്നു അതു തുടരും അന്ത്യം വരെയും

നഗരം വീഴുകയും ഒരാൾ മാത്രം ശേഷിക്കുകയും ചെയ്തുവെന്നിരിക്കട്ടെ
പ്രവാസത്തിന്റെ പാതകളിലൂടെ നടക്കുമ്പോൾ നഗരം അയാൾക്കുള്ളിലുണ്ടാവും
അയാൾ തന്നെ നഗരമാവും

വിശപ്പിന്റെ മുഖത്തേക്കു നോക്കി ഞങ്ങളിരിക്കുന്നു അഗ്നിയുടെ മുഖത്തേക്ക് മരണത്തിന്റെ മുഖത്തേക്ക്
അതിലും കെട്ട- വിശ്വാസവഞ്ചനയുടെ മുഖത്തേക്ക്

ഇനിയും അവമാനിതമാവാതെ ഞങ്ങളുടെ സ്വപ്നങ്ങൾ മാത്രമേയുള്ളു


link to image


Wednesday, August 29, 2012

ഹൊസേ പാച്ചിക്കോ - കവിതകൾ

pacheco

കടുത്ത രാജ്യദ്രോഹം


ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നില്ല.
എന്റെ ഗ്രാഹ്യത്തിനുമപ്പുറത്താണ്‌
അതു മാതിരിയുള്ള കണ്ണഞ്ചിക്കുന്ന അമൂർത്തതകൾ.
എന്നാൽ (ഇതു തെറ്റായിത്തോന്നുമെന്നെനിക്കറിയാം)
പത്തുവട്ടം സ്വജീവൻ കൊടുക്കാൻ
ഞാൻ തയാറാണ്‌,
ചില മനുഷ്യർക്കായി,
തുറമുഖങ്ങൾക്കായി, പൈൻകാടുകൾക്കായി,
മനോഭാവങ്ങൾക്കായി,
നിറം കെട്ട, വിരൂപമായ,
ഒരു ജീർണ്ണനഗരത്തിനായി,
ചരിത്രപ്രാധാന്യമുള്ള ചില വ്യക്തികൾക്കായി,
പർവ്വതങ്ങൾക്കായി,
-മൂന്നുനാലു നദികൾക്കുമായി.



ഭൂമി


ഇതുവരെ മരിച്ചവരുടെ ആകെത്തുക
ഈ ആഴമേറിയ ഭൂമി.
അടിഞ്ഞുപോയ തലമുറകൾ
ഒരേയൊരുടലായി.

നാം കാലുവയ്ക്കുന്നതെല്ലുകളിൽ,
ഉണങ്ങിപ്പിടിച്ച ചോരയിൽ,
മുറിവുകളിൽ, കണ്ണിൽപ്പെടാത്ത മുറിവുകളിൽ.

ആവർത്തിക്കുന്നൊരു കുറ്റകൃത്യത്തിന്റെ
തെളിവത്രെ
നമ്മുടെ മുഖത്തു പറ്റിപ്പിടിയ്ക്കുന്ന
പൊടിയും ചെളിയും.


(ഹൊസേ എമിലിയോ പാച്ചിക്കോ (ജ.1939) - മെക്സിക്കൻ കവിയും നോവലിസ്റ്റും ജേർണലിസ്റ്റും. “ഭൂമി “ 1985ൽ മെക്സിക്കോയിലുണ്ടായ കനത്ത ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലെഴുതിയതാണ്‌.


 

സ്ബിഗ്നിയെഫ് ഹെർബർട്ട് - പൂക്കൾ

Flora,_señora_de_las_flores Wall painting found in the rubbles of the archaeological site of Stabiae, near Naples, Italy.

പൂക്കൾ കൈ നിറയെ പൂക്കൾ തോട്ടത്തിൽ നിന്നു പറിച്ച പാടെ
നിറം കൊണ്ടു തുടുത്ത പൂക്കൾ വയലറ്റ് കടും നീല കടും ചെമല
തേനീച്ചകളിൽ നിന്നു തട്ടിപ്പറിച്ചെടുത്തവ മണം വിതറുകയാണവ
ഹേമന്തത്തിന്റെ മൌനം മെഴുകു പോലൊഴുകുന്നൊരു മുറിയിൽ

അമിതോപഹാരങ്ങളിവയാർക്കു വേണ്ടി ആർക്കു വേണ്ടിയാണീ
പൂവിതളുകൾ വിതറുന്ന ഹിമവാതം ആലസ്യത്തിലമർന്ന ദേഹം
വെണ്മ തുന്നിക്കൂട്ടിയ മാനം വീടിന്റെ വെങ്കലമൌനം
മൂടൽമഞ്ഞിഴയുന്ന പാടങ്ങൾ പായ വിരിച്ച നൌകകൾ.


link to image


Tuesday, August 28, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - ഒരു ജീവിതം


ഞാൻ ഒതുങ്ങിയ കുട്ടിയായിരുന്നു ഒരുറക്കംതൂങ്ങി -അത്ഭുതമെന്നു പറയട്ടെ-
എന്റെ സമപ്രായക്കാരെപ്പോലെയല്ല- ആ സാഹസപ്രിയരെപ്പോലെയല്ല-
എനിക്കു പ്രതീക്ഷകളും കുറവായിരുന്നു-ജനാലയിലൂടെ ഞാൻ പുറത്തേക്കു നോക്കിയിരുന്നില്ല
സ്കൂളിൽ കഴിവുള്ളവനല്ല സ്ഥിരോത്സാഹിയായിരുന്നു ഞാൻ മെരുങ്ങിയവൻ അമർന്നവൻ

അതും കഴിഞ്ഞ് ഒരു ക്ളാർക്കിന്റെ നിരപ്പിൽ ഏറ്റക്കുറച്ചിലുകളില്ലാത്ത ഒരു ജീവിതം
അതികാലത്തെഴുന്നേൽക്കൽ തെരുവ് ട്രാം ഓഫീസ് വീണ്ടും ട്രാം വീട് ഉറക്കം

സത്യമായും എനിക്കറിയില്ല ഈ ക്ഷീണം എവിടുന്നു വന്നുവെന്ന് ഈ അസ്വസ്ഥത
വിശ്രമമവകാശപ്പെട്ട ഈ നേരത്തുപോലും നിലയ്ക്കാത്ത ഈ പീഡനം

ഉയർച്ച എനിക്കുണ്ടായിട്ടില്ലെന്നെനിക്കറിയാം-നേട്ടങ്ങളെനിക്കില്ല
ഞാൻ സ്റ്റാമ്പുകളും പച്ചമരുന്നുകളും ശേഖരിച്ചിരുന്നു ചെസ്സിൽ ശരാശരിയായിരുന്നു

ഒരിക്കൽ ഞാൻ വിദേശത്തു പോയി-കരിങ്കടൽ തീരത്ത് ഒരവധിക്കാലം
ഫോട്ടോയിൽ ഒരു വൈക്കോൽത്തൊപ്പി വെയിലത്തിരുണ്ട മുഖത്ത് ഒരു സന്തോഷമൊക്കെ കാണാനുണ്ട്

കൈയിൽ കിട്ടിയതായിരുന്നു എന്റെ വായന: ശാസ്ത്രീയസോഷ്യലിസം
ബഹിരാകാശയാത്രകൾ ചിന്തിക്കാൻ കഴിയുന്ന യന്ത്രങ്ങൾ
പിന്നെ എന്റെ പ്രിയവിഷയം: തേനീച്ചകളുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ

അന്യരെപ്പോലെ എനിക്കുമറിയണമെന്നുണ്ടായിരുന്നു മരണശേഷം എന്റെ ഗതിയെന്താവുമെന്ന്
ജീവിതം അർത്ഥമുള്ളതാണെങ്കിൽ പുതിയൊരു താമസസ്ഥലം എനിക്കു കിട്ടുമോയെന്ന്

അതിലുമുപരി തിന്മയിൽ നിന്നു നന്മയെ വേർതിരിച്ചറിയുന്നതെങ്ങനെയെന്ന്
ഇതു വെളുപ്പ് അതു കറുപ്പ് എന്ന് കൃത്യമായി അറിയുന്നതെങ്ങനെയെന്ന്

ആരോ ഒരാൾ ഒരു ക്ളാസ്സിക്കുകൃതി ശുപാർശ ചെയ്തു -അയാൾ പറഞ്ഞ പ്രകാരം
അയാളുടെ ജീവിതത്തെ കോടിക്കണക്കായ അന്യരുടെ ജീവിതങ്ങളെ മാറ്റിത്തീർത്തത്
ഞാനതു വായിച്ചു- ഞാൻ മാറിയില്ല- പറയാൻ നാണമുണ്ട്
ആ ക്ളാസ്സിക്കിന്റെ പേരു പോലും ഇന്നെന്റെ ഓർമ്മയിലില്ല

ഞാൻ ജീവിച്ചില്ലെന്നാവാം നിലനിന്നതേയുള്ളൂവെന്നാവാം- എന്റെ ഇച്ഛയ്ക്കു വിരുദ്ധമായി
എന്റെ നിയന്ത്രണത്തിലല്ലാത്ത എനിക്കു പിടികിട്ടാത്തതൊന്നിൽ എറിഞ്ഞിട്ടതാവാമെന്നെ
ചുമരിൽ വീണ ഒരു നിഴൽ

അതു ജീവിതമായിരുന്നില്ല
പൂർണ്ണജീവിതമായിരുന്നില്ല

എങ്ങനെ ഞാനെന്റെ ഭാര്യയ്ക്കോ മറ്റാർക്കെങ്കിലുമോ വിശദീകരിച്ചു കൊടുക്കാൻ
എന്റെ കരുത്തെല്ലാം സംഭരിച്ചിരുന്നു ഞാനെന്ന്
വിഡ്ഢിത്തങ്ങൾ ചെയ്യാതിരിക്കാൻ പ്രലോഭനങ്ങൾക്കു വഴങ്ങാതിരിക്കാൻ
ബലവാന്മാരുമായി ചങ്ങാത്തം കൂടാതിരിക്കാൻ

ഇതാണു സത്യം- ഞാനെന്നും നിറം കെട്ടവനായിരുന്നു. ശരാശരി. സ്കൂളിൽ
പട്ടാളത്തിൽ ഓഫീസിൽ വീട്ടിൽ വിരുന്നുകളിൽ

ആശുപത്രിക്കിടക്കയിലാണിന്നു ഞാൻ വാർദ്ധക്യമാണെന്റെ രോഗം.
വീണ്ടും അതേ അസ്വാസ്ഥ്യം അതേ പീഡനം.
രണ്ടാമതൊന്നു ജനിക്കാനായാൽ ഭേദപ്പെട്ടുവെന്നും വരാം ഞാൻ.

രാത്രിയിൽ വിയർപ്പിൽ കുളിച്ചു ഞാനുണരുന്നു. മച്ചിലേക്കു ഞാൻ തുറിച്ചുനോക്കുന്നു. നിശബ്ദത.
എന്നിട്ടു വീണ്ടും- ഒരിക്കൽക്കൂടി- എല്ലു കഴയ്ക്കുന്ന കൈ കൊണ്ട്
ദുർഭൂതങ്ങളെ ഞാൻ ആട്ടിയോടിക്കുന്നു നല്ലവരെ വിളിച്ചുവരുത്തുന്നു.


link to image


സ്ബിഗ്നിയെഫ് ഹെർബർട്ട് - ശ്രീമാൻ കോജിറ്റോ “സുഹൃത്തുക്കൾ പിരിഞ്ഞുപോകുന്നു” എന്ന സ്ഥിരവിഷയത്തെക്കുറിച്ച്

Zbigniew Herbert

(വ്ളാദിസ്ലാവ് വാൽചൈക്കിയേവിച്ചിന്റെ ഓർമ്മയ്ക്ക്)
1
ചെറുപ്പത്തിൽ
ശ്രീമാൻ കോജിറ്റോ സ്വയമഹങ്കരിച്ചിരുന്നു
കേട്ടുകേൾവിയില്ലാത്തത്ര
സുഹൃത്തുക്കൾക്കുടമയാണു താനെന്ന്

ചിലർ മലകൾക്കപ്പുറത്തുള്ളവർ
നന്മയിലും സിദ്ധികളിലും ധനികർ
വേറേ ചിലർ
വ്ളാദിസ്ലാവിനെപ്പോലെ സമർപ്പിതർ
പള്ളിയെലികളെപ്പോലെ സാധുക്കൾ

അവരൊക്കെപ്പക്ഷേ
സുഹൃത്തുക്കൾ
എന്നു നാം വിളിക്കുന്നവരായിരുന്നു

ഒരേതരം അഭിരുചികൾ
ആദർശങ്ങൾ
ഇരട്ട പെറ്റ സ്വഭാവങ്ങൾ

അക്കാലത്ത്
ആ തുലഞ്ഞ സന്തുഷ്ടയൌവനത്തിന്റെ
ആദിമകാലത്ത്
ശ്രീമാൻ കോജിറ്റോവിനു
ന്യായമായും സങ്കല്പിക്കാമായിരുന്നു
തന്റെ മരണമറിയിക്കുന്ന
കറുത്ത വരയിട്ട കത്ത്
അവരുടെ മനസ്സുകളെ
വല്ലാതെ സ്പർശിക്കുമെന്ന്

സർവ്വദിക്കുകളിൽ നിന്നും
അവരെത്തിച്ചേരും
പഴയൊരു പത്രത്താളിൽ നിന്നിറങ്ങിവരുമ്പോലെ
കാലത്തിനു നിരക്കാത്തവരായി
ശോകത്തിന്റെ പശയിട്ട
വേഷത്തിൽ

അവർ
അയാൾക്കു കൂട്ടു ചെല്ലും
ഉരുളൻകല്ലു വിതറിയ വഴിയിലൂടെ
സൈപ്രസ്സുകൾക്കും
പൈൻമരങ്ങൾക്കും
വെട്ടി നിർത്തിയ
ചെടികൾക്കുമിടയിലൂടെ

ഒരു പിടി നനഞ്ഞ മണ്ണ്‌
ഒരു പൂച്ചെണ്ട്
അവർ
മൺകൂനയിലേക്കെറിയും

2
വർഷങ്ങളുടെ
തടുക്കരുതാത്ത ഗതിവേഗത്തിൽ
അയാളുടെ സുഹൃത്തുക്കളുടെ എണ്ണം
ചുരുങ്ങിവന്നു

അവർ പോയി
ഇരുവരായി
സംഘമായി
ഓരോരുത്തരായി

ചിലർ നേർത്തുവിളറി
ഭൌതികമാനങ്ങൾ നഷ്ടപ്പെട്ടവരായി
പെട്ടെന്ന്
അല്ലെങ്കിൽ സാവധാനം
ആകാശത്തേക്കവർ
കുടിയേറി

ചിലർ
തിരഞ്ഞെടുത്തത്
വേഗയാത്രയുടെ ഭൂപടങ്ങൾ
സുരക്ഷിതമായ തുറമുഖങ്ങൾ
അതില്പിന്നെ
ശ്രീമാൻ കോജിറ്റോവിന്‌
തന്റെ കാഴ്ചപ്പുറത്തു നിന്ന്
അവരെ നഷ്ടമായി

ശ്രീമാൻ കോജിറ്റോ
അതിനാരെയും കുറ്റപ്പെടുത്തില്ല

അയാൾക്കറിയാമായിന്നു
അതങ്ങനെയേ വരൂയെന്ന്
അതാണു പ്രകൃതിസ്വഭാവമെന്ന്

(തന്റെ കാര്യം പറഞ്ഞുകൊണ്ട്
അയാൾക്കു കൂട്ടിച്ചേർക്കാമായിരുന്നു
ചില സൌഹൃദങ്ങളുടെ ഗതി നിർണ്ണയിക്കുന്നത്
വികാരലോപവും
പച്ചയായ ചരിത്രവും
നിശിതമായ തിരഞ്ഞെടുപ്പുകളുമാണെന്ന്)

ശ്രീമാൻ കോജിറ്റോവിനു
മുറുമുറുപ്പില്ല
പരാതിയില്ല
ആരെയുമയാൾ കുറ്റപ്പെടുത്തുകയുമില്ല

ഇപ്പോൾ
അല്പം ഏകാന്തത തോന്നുന്നുവെന്നേയുള്ളു

ഒപ്പം കുറേക്കൂടി തെളിച്ചവും

3
പല സുഹൃത്തുക്കളുടെയും വേർപാട്
ശ്രീമാൻ കോജിറ്റോ കൈയേറ്റിരിക്കുന്നു
മനശ്ശാന്തതയോടെ

നാശത്തിന്റെ
പ്രകൃതിനിയമമാണതെന്നപോലെ

ചിലരിനിയും ശേഷിക്കുന്നു
അഗ്നിയിലും ജലത്തിലും പരീക്ഷ കഴിച്ചവർ

ഇന്ദ്രിയങ്ങളുടെ ദുർഗ്ഗഭിത്തികൾ
വിള്ളലു വീഴാതെ നിൽക്കെ
ശേഷിച്ചവരുമായി
സ്ഥായിയായ
ഊഷ്മളത മാറാത്ത ബന്ധം
അയാൾ നിലനിർത്തുകയും ചെയ്യുന്നു

അയാൾക്കൊരു താങ്ങായി അവർ നില്ക്കുന്നു
അയാൾക്കു മേലൊരു കണ്ണുമായി
ആത്മാർത്ഥതയോടെ
നിശിതമെങ്കിലും അനുകമ്പയോടെ

അവർ പോയിക്കഴിഞ്ഞാൽ
ശ്രീമാൻ കോജിറ്റോ
മലർന്നടിച്ചുവീഴും
ഏകാന്തതയുടെ
ഗർത്തത്തിലേക്ക്

അയാൾക്കു പിന്നിലൊരു താങ്ങു പോലെയാണവർ
ജീവനുള്ള ആ താങ്ങിൽ ചാരി നില്ക്കുകയാണയാൾ
ഒരു ചുവടിന്റെ പാതി
പാതി മാത്രം മുന്നിലേക്കു വച്ചുകൊണ്ട്

മതത്തിൽ ഒരു പദമുണ്ടല്ലോ
വിശുദ്ധന്മാരുടെ കൂട്ടായ്മ

ശ്രീമാൻ കോജിറ്റോ
വിശുദ്ധനേയല്ലാത്തതിനാൽ
അയാൾ
തന്റെ ചുവടനക്കുന്നേയില്ല

സംഘഗായകരെപ്പോലെയാണവർ

ആ സംഘഗാനത്തിന്റെ പശ്ചാത്തലത്തിൽ
ശ്രീമാൻ കോജിറ്റോ
ആലപിക്കുന്നു
വിട പറഞ്ഞുകൊണ്ടുള്ള
തന്റെ ഏകാന്തഗാനം


 

 

 

 

 

 

 

Monday, August 27, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - പ്രതിജ്ഞ

Bilinska-Bochdanowicz-Wloszka

നിങ്ങളെ ഞാനൊരുനാളും മറക്കില്ല -
മിന്നായം പോലെ ഞാൻ കണ്ട സ്ത്രീകളേ പെൺകുട്ടികളേ
കോണിപ്പടികളിൽ ആൾക്കൂട്ടത്തിൽ അങ്ങാടിയിൽ
അടിപ്പാതകളുടെ നൂലാമാലയിൽ
കാറുകളുടെ ചില്ലുജാലകങ്ങളിൽ കണ്ണിൽത്തടഞ്ഞവരേ

-വേനൽക്കാലത്തെ മിന്നൽപ്പിണർ പോലെ
നല്ല കാലാവസ്ഥയുടെ ശുഭശകുനങ്ങളായി
-തടാകത്തിലെ പ്രതിഫലനമലങ്കരിച്ച പ്രകൃതിദൃശ്യമായി
-കണ്ണാടിയിൽ ഒരു മായക്കാഴ്ചയായി
ആയിരിക്കുന്നതിന്റെയും
ആയിത്തീരുമെന്നു പ്രത്യാശിക്കുന്നതിന്റെയും പരിണയത്തിൽ
-നൃത്തവിരുന്നിൽ
സംഗീതം നേർത്തുനേർത്തില്ലാതാവുമ്പോൾ
ജനാലപ്പടികളിൽ കൊളുത്താത്ത മെഴുകുതിരികൾ
പ്രഭാതം നിരത്തിവയ്ക്കുമ്പോൾ

നിങ്ങളെ ഞാനൊരുനാളും മറക്കില്ല -
ശുദ്ധാനന്ദത്തിന്റെ ഉറവുകളേ
എനിക്കുമൊരു ജീവിതമുണ്ടെന്നായി
നിങ്ങളുടെ പേടമാൻകണ്ണുകളാൽ
എന്റേതല്ലാത്ത ചുണ്ടുകളാൽ
വെള്ളിമീനുകളെ താലോലിക്കുന്ന
വെയിലേറ്റിരുണ്ട വിരലുകളാൽ

എനിക്കേറ്റവും ഓർമ്മ നിന്നെ ആന്റിയേക്കാരിപ്പെൺകുട്ടീ
ഒരു പത്രമേജന്റിന്റെ വീട്ടിൽ
ഒരിക്കൽ മാത്രം ഞാൻ കണ്ടവളേ
നാവിറങ്ങി, ശ്വാസം മുട്ടി ഞാൻ നിന്നു
നിന്നെ പേടിപ്പിച്ചോടിക്കരുതെന്നതിനായി
ഒരു നിമിഷം ഞാനോർത്തു
നിന്നോടൊപ്പം ചേർന്നാൽ
ഈ ലോകം നമ്മൾ മാറ്റിമറിക്കുമെന്നും

നിങ്ങളെ ഞാനൊരുനാളും മറക്കില്ല-
കണ്ണിമകളുടെ വിഭ്രാന്തചലനം
മനോഹരമായി ചായുന്ന ശീർഷം
കിളിക്കൂടു പോലൊരു കൈത്തലം

ഓർമ്മയിൽ മുഖങ്ങളിലൂടെ ഞാൻ കടന്നുപോകുന്നു
മാറ്റമില്ലാത്തവ നിഗൂഢമായവ പേരില്ലാത്തവ

കറുത്ത മുടിയിൽ
ഒരു റോസാപ്പൂവും


link to image

Sunday, August 26, 2012

സ്റ്റെഫാൻ ജോർജ് - നാളം പോലെ നേർത്തവൾ തെളിഞ്ഞവൾ നീ…

Stefan-George

നാളം പോലെ  നേർത്തവൾ തെളിഞ്ഞവൾ നീ
പുലരി പോലെരിയുന്നവൾ വഴങ്ങുന്നവൾ നീ
ഒരു ദീപ്തവൃക്ഷത്തിന്റെ പൂവിടുന്ന ചില്ല നീ
വസന്തം പോലൊളിഞ്ഞവൾ തുറന്നവൾ നീ


വെയിലു വീണ മേടുകളിലൊരുമിച്ചു വന്നവൾ നീ
അന്തിമഞ്ഞു കൊണ്ടെന്നെപ്പുതപ്പിച്ചവൾ നീ
നിഴലു വീണ വഴികളിലെനിക്കു വിളക്കായവൾ നീ
കുളിർന്ന തെന്നൽ നീ ചുടുന്ന നിശ്വാസം നീ


എന്റ അഭിലാഷം നീ എന്റെ ചിന്തകൾ നീ
ഓരോ ശ്വാസമെടുക്കുമ്പോഴുമെന്നില്‍ നിറഞ്ഞതു നീ
ഓരോ കവിളു കൊള്ളുമ്പോഴുമെന്നിലിറങ്ങിയതു നീ
ഓരോ പരിമളത്തിലുമെന്നെ ചുംബിച്ചതു നീ


ഒരു ദീപ്തവൃക്ഷത്തിന്റെ പൂവിടുന്ന ചില്ല നീ
വസന്തം പോലൊളിഞ്ഞവൾ തുറന്നവൾ നീ
നാളം പോലെ നേർത്തവൾ തെളിഞ്ഞവൾ  നീ
പുലരി പോലെരിയുന്നവൾ വഴങ്ങുന്നവൾ നീ




സ്റ്റെഫാൻ ജോർജ് (1868-1933) - ജർമ്മൻ കവിതയിലെ സൌന്ദര്യമാത്രവാദി. കവിതയ്ക്കൊരേയൊരു പ്രമാണം രൂപഭദ്രത മാത്രം. തന്റെ കാലത്തിന്റെ പ്രവാചകനും വിധികർത്താവുമായ കവി ഒരു ന്യൂനപക്ഷത്തോടേ സംസാരിക്കേണ്ടതുള്ളു. “ക്ഷണിക്കാത്തവരെ പുറത്തു നിർത്താനുള്ള മുള്ളുവേലി”യായിട്ടാണ്‌ അദ്ദേഹം നാമങ്ങൾക്ക് ചെറിയ അക്ഷരങ്ങൾ ഉപയോഗിച്ചതും, ചിഹ്നനം വേണ്ടെന്നു വച്ചതും. അതേ സമയം അദ്ദേഹത്തിലൂടെ ജർമ്മൻ കാവ്യഭാഷ കൂടുതൽ നിശിതവും മിതവും പദങ്ങളുടെ വിചിത്രമായ ചേരുവകളിലൂടെ സമ്പുഷ്ടവുമായി.


wiki link to stefan george

Saturday, August 25, 2012

ബോർഹസ് - തടവുകാരൻ


ഹൂനിനിലോ, ടപാൽക്വെന്നിലോ ഇങ്ങനെയൊരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. റെഡ് ഇന്ത്യാക്കാരുടെ ഒരാക്രമണത്തിനിടെ ഒരാൺകുട്ടിയെ കാണാതായി. അവർ അവനെ തട്ടിക്കൊണ്ടുപോയതാവാമെന്ന് ആളുകൾ പറഞ്ഞു. അവന്റെ അച്ഛനമ്മമാർ എത്രയൊക്കെ തിരഞ്ഞു നടന്നിട്ടും ഫലമുണ്ടായില്ല. കുറേ കൊല്ലം കഴിഞ്ഞു; ഉൾപ്രദേശത്തു നിന്നു ടൌണിൽ വന്ന ഒരു പട്ടാളക്കാരൻ പറഞ്ഞു, ആകാശം പോലെ നീലിച്ച കണ്ണുകളുള്ള ഒരിന്ത്യക്കാരനെ താൻ കണ്ടുവെന്നും, അതവരുടെ മകനാവാൻ നല്ല സാദ്ധ്യതയുണ്ടെന്നും. ഒടുവിൽ അവർ എങ്ങനെയോ ആ ഇന്ത്യക്കാരനെ തേടിപ്പിടിച്ചു (കഥയുടെ വിശദാംശങ്ങൾ പലതു നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു, അറിയാത്തതുണ്ടാക്കിപ്പറയാൻ എനിക്കാഗ്രഹവുമില്ല); തങ്ങൾക്കയാളെ തിരിച്ചറിയാൻ കഴിഞ്ഞതായി അവർക്കു തോന്നുകയും ചെയ്തു. കാടും കാട്ടാളജീവിതവും കൂടിയായപ്പോൾ ആ മനുഷ്യന്‌ തന്റെ മാതൃഭാഷയിലെ വാക്കുകൾ അറിയാതായിക്കഴിഞ്ഞിരുന്നു; എന്നാലും വീട്ടിലേക്കു മടങ്ങുന്നതിന്‌ അയാൾ എതിരു പറഞ്ഞതുമില്ല. അവിടെ എത്തിയപ്പോൾ അയാൾ നിന്നു (അതിനി മറ്റുള്ളവർ നിന്നതു കൊണ്ടുമാവാം). ഒന്നും പിടി കിട്ടാത്ത പോലെ അയാൾ വാതിലിനു നേർക്കു കണ്ണയച്ചു. എന്നിട്ടു പെട്ടെന്ന്, തല കുനിച്ച് വിചിത്രമായ ഒരു കരച്ചിലോടെ കതകു തള്ളിത്തുറന്ന്, നീണ്ട രണ്ടു മുറ്റങ്ങളും കടന്ന് അടുക്കളയിലേക്കോടി. പിന്നെ കരി പിടിച്ചു കറുത്ത ചിമ്മിനിക്കുള്ളിൽ കൈയിട്ട് കുട്ടിയായിരുന്നപ്പോൾ താൻ അവിടെ ഒളിപ്പിച്ചു വച്ചിരുന്ന കൊമ്പിന്റെ പിടിയുള്ള കത്തി പുറത്തെടുത്തു. അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ടു തിളങ്ങി; അയാളുടെ അച്ഛനമ്മമാർ കരഞ്ഞു; അവർക്ക് തങ്ങളുടെ മകനെ തിരിച്ചുകിട്ടിയല്ലോ.

ആ ഓർമ്മയ്ക്കു പിന്നാലെ മറ്റോർമ്മകളും വന്നിട്ടുണ്ടാവാം; പക്ഷേ ചുമരുകൾ അതിരിടുന്ന ഒരു ജീവിതം അയാൾക്കു സഹിക്കാൻ പറ്റിയില്ല. ഒരു ദിവസം അയാൾ തന്റെ കാടന്വേഷിച്ചിറങ്ങിപ്പോയി. എനിക്കറിയേണ്ടത്, ഭൂതകാലവും വർത്തമാനകാലവും കൂടിക്കലർന്ന, തല തിരിക്കുന്ന ആ മുഹൂർത്തത്തിൽ അയാളുടെ മനസ്സിൽ വന്നതെന്തായിരുന്നു എന്നാണ്‌. പ്രഹർഷത്തിന്റെ ആ നിമിഷത്തിൽ നഷ്ടപ്പെട്ടുപോയ മകൻ പുനർജ്ജനിക്കുകയും മരിക്കുകയും ചെയ്തോയെന്ന് എനിക്കറിയണം; തന്റെ അച്ഛനമ്മമാരെ, തന്റെ വീടിനെ, ഒരു ശിശുവിനെയോ നായയെപ്പോലെയോ അത്ര ചെറുതായെങ്കിലും അയാൾ തിരിച്ചറിഞ്ഞോയെന്നും.



Friday, August 24, 2012

ബോർഹസ് - കാൽനഖങ്ങൾ


പതുപതുത്ത സോക്സുകൾ പകലു മുഴുവൻ അവയെ ലാളിക്കാനുണ്ട്; തുകലു തുന്നിയ ഷൂസുകൾ അവയെ പ്രതിരോധിക്കുന്നുമുണ്ട്; എന്റെ കാൽവിരലുകൾ പക്ഷേ, അതൊന്നും ശ്രദ്ധിക്കുന്നേയില്ല. അവയ്ക്കാകെ താല്പര്യം നഖങ്ങളിങ്ങനെ നീട്ടിവിടുന്നതിലാണ്‌- കൊമ്പു പോലത്തൊരു വസ്തുവിന്റെ അർദ്ധതാര്യമായ, വളയുന്ന പാളികൾ; അതൊരു പ്രതിരോധമാണെങ്കിൽ, എന്തിനെതിരെ? മൃഗീയമായവ, അവയ്ക്കു മാത്രം കഴിയുന്ന രീതിയിൽ അവിശ്വാസം പെരുത്തവ; എന്റെ കാൽവിരലുകൾ ഇളവെന്നതില്ലാതെ പണിയെടുക്കുകയാണ്‌, ബലഹീനമായ ആ പടക്കോപ്പുകൾ നിർമ്മിക്കാൻ. പ്രപഞ്ചത്തിനും അതിന്റെ പ്രഹർഷങ്ങൾക്കും പുറംതിരിഞ്ഞുനിൽക്കുകയാണവ, മുന പോയ ആ അസ്ത്രമുനകൾ പത്തെണ്ണം ഒരന്തവുമില്ലാതെ നീട്ടിനീട്ടി വിടാനായി മാത്രം. കാലാകാലം ഒരു സോലിൻഗെന്റെ നിശിതമായ വായ്ത്തല അവയെ മുറിച്ചുതള്ളുന്നുമുണ്ട്. എന്റെ ജന്മപൂർവ്വബന്ധനത്തിന്റെ തൊണ്ണൂറാമതു സന്ധ്യവെളിച്ചത്തിലാണ്‌ വിചിത്രമായ ഈ ഫാക്റ്ററിയുടെ ചക്രങ്ങൾ ആദ്യമായി തിരിഞ്ഞുതുടങ്ങുന്നത്. ഉണങ്ങിയ പൂക്കളും ഉറുക്കുകളും കൊണ്ടു മോടിയാക്കിയ, ചാമ്പൽനിറത്തിലുള്ള ഒരു പെട്ടകത്തിലാക്കി റിക്കോലിറ്റായിൽ എന്നെ കൊണ്ടൊതുക്കിവയ്ക്കുന്ന കാലത്തും എന്റെ കാൽവിരലുകൾ ഒരുതരം നിർബന്ധബുദ്ധിയോടെ പണി തുടരുന്നുണ്ടാവും, ജീർണ്ണത അവയെ, എന്റെ കവിളത്തെ താടിരോമങ്ങളെയും, മന്ദഗതിയിലാക്കുന്നതു വരെ.


സോലിൻഗെൻ- കത്തി,കത്രിക നിർമ്മാണത്തിനു പേരു കേട്ട ജർമ്മൻ നഗരം

റിക്കോലിറ്റ - സമൂഹത്തിലെ ഉന്നതന്മാർക്കായുള്ള ബ്യൂണോഴ്സ് അയഴ്സിലെ ശവപ്പറമ്പ്


link to image


Wednesday, August 22, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - ശ്രീമാൻ കോജിറ്റോവിന്റെ രണ്ടു കാലുകൾ

File:Koehler bild1.jpg

ഇടത്തുകാൽ സാധാരണമട്ടിലുള്ളതു തന്നെ
ശുഭാപ്തിവിശ്വാസമുള്ളതെന്നു കൂടി പറഞ്ഞോളൂ
അല്പം നീളക്കുറവുണ്ടെന്നു തോന്നാം
ഒരു പയ്യൻസ്വഭാവവുമുണ്ട്
ഉരുണ്ടുകൂടിയ പേശികളും
ഭംഗിയുള്ള കാൽവണ്ണയുമായി

വലത്തേത്
-കർത്താവേ കൃപ വേണമേ-
എല്ലും തൊലിയുമായി
രണ്ടു വടുക്കളുമായി
ഒന്നു മടമ്പിൽ
മറ്റേതു ദീർഘവൃത്തത്തിൽ
ഇളംചുവപ്പു നിറത്തിൽ
ഒരൊളിച്ചോട്ടത്തിന്റെ മാനം കെട്ട ഓർമ്മയായി

ഇടതുകാലിന്‌
കുതി കൊള്ളുന്ന ശീലമുണ്ട്
നൃത്തച്ചുവടു വയ്ക്കുമ്പോലെയും
ഏതപകടത്തിലും തല കൊണ്ടു വച്ചുകൊടുക്കുന്ന പോലെ
ജീവിതാസക്തി കൂടിയതും

വലംകാൽ
തറവാടിയായ ദാർഢ്യക്കാരൻ
അപകടങ്ങളെ അപഹസിക്കുന്നവൻ

അങ്ങനെ
രണ്ടു കാലുകളുമായി
ഇടത്തേതു സാഞ്ചോ പാൻസയോടുപമിക്കാവുന്നതും
വലത്തേത്
ആ ഊരുതെണ്ടി പ്രഭുവിനെ ഓർമ്മിപ്പിക്കുന്നതും
ശ്രീമാൻ കോജിറ്റോ
ലോകത്തിലൂടെ കടന്നുപോവുന്നു
അല്പമൊന്നു വേയ്ച്ചും


link to image


സ്ബിഗ്നിയെഫ് ഹെർബർട്ട് - നഗ്നനഗരം

483px--That_Evening_Sun_Goes_Down-,_1960_-_NARA_-_558855

താഴ്വരയിൽ ആ നഗരം ഒരിരുമ്പുതകിടു പോലെ പരന്ന്
തകർത്ത പള്ളിമേട നഖം നീട്ടിയ ചൂണ്ടുകൈ പോലെ
നടപ്പാതകൾക്കു കുടലിന്റെ നിറം
തൊലിയുരിച്ച വീടുകൾ
വെയിലിന്റെ മഞ്ഞത്തിരയ്ക്കു ചുവട്ടിൽ
നിലാവിന്റെ കുമ്മായത്തിരയ്ക്കു ചുവട്ടിൽ
ഒരു നഗരം

ഹാ നഗരം ഇതെന്തു നഗരം
പറയൂ ആ നഗരത്തിന്റെ പേരു പറയൂ
ഏതു നക്ഷത്രത്തിനു ചുവട്ടിൽ
ഏതു പാതയിലെന്നു പറയൂ

അവിടത്തെ മനുഷ്യർ:
അവർ പണിയെടുക്കുന്നതു കശാപ്പുശാലയിൽ
മുരത്ത കോൺക്രീറ്റുകട്ടകൾ പടുത്ത കൂറ്റൻകെട്ടിടത്തിൽ
അവർക്കു ചുറ്റും ചോരയുടെ മണം
മൃഗങ്ങളുടെ പ്രായശ്ചിത്തപ്രാർത്ഥനകൾ
അവിടെ കവികളുണ്ടോ (മൌനികളായ കവികൾ)
പട്ടാളക്കാരുണ്ട് ബാരക്കുകളിൽ ആരവമുണ്ട്
ഞായറാഴ്ചകളിൽ പാലത്തിനപ്പുറത്തെ മുൾക്കാടുകളിൽ
തണുത്ത മണലിൽ തുരുമ്പിച്ച പുല്ലിൽ
പട്ടാളക്കാരെ സ്വീകരിക്കുന്ന പെൺകുട്ടികളുണ്ട്
സ്വപ്നങ്ങൾക്കു സമർപ്പിച്ച ഇടങ്ങളുമുണ്ട്
അസാന്നിദ്ധ്യങ്ങളുടെ നിഴലുകൾ
വെള്ളച്ചുമരിൽ വീശുന്ന കൊട്ടകയുണ്ട്
കട്ടിച്ചില്ലുഗ്ളാസ്സിൽ ചാരായം പകരുന്ന മുറികളുണ്ട്
നായ്ക്കളുണ്ട് വിശന്നുമോങ്ങുന്ന നായ്ക്കളുണ്ട്
നഗരത്തിന്റെ അതിരെത്തി എന്നറിയിക്കാൻ
ആ മോങ്ങലുകളുണ്ട് ആമേൻ

നീ എന്നിട്ടും ചോദിക്കുകയാണ്‌
ആ നഗരത്തിന്റെ പേരെന്ത്
ഉഗ്രകോപമർഹിക്കുന്ന നഗരം അതെവിടെ
ഏതു കാറ്റിന്റെ തന്ത്രികളിൽ
ഏതു വായൂസ്തംഭത്തിനടിയിൽ
അവിടെ ജീവിക്കുന്നതാര്‌
നമ്മുടെ തന്നെ തൊലിനിറമായ മനുഷ്യർ
നമ്മുടെ തന്നെ മുഖമുള്ള മനുഷ്യർ
അല്ലെങ്കിൽ


link to image


Tuesday, August 21, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - വൃദ്ധനായ പ്രൊമിത്യൂസ്

File:Prometheus (Simm, 1881).JPG

അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകൾ എഴുതുകയാണ്‌. അനിവാര്യതയുടേതായ ഒരു സംവിധാനത്തിൽ ഒരു വീരനായകന്റെ സ്ഥാനം എന്തായിരിക്കുമെന്നു വിശദീകരിക്കാനുള്ള ഒരു ശ്രമമാണ്‌ അദ്ദേഹം നടത്തുന്നത്; അതായത്, പരസ്പരവിരുദ്ധങ്ങളായ അസ്തിത്വം, വിധി എന്നീ സങ്കല്പങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്താമെന്ന്.

അടുപ്പിൽ നല്ല ചൊടിയോടെ തീ കത്തുന്നുണ്ട്; ഭാര്യ അടുക്കളയിൽ തിരക്കിലാണ്‌- അദ്ദേഹത്തിന്‌ ഒരു പുത്രനെ സമ്മാനിക്കാൻ കഴിഞ്ഞില്ലെങ്കിലും താനെന്തായാലും ചരിത്രത്തിൽ ഇടം പിടിയ്ക്കാൻ പോവുകയാണെന്നു സമാശ്വസിക്കുന്ന ഒരു പ്രസരിപ്പുകാരി. അത്താഴവിരുന്നിനുള്ള ഒരുക്കങ്ങളൊക്കെ ആയിവരുന്നു; ഇടവക വികാരിയ്ക്കും, അടുത്ത കാലത്ത് പ്രൊമിത്യൂസിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായ ഫാർമസിസ്റ്റിനും ക്ഷണം പോയിട്ടുണ്ട്.

അടുപ്പിൽ തീ ചൊടിയോടെ കത്തുന്നു. ചുമരിൽ ഒരു കഴുകനെ സ്റ്റഫു ചെയ്തു വച്ചിരിക്കുന്നു; കാക്കസസ്സുകാരൻ ഒരു സ്വേച്ഛാധിപതിയുടെ നന്ദിപ്രകടനവും ചുമരിലുണ്ട്: കലാപം തലപൊക്കിയ ഒരു നഗരത്തെ ചുട്ടുകരിക്കാൻ അയാളെ സഹായിച്ചത് പ്രൊമിത്യൂസിന്റെ കണ്ടുപിടുത്തമാണല്ലോ.

പ്രൊമിത്യൂസ് അമർത്തിച്ചിരിക്കുകയാണ്‌, തന്നെത്താൻ. പ്രപഞ്ചവുമായുള്ള തന്റെ കലഹം പ്രകടിപ്പിക്കാൻ ആൾക്കു വേറേ വഴിയില്ല.


കാഫ്ക - പ്രൊമിത്യൂസ്


File:Hukuman Prometheus.JPG

പ്രൊമിത്യൂസിനെ സംബന്ധിക്കുന്നതായി നാലൈതിഹ്യങ്ങളാണുള്ളത്:

ഒന്നാമത്തേതു പ്രകാരം, ദേവകളുടെ രഹസ്യങ്ങൾ മനുഷ്യർക്കു ചോർത്തിക്കൊടുത്തതിന്റെ പേരിൽ അദ്ദേഹത്തെ കാക്കസസ്സിലെ ഒരു പാറക്കെട്ടിൽ കൊളുത്തിയിടുകയും, അദ്ദേഹത്തിന്റെ കരൾ കൊത്തിത്തിന്നുവാനായി (അതു നിരന്തരം വളർന്നുകൊണ്ടിരിക്കുകയുമാണ്‌) ദേവകൾ  കഴുകന്മാരെ അയക്കുകയുമാണ്‌.

രണ്ടാമത്തേതു പ്രകാരം,  കൊത്തിപ്പറിക്കുന്ന കൊക്കുകളിൽ നിന്നു രക്ഷപ്പെടാനായി പ്രൊമിത്യൂസ് പാറക്കെട്ടിലേക്ക് അധികമധികം ഞെരുങ്ങിക്കൂടുകയും, ഒടുവിൽ അതുമായിച്ചേർന്ന് ഒന്നാവുകയും ചെയ്തു.

മൂന്നാമത്തേതു പ്രകാരം, ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞതോടെ അദ്ദേഹം ചെയ്ത വഞ്ചന മറവിയിൽപ്പെട്ടു; അതു ദേവകൾ മറന്നു, കഴുകന്മാർ മറന്നു, അദ്ദേഹം തന്നെയും അതു മറന്നു.

നാലാമത്തേതു പ്രകാരം, അർത്ഥശൂന്യമായ ഈ ഇടപാട് സർവർക്കും മടുക്കുകയാണ്‌; ദേവകൾക്കു മടുത്തു, കഴുകന്മാർക്കു മടുത്തു, മുറിവും മടുപ്പോടെ നികന്നു.

വ്യാഖ്യാനാതീതമായി പാറക്കെട്ടു മാത്രം ശേഷിച്ചു. വിശദീകരിക്കാനാവാത്തതിനെ വിശദീകരിക്കാനാണ്‌ ഐതിഹ്യം ശ്രമിച്ചത്. പക്ഷേ അതുത്ഭവിക്കുന്നത് യാഥാർത്ഥ്യത്തിന്റെ അടിത്തറയിൽ നിന്നാകയാൽ ഒടുവിലത് വ്യാഖ്യാനാതീതമാവുകയും വേണ്ടിയിരുന്നു.



Monday, August 20, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - ഭ്രാന്തി



ശംഖ്


അച്ഛനും അമ്മയും കിടക്കുന്ന മുറിയിലെ കണ്ണാടിക്കു മുന്നിൽ കടുംചുവപ്പു നിറത്തിൽ ഒരു ശംഖു കിടപ്പുണ്ടായിരുന്നു. ഒരു ദിവസം ഞാൻ പതുങ്ങിക്കടന്നുചെന്ന് ഒറ്റപ്പിടുത്തത്തിനതിനെയെടുത്തു കാതിൽ വച്ചു. അതിന്റെ നിരന്തരരോദനത്തിന്‌ ഒരു വിടവുണ്ടോയെന്ന് എനിക്കു കണ്ടുപിടിക്കണമായിരുന്നു. ചെറുതായിട്ടും എനിക്കറിയാമായിരുന്നു, നിങ്ങൾ ഒരാളെ എത്രമേൽ സ്നേഹിച്ചോട്ടെ, അങ്ങനെയൊരു കാര്യമേ നിങ്ങൾ മറന്നുപോകുന്ന നിമിഷങ്ങളുമുണ്ടാവാമെന്ന്.



ഭ്രാന്തി

അവളുടെ കത്തുന്ന കണ്ണുകൾ ഒരാശ്ളേഷത്തിലെന്നപോലെ എന്നെ അണച്ചുപിടിക്കുന്നു. അവൾ ഉച്ചരിക്കുന്നത് സ്വപ്നങ്ങൾ കൂടിക്കലർന്ന വാക്കുകൾ. അവളെന്നെ മാടിവിളിയ്ക്കുന്നു. വിശ്വാസം നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങളുടെ സ്വന്തം വാഹനത്തെ ഒരു നക്ഷത്രത്തോടു കൂട്ടിക്കെട്ടിയിരിക്കുകയാണു നിങ്ങളെങ്കിൽ സന്തോഷം നിങ്ങൾക്കുണ്ടാവും. നക്ഷത്രങ്ങൾക്കു മുല കൊടുക്കുമ്പോൾ എത്ര ശാന്തയാണവൾ; പക്ഷേ അതില്പിന്നെ അവൾ കടൽക്കരയിലൂടോടിനടക്കുന്നു, വായുവിൽ കൈകളെടുത്തെറിയുന്നു.
അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു ഞാൻ കാണുന്നു, എന്റെ ചുമലുകളിൽ ചവിട്ടിനിൽക്കുന്ന രണ്ടു മാലാഖമാരെ: വിരുദ്ധോക്തിയുടെ മാലാഖ ഒന്ന്, വിളർത്തവൻ, ദ്രോഹിക്കുന്നവൻ; സ്കിസോഫ്രേനിയായുടെ മാലാഖ മറ്റേത് , കരുത്തൻ, സ്നേഹിക്കുന്നവൻ.



ഭിത്തി

ചുമരിൽ ചാരി നാം നിൽക്കുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ കുപ്പായം പോലെ നമ്മുടെ യൌവനം നമ്മിൽ നിന്നെടുത്തു മാറ്റിയിരിക്കുന്നു. നാം കാത്തുനിൽക്കുന്നു. തടിച്ച വെടിയുണ്ട നമ്മുടെ കഴുത്തിൽ വന്നു തറയ്ക്കുന്നതിനു മുമ്പ് പത്തോ ഇരുപതോ കൊല്ലം കഴിയുന്നു. ഉയർന്നതും ഉറപ്പുള്ളതുമാണു ചുമര്‌. ചുമരിനു പിന്നിൽ ഒരു മരവും ഒരു നക്ഷത്രവും. മരം വേരുകൾ കൊണ്ട് ചുമരിനെ ഉയർത്തുകയാണ്‌. നക്ഷത്രം എലിയെപ്പോലെ കല്ലു കരളുകയാണ്‌. നൂറു കൊല്ലം, അല്ലെങ്കിൽ ഇരുന്നൂറു കൊല്ലം കഴിഞ്ഞാൽ ചെറിയൊരു ജാലകം ഉണ്ടായെന്നു വരാം.



കിന്നരം

പുഴയ്ക്കാഴമില്ല. പുഴയ്ക്കു മേൽ വെളിച്ചം, പൊൻനിറത്തിൽ, പരന്നും. വെള്ളീന്തൽക്കാട്ടിൽ കാറ്റിന്റെ വിരലുകൾ കടന്നുപിടിക്കുന്നു, ബാക്കിയായൊരു സ്തംഭത്തെ.
കറുത്തൊരു പെൺകുട്ടി ഒരു കിന്നരമെടുത്തുപിടിയ്ക്കുന്നു. അവളുടെ വിടർന്ന ഈജിപ്ഷ്യൻ കണ്ണുകൾ കമ്പികളിലൂടെ നീന്തുന്നു, വിഷാദവതിയായൊരു മീനിനെപ്പോലെ. അതിനും വളരെപ്പിന്നിലായി, കുഞ്ഞുവിരലുകൾ.


കാട്


നഗ്നപാദയായി  ഒരു പാതയോടുന്നു, കാട്ടിലൂടെ. കാട്ടിൽ ഒരുപാടു മരങ്ങളുണ്ട്, ഒരു കുയിലുണ്ട്, ഹാൻസലും ഗ്രെറ്റലുമുണ്ട്, ചെറുതരം മൃഗങ്ങൾ വേറെയുമുണ്ട്. കുള്ളന്മാരൊന്നുമില്ല, അവർ പണ്ടേ സ്ഥലം വിട്ടുകഴിഞ്ഞു. ഇരുട്ടാവുമ്പോൾ കൂമൻ വന്ന് വലിയൊരു താക്കോലെടുത്ത് കാടു പൂട്ടിയിടുന്നു; വല്ല പൂച്ചയും അകത്തു കടന്നു നാശമുണ്ടാക്കരുതല്ലോ.

Friday, August 17, 2012

സ്ബിഗ്നിയെഫ് ഹെർബർട്ട് - അമ്മ

herbert

അമ്മ


ഒരു നൂൽക്കഴി പോലെ അയാൾ അവരുടെ മടിയിൽ നിന്നുരുണ്ടുവീണു. വല്ലാത്ത തിടുക്കത്തോടെ അയാൾ അഴിഞ്ഞുപോയി, ദൂരത്തേക്കു വച്ചടിച്ചു. ജീവിതത്തിന്റെ തുടക്കം അവരുടെ പിടിയിൽത്തന്നെയായിരുന്നു. ഒരു മോതിരം പോലെ അവരതിനെ വിരലിൽ ചുറ്റിയെടുത്തു. അതിനെ കാത്തുവയ്ക്കണമെന്നും അവരാഗ്രഹിച്ചു. ചെങ്കുത്തുകൾ അയാൾ ഉരുണ്ടിറങ്ങി, മലനിരകൾ കഷ്ടപ്പെട്ടു പിടിച്ചുകയറി. മടങ്ങിയെത്തുമ്പോൾ അയാൾ ആകെ കുരുങ്ങിക്കൂടിയിരുന്നു. ഒരക്ഷരം അയാൾ മിണ്ടിയില്ല. അവരുടെ മടിത്തട്ട് അയാൾക്കിനി സ്വർണ്ണസിംഹാസനമാവുകയുമില്ല.

അവരുടെ നീട്ടിപ്പിടിച്ച കൈകൾ പഴയൊരു നഗരം പോലെ ഇരുട്ടത്തു തിളങ്ങുന്നു.



വസ്തുക്കളെ പുറത്തെടുക്കാൻ

വസ്തുക്കളെ അവയുടെ അഭിജാതമൌനത്തിൽ നിന്നു പുറത്തെടുക്കാൻ കൌശലം കാണിക്കേണ്ടിവരും, അല്ലെങ്കിൽ പാതകം ചെയ്യേണ്ടിവരും.

വാതിലിന്റെ മരവിച്ച പ്രതലമലിയിക്കാൻ ഒരൊറ്റുകാരൻ മുട്ടിയാൽ മതി; തറയിൽ ചിതറിവീണ ചില്ലുകൾ മുറിവേറ്റ പക്ഷിയെപ്പോലെയാണു ചീറുക; തീ കൊടുത്ത വീടാവട്ടെ, അഗ്നിയുടെ വാചാലഭാഷയിലാണു പുലമ്പുക: വെളിച്ചം കാണിക്കാതമർത്തിവച്ച ഒരിതിഹാസത്തിന്റെ ഭാഷയിൽ, കിടക്കയും മേശയും വെളിയടകളും ഇത്രയും കാലം പുറത്തറിയിക്കാതെ വച്ചതൊക്കെയും. 


റഫായെൽ അറൈവലോ മർത്തീനസ് - ഒരോർമ്മയാണെന്റെ ജീവിതം

arevalo martinez

അവളെക്കാണുമ്പോൾ ഞാൻ സ്നേഹിച്ചതെന്നെത്തന്നെ.
കണ്ഠം തെളിഞ്ഞു ഞാൻ പാടിയെങ്കിലതവൾക്കായി,
എന്റെ തമോവൃതയൌവനത്തിൽ തിരി തെളിച്ചവൾക്കായി,
ആകാശത്തിനു നേർക്കെന്റെ കണ്ണുകളെ തിരിച്ചവൾക്കായി.

അവളുടെ പ്രണയമെന്നെ നനച്ചു, പാനീയം പോലെ,
എന്റെ ഹൃദയം ഞാൻ മടക്കിയെടുത്തു, തൂവാല പോലെ.
പിന്നെ ജീവിതത്തിന്റെ വാതിലും ചാരി ഞാനിറങ്ങി.

ഇന്നുമതെന്റെ ആത്മാവിനെ പരിമളപ്പെടുത്തുന്നു,
വിദൂരവുമദൃശ്യവുമായൊരു കവിതയോടെ.


Britannica Link to Martinez


Thursday, August 16, 2012

അൽഫോൺസോ ഗിയേൻ തെലാഷ - ദൈവമേ, എനിക്കൊരു തോട്ടം മതി

alfonso_guillen_zelaya

ദൈവമേ, ഒഴിഞ്ഞ കോണിലൊരു തോട്ടമേ എനിക്കു വേണ്ടൂ,
അതിലൊഴുക്കു വറ്റാത്തൊരു ചോലയുണ്ടായാൽ മതി,
കോളാമ്പിപ്പൂക്കളാകെപ്പൊതിഞ്ഞൊരെളിയ കൂര മതി,
ഭാര്യയും നിന്നെ ഓർമ്മിപ്പിക്കുന്നൊരു പുത്രനും മതി.

വിദ്വേഷങ്ങളൊഴിഞ്ഞേറെക്കൊല്ലമെനിക്കു ജീവിക്കണം,
മണ്ണിനെ ഈറനാക്കുന്ന പുഴകളെപ്പോലെ
വിശുദ്ധമായ, പുതുമയുള്ള കവിതകളെനിക്കെഴുതണം.
ദൈവമേ, മരങ്ങളും കിളികളുമുള്ള  വഴിയുമെനിക്കു തരൂ.

അമ്മയെ നീയെടുക്കരുതേയെന്നും ഞാനാഗ്രഹിക്കട്ടെ,
കൈക്കുഞ്ഞിനെയെന്നപോലെനിക്കവരെ പരിചരിക്കണം,
വെയിലു കായാൻ മുറ്റത്തവരെ ഇറക്കിയിരുത്തണം,
ചുംബനങ്ങൾ കൊടുത്തവരെ കിടത്തിയുറക്കണം.

എനിക്കു നന്നായുറങ്ങണം, ചില പുസ്തകങ്ങൾ വേണം,
എന്റെ കാൽമുട്ടിലോടിക്കയറുന്നൊരു നായ വേണം,
ഒരു പറ്റമാടുകളും, ഗ്രാമ്യമായതൊക്കെയും വേണം,
എന്റെ കൈ കൊണ്ടു മണ്ണിലുഴുതെനിക്കു ജീവിക്കണം.

പാടത്തേക്കിറങ്ങണം, അതിനൊത്തു പുഷ്ടിപ്പെടണം,
സന്ധ്യ മയങ്ങുമ്പോൾ നാട്ടിറമ്പിലിറങ്ങിയിരിക്കണം,
വാസനിക്കുന്ന മലങ്കാറ്റെനിക്കുള്ളിൽക്കൊള്ളണം,
എന്റെ കുഞ്ഞിനോടെളിയകാര്യങ്ങൾ പറയണം.

രാത്രിയിലവന്റെ കാതിൽ സരളമായ കഥകളോതണം,
പുഴയോടൊത്തു ചിരിക്കാനവനെപ്പഠിപ്പിക്കണം,
ഈറനായ നറുംപുല്ലു പോലവനെ മണക്കട്ടെ
എന്ന ചിന്തയുമായി അവനെ ഉറക്കിക്കിടത്തണം.

അതില്പിന്നടുത്ത നാൾ ഉദയത്തോടൊത്തുണരണം,
ജീവിതത്തെ ആദരിച്ചും, പുഴയിൽ മുങ്ങിക്കുളിച്ചും,
തോട്ടത്തിന്റെ സമൃദ്ധിയിൽ ആടുകളെക്കറക്കണം,
പ്രപഞ്ചമെന്ന കവിതയിൽ ചില വരികളെഴുതിച്ചേർക്കണം.


അൽഫോൺസോ ഗിയേൻ തെലാഷ (1887-1947) - ഹോണ്ടുറാസ് രാജ്യക്കാരനായ സ്പാനിഷ് കവി


 

 

ഓസ്ക്കാർ ഹാൺ - കവിതകൾ


കാലാവസ്ഥാനിരീക്ഷണം


എന്റെ ഭാര്യ
കാലാവസ്ഥാനിരീക്ഷകയായിരുന്നു

തന്റെ സുഹൃത്തുക്കളുടെ ലൈംഗികതാപം
ഇത്ര ഡിഗ്രിയെന്ന് അവൾ പ്രവചിക്കുമായിരുന്നു
അവൾക്കു പിശകിയിട്ടേയില്ല

ഞങ്ങളുടെ അയൽവീടുകളെ
കൊടുങ്കാറ്റുകൾ ഭീഷണിപ്പെടുത്തുന്നതെപ്പോഴെന്ന്
ബാരോമീറ്ററിന്റെ കൃത്യതയോടെ അവൾ പ്രഖ്യാപിച്ചിരുന്നു

ഒരിക്കലേ അവൾക്കു പിശകിയുള്ളു

മേഘങ്ങളിരുണ്ടുകൂടുന്നുവെന്നുണ്ടായിരുന്നിട്ടും
വേനൽക്കാലവേഷത്തിൽ
അവൾ തെരുവിലേക്കിറങ്ങിയ ദിവസം

എന്റെ പെട്ടികളൊക്കെ കാറിലെടുത്തിട്ട്
ഇടിമിന്നലുകൾക്കിടയിൽ
ഞാൻ യാത്രക്കിറങ്ങിയ ദിവസം



ആഗസ്റ്റുഗാനം

എന്റെ പ്രിയേ

ആഗസ്റ്റുമാസത്തിൽ
എന്തൊക്കെ നടക്കേണ്ടതായിരുന്നു
അതൊന്നും നടക്കുകയില്ല

എത്ര മിന്നാമിന്നികൾ
നിന്റെ കണ്ണുകളിൽ
മിന്നിത്തിളങ്ങേണ്ടതായിരുന്നു
അവ മിന്നിത്തിളങ്ങുകയുമില്ല

ആഗസ്റ്റുമാസവും മണ്ണടിയും
കൊട്ടും കുരവയുമില്ലാതെ
പാട്ടും പൂവുമില്ലാതെ

മരങ്ങളാവാതെപോയ
എത്രയോ നാളുകളെപ്പോലെ

കിളികളാവാതെപോയ
എത്രയോ മരങ്ങളെപ്പോലെ

ചിറകെടുക്കാതെപോയ
എത്രയോ കിളികളെപ്പോലെ


ഓസ്ക്കാർ ഹാൺ (ജനനം 1938.) ചിലിയൻ കവി


Wednesday, August 15, 2012

ഫെർണാണ്ടോ പെസ്സൊവ - പ്രണയം ഒരു കൂട്ടുചേരലാണ്‌…

File:Jugendstilgemälde 1903.jpg

പ്രണയം ഒരു കൂട്ടുചേരലാണ്‌.
ഇപ്പോൾ വഴിയിലൂടൊറ്റയ്ക്കു നടക്കാനെനിക്കറിയാതായിരിക്കുന്നു,
ഒറ്റയ്ക്കു നടക്കാനെനിക്കാകാതായിരിക്കുന്നു.
ഒരു വിചാരം കണ്മുന്നിൽ നില്ക്കെ എന്റെ നടത്തയ്ക്കു ഗതിവേഗം കൂടുന്നു,
എന്റെ കണ്ണുകൾ പലതും വിട്ടുകളയുന്നു,
കണ്ടതൊക്കെ ഞാനാസ്വദിച്ചുകാണുകയും ചെയ്യുന്നു.
അവളുടെ അസാന്നിദ്ധ്യം പോലും എന്നോടൊപ്പമുണ്ട്.
അവളെ അത്രയ്ക്കെനിക്കിഷ്ടമായിരിക്കെ,
എങ്ങനെ അവളെ മോഹിക്കണമെന്നും എനിക്കറിയുന്നില്ല.
അവളെ കാണുന്നില്ലെങ്കിൽ അവളെ ഞാൻ ഭാവനയിൽ കാണുന്നു,
കിളരമുള്ള മരങ്ങളെപ്പോലെ ഞാൻ കരുത്തനുമാവുന്നു.
എന്നാലവളെ നേരിൽ കാണുമ്പോൾ ഞാൻ വിറക്കൊണ്ടുപോകുന്നു,
എനിക്കറിയുന്നില്ല,
അവളുടെ അഭാവത്തിൽ അവളെക്കുറിച്ചെന്റെ മനസ്സിലുണ്ടായിരുന്നതിനൊക്കെ
എന്തു പറ്റിയെന്ന്.
വാർന്നുപോയ കരുത്തു മാത്രമാണു ഞാൻ.
പ്രപഞ്ചം എന്നെത്തന്നെ ഉറ്റുനോക്കുന്നു,
നടുക്കവളുടെ മുഖവുമായി ഒരു സൂര്യകാന്തിപ്പൂവു പോലെ.

1930 ജൂലൈ 10


ആൽബെർടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്


Tuesday, August 14, 2012

ഹാഫിസ് - നിന്റെ ചഷകമെന്റെ ചുണ്ടോടു ചേർക്കൂ…


മദിര പകരുന്ന സുന്ദരീ, നിന്റെ ചഷകമെന്റെ ചുണ്ടോടു ചേർക്കൂ,
സുഗമമെന്നു കരുതിയ പ്രണയത്തിന്റെ വഴികളിലെത്രയാണിന്നു ദുർഘടങ്ങൾ!
പരിമളത്തിന്റെ ചാവി കൊണ്ടു പുലർതെന്നലഴിച്ചുവിടുന്നു, കുറുനിരകളെ,
ഇടയുന്ന വളകിലുക്കങ്ങളെ, ചോര വാർന്നു പിടയുന്ന  ഹൃദയങ്ങളെ.
“മാറാപ്പു മുറുക്കൂ”യെന്നു കുടമണികളേതുനേരവും തിടുക്കപ്പെടുത്തുമ്പോൾ
എങ്ങനെ ഞാനെന്റെ പ്രണയഭാജനത്തിനൊപ്പം വിരുന്നിന്റെ രസം നുകരാൻ?
നിസ്കാരപ്പായയിൽ വീഞ്ഞിന്റെ കറ പുരട്ടൂയെന്നാണു ഗുരു പറയുന്നതെങ്കിൽ
അനുസരിക്കൂ, വഴി അറിയുന്നതവനല്ലേ, വഴിയമ്പലങ്ങളുമവനറിയും.
ഇരുണ്ട രാത്രിയിൽ, കാറ്റിന്റെ ചുഴലിയിൽ, തിരപ്പെരുക്കത്തിനു മേൽ:
തോണിയിറക്കാതെ കരയ്ക്കിരിക്കുന്നവനെങ്ങനെ നമ്മുടെ പാടറിയാൻ?
പ്രണയത്തിലെന്റെ വഴിയ്ക്കു ഞാൻ പോയി, പേരാകെ ഞാൻ കെടുത്തി,
ഒരു രഹസ്യമെങ്ങനെ മറഞ്ഞിരിക്കാൻ, ഏതു നാവിൽ നിന്നുമതിറ്റുമ്പോൾ?
നീ കൊതിക്കുന്നതവന്റെ സാന്നിദ്ധ്യമെങ്കിൽ ഹാഫിസ്, ഒളിച്ചോടരുതേ,
അവൻ നിന്നെക്കടന്നുപിടിക്കുമ്പോൾ ലോകത്തിന്റെ പിടി നീ വിടൂ.


Monday, August 13, 2012

ഫെർണാണ്ടോ പെസ്സൊവ - എനിക്കു കടുത്ത ജലദോഷമാണ്‌...

Pessoa4.b

എനിക്കു കടുത്ത ജലദോഷമാണ്‌,
കടുത്ത ജലദോഷം പിടിച്ച സകലർക്കുമറിവുള്ളതാണല്ലോ
അതു പ്രപഞ്ചത്തിന്റെ ഘടനയെത്തന്നെ മാറ്റുന്നുവെന്ന്,
അതു നമ്മെ ജീവിതവിദ്വേഷികളാക്കുന്നുവെന്ന്,
തുമ്മിത്തുമ്മി നമ്മളൊടുവിൽ വേദാന്തികളായിപ്പോവുമെന്ന്.
മൂക്കു ചീറ്റി ഒരു ദിവസം ഞാൻ കളഞ്ഞു.
തലയാകെ നോവുന്നു.
ഒരിടത്തരം കവിക്കു പറ്റേണ്ട പറ്റു തന്നെ!
ഇന്നാണെങ്കിൽ ഞാൻ ശരിക്കും ഒരിടത്തരം കവി തന്നെ.
ഒരാഗ്രഹം മാത്രമായിരുന്നു ഇതുവരെ ഞാൻ;
ഇന്നതും തകർന്നു.

വിട, എന്റെ മാലാഖേ, എന്നെന്നേക്കുമായി വിട!
നിന്റെ ചിറകുകൾ വെയിൽക്കതിരുകളായിരുന്നു,
എന്റെ കാലടികൾ കളിമണ്ണും.
ചെന്നു കിടന്നാലല്ലാതെ ഞാൻ സുഖപ്പെടാൻ പോകുന്നില്ല.
പ്രപഞ്ചത്തിൽ നിവർന്നു കിടന്നിട്ടല്ലാതെ എനിക്കു സുഖമായിട്ടുമില്ല.
ക്ഷമിക്കണേ, എനിക്കിത്രയേ പറ്റൂ...എന്തൊരു ജലദോഷം!
എനിക്കു കുറച്ചു സത്യവും ആസ്പിരിനും വേണം.

1931 മാർച്ച് 14


അൽവാരോ ദെ കാമ്പോ എന്ന അപരനാമത്തിൽ എഴുതിയത്


ഫെർണാണ്ടോ പെസ്സൊവ - രൂപരഹിതമായ അന്ധകാരത്തിലെവിടെയോ...

Fernando-pessoa1

രൂപരഹിതമായ അന്ധകാരത്തിലെവിടെയോ
ഒരു ഹാർമോണിയത്തിന്റെ നേർത്ത മരണരോദനം.
ഹാ, സംഗീതത്തിന്റെ യാദൃച്ഛികശകലങ്ങൾ,
ഹൃദയത്തിന്റെ മൃദുലപേശികളിലതാഴ്ന്നിറങ്ങുന്നു!

കാറ്റു പിടിച്ച മരച്ചില്ലകൾ, തിര പെരുകുന്ന കടൽ,
ഓടപ്പുല്ലുകളുടെ ഭയാനകമൌനം,ഒരു ദീനസ്വരം,
ഒരു ഗിത്താർ, ഇതൊക്കെയും ആത്മാവിനെ തേടിച്ചെല്ലുന്നു,
തന്റെ തന്നെ ആഴങ്ങളിൽ ഏകാകിയായ ആത്മാവിനെ!

സ്നേഹമറിയാത്ത നമ്മെ അവ വന്നു മുറിപ്പെടുത്തുമ്പോൾ
എത്ര വ്യാമിശ്രമാണു നമ്മുടെ സത്തയെന്നു തോന്നിപ്പോവുന്നു!
നിലയ്ക്കൂ, ദ്രവരൂപമായ ബോധപ്രവാഹമേ!
വെറുമൊരു നിഴലാവൂ, ഉള്ളു തട്ടിയ ശോകമേ!

1930 ആഗസ്റ്റ് 4



Sunday, August 12, 2012

ഫെർണാണ്ടോ പെസ്സൊവ - അങ്കനം


ഒഴിഞ്ഞ പൂപ്പാത്രം പോലെ എന്റെ ആത്മാവു വീണുടഞ്ഞു.
വീണ്ടെടുക്കാനാവാത്ത പോലെ കോണിപ്പടിയിലതു വീണുകിടന്നു.
ശ്രദ്ധയില്ലാത്തൊരു വേലക്കാരിയുടെ കൈകളിൽ നിന്നതു വീണു.
അതിലുള്ള കളിമണ്ണിലുമേറെക്കഷണങ്ങളായി അതു വീണു.

അസംബന്ധമോ? അസാദ്ധ്യമോ? ആർക്കറിയാം!
ഞാൻ ഞാനാണെന്നു തോന്നിയിരുന്ന കാലത്തറിഞ്ഞതിനെക്കാൾ കൂടുതലനുഭൂതികൾ ഞാനിന്നറിയുന്നുണ്ട്.
കുടഞ്ഞുകളയേണ്ടൊരു ചവിട്ടുമെത്തയിൽ ചിതറിക്കിടക്കുന്ന പാത്രക്കഷണങ്ങളാണു ഞാൻ.

ഒരു ഭരണി വീണുടയുന്ന കലമ്പലുണ്ടാക്കിയിരുന്നു എന്റെ വീഴ്ച.
കൈവരിയ്ക്കു മുകളിലൂടെ ദേവകൾ വന്നെത്തിനോക്കുന്നു,
അവരുടെ വേലക്കാരിയുടെ കൈത്തെറ്റിനാൽ
കഷണങ്ങളായി മാറിയ എന്നെ അവർ ഉറ്റുനോക്കിനിൽക്കുന്നു.

അവർക്കവളോടു ദേഷ്യം തോന്നുന്നില്ല.
അവൾക്കു മാപ്പു കൊടുക്കുകയാണവർ.
അല്ലെങ്കിലും ഒരൊഴിഞ്ഞ പൂപ്പാത്രം മാത്രമായിരുന്നില്ലേ ഞാൻ? 

അവർ ആ ബോധമുള്ള കഷണങ്ങളെ ഉറ്റുനോക്കുന്നു,
ദേവകളെക്കുറിച്ചല്ല, തങ്ങളെക്കുറിച്ചു ബോധമുള്ള ആ തുണ്ടുകളെ.

താഴേക്കുറ്റുനോക്കിയിട്ട് അവർ മന്ദഹസിക്കുന്നു.
ശ്രദ്ധയില്ലാത്ത വേലക്കാരിയെ മന്ദഹാസത്തോടെ അവർ മാപ്പാക്കുന്നു.

നക്ഷത്രക്കംബളം വിരിച്ച കൂറ്റൻ കോണിപ്പടി നീണ്ടുനീണ്ടുപോകുന്നു.
നക്ഷത്രങ്ങൾക്കിടയിൽ ഒരു പാത്രക്കഷണം മിന്നിത്തിളങ്ങുന്നു.
അതെന്റെ പ്രവൃത്തിയോ? എനിക്കാകെയുള്ള ആത്മാവോ? എന്റെ ജീവിതമോ?
ഒരു പാത്രക്കഷണം.
ദേവകൾ കണ്ണു ചുരുക്കി അതിനെത്തന്നെ നോക്കുന്നു,
അതെങ്ങനെ അവിടെയെത്തിപ്പെട്ടു എന്നു പിടികിട്ടാത്ത പോലെ.

1929


അൽവാരോ ദെ കാമ്പോ എന്ന അപരനാമത്തിൽ എഴുതിയത്


വെർലെയ്ൻ - സ്ത്രീകളുടെ സൌന്ദര്യം...

Andrew_Stevovich_Woman_with_Demon,_1992

സ്ത്രീകളുടെ സൌന്ദര്യം, അവരുടെ ചാപല്യം, ആ വിളർത്ത കൈകൾ,
പലപ്പോഴും നന്മ ചെയ്യുന്നവ, ചിലനേരം ദ്രോഹിക്കുന്നവ.
ആ കണ്ണുകൾ, നൃശംസതയുടെ നിഴലു വീഴാത്തവ,
മതി മറന്ന പുരുഷനെ ‘മതി’യെന്നു വിലക്കാൻ മതിയായവ.

ആ സ്വരം, നുണ പറയുന്ന വേളകളിൽപ്പോലും
അമ്മയെപ്പോലെ വേദനകളെ പാടിയുറക്കുന്ന ഗാനം,,
ഒരു പ്രഭാതഗാനം, സൌമ്യമായൊരു സാന്ധ്യസങ്കീർത്തനം,
പുടവത്തുമ്പിന്റെ മടക്കുകളിൽ തേങ്ങിയടങ്ങുന്ന രോദനം.

പുരുഷന്റെ പാരുഷ്യം! നിന്ദ്യവും ദുഷ്ടവുമായ ജീവിതം!
ആശ്ളേഷങ്ങൾക്കും പ്രഹരങ്ങൾക്കുപ്പുറം ചിലതെങ്കിലും,
ഹാ, ചിലതെങ്കിലും നമുക്കു ശേഷിച്ചുവെങ്കിൽ,

നിർമ്മലശൈശവത്തിന്റെ അവശേഷങ്ങൾ ചിലതെങ്കിലും,
ഒരു നന്മ, ഒരാദരം. മരണം വന്നെത്തുന്ന നാൾ
എന്തു നാം ബാക്കി വയ്ക്കാൻ, എന്തു നാം കൂടെയെടുക്കാൻ?


Beauty of women, their frailty, and those pale hands

Which often do good yet can bring all suffering.

And those eyes where of the creature nothing

Is left but enough to say enough to man’s demands.

And forever, the maternal sleeper’s call,

Even when it lies, that voice! The dawn

Cry, when soft vespers are sung, signal new-born

Or sweet sob that dies in the folds of a shawl! ...

Harshness of man! Vile leaden life here below!

Ah! Let something at least, far from kisses and blows,

Let something survive for a moment on the slope,

Something the childlike subtle heart contains,

Goodness, respect! For dying what can we hope

To take with us, and truly, what when death comes remains?


ചിത്രം - ആൻഡ്രൂ സ്റ്റെവോവിച്ച്- സ്ത്രീയും പിശാചും


Saturday, August 11, 2012

പോൾ എല്വാദ് - ചടുലഗാനം


മുന്നിലേക്കു ഞാൻ നോക്കി
തിരക്കിനിടയിൽ നിന്നെ ഞാൻ കണ്ടു
ചോളപ്പാടത്തു നിന്നെ ഞാൻ കണ്ടു
മരത്തിനടിയിൽ നിന്നെ ഞാൻ കണ്ടു

എന്റെ യാത്രകൾക്കൊടുവിൽ
എന്റെ യാതനകളുടെ ഗർത്തങ്ങൾക്കടിയിൽ
ഓരോ പുഞ്ചിരിയുടെയും തിരിവിനുമപ്പുറം
ജലത്തിൽ നിന്നും അഗ്നിയിൽ നിന്നുമുയരുന്നതായി

വേനലിലും മഞ്ഞിലും നിന്നെ ഞാൻ കണ്ടു
എന്റെ വീട്ടിലെവിടെയും നിന്നെ ഞാൻ കണ്ടു
എന്റെ കൈകളിൽ നിന്നെ ഞാൻ കണ്ടു
എന്റെ സ്വപ്നങ്ങളിൽ നിന്നെ ഞാൻ കണ്ടു

നിന്നെ ഞാൻ പിരിയുകയെന്നതില്ല.


Air Vif

I looked before me
In the crowd I saw you
Among the corn I saw you
Under a tree I saw you
After all my travels
At the bottom of all my torments
At the turn of all the laughs
Out of the water and fire
Summer winter I saw you
In my house I saw you
In my arms I saw you
In my dreams I saw you
I will never leave you.


link to image


വെർലെയ്ൻ - ത്രാസം

Turner_-_Fort_Vimieux

പ്രകൃതീ, നിന്റേതായ യാതൊന്നുമിനിമേൽ സ്പർശിക്കില്ലെന്നെ:
നിന്റെ വിളഞ്ഞ പാടങ്ങൾ, സിസിലിയൻ ഇടയഗാനങ്ങളുടെ തുടുത്ത മാറ്റൊലികൾ,
നിന്റെ പുലരികളുടെ അമിതാഡംബരങ്ങൾ,
അസ്തമയങ്ങളുടെ വിഷാദം കലർന്ന ഗാംഭീര്യവും.

പുച്ഛമാണെനിക്കു കലയെ, മനുഷ്യനെ, ഗാനങ്ങളെ,
കവിതയെ, യവനദേവാലയങ്ങളെ,
ഭദ്രാസനപ്പള്ളികളാകാശത്തു തുളച്ചുകയറ്റുന്ന മണിമേടകളെ;
എന്റെ കണ്ണിനൊരുപോലെയാണു നല്ലവരും കെട്ടവരും.

ദൈവത്തിലെനിക്കു വിശ്വാസമില്ല, ചിന്തയെ ഞാൻ ത്യജിച്ചു,
പിന്നെയൊന്നുണ്ടല്ലോ, വളരെപ്പഴയൊരു വ്യാജം, പ്രണയം,
അതിനെക്കുറിച്ചാരുമെന്നോടു മിണ്ടുകയും വേണ്ട.

ജീവിതമത്രമേൽ മടുത്തവൻ, മരണത്തെയത്രമേൽ ഭയക്കുന്നവൻ,
പായും തുഴയും പോയി കടലലയുന്നൊരു നൌകയെപ്പോലെ
എന്റെ ആത്മാവൊരുങ്ങുകയായി , ഭയാനകമായൊരു കപ്പൽച്ചേതത്തിനായി.


Painting by Turner

Friday, August 10, 2012

പോൾ എല്വാദ് - നിശാനിയമം

Paul-Eluard

വേറെന്തു നാം ചെയ്യാൻ, വാതിലിനു മുന്നിൽ കാവലുണ്ടായിരിക്കെ?
വേറെന്തു നാം ചെയ്യാൻ, അവർ നമ്മെ തടവിലാക്കിയിരിക്കെ?
വേറെന്തു നാം ചെയ്യാൻ, തെരുവുകൾ നമുക്കു വിലക്കിയിരിക്കെ?
വേറെന്തു നാം ചെയ്യാൻ, നഗരം ഉറക്കത്തിലാണെന്നിരിക്കെ?
വേറെന്തു നാം ചെയ്യാൻ, വിശപ്പും ദാഹവുമായിരുന്നു നമുക്കെന്നിരിക്കെ?
വേറെന്തു നാം ചെയ്യാൻ, നിരായുധരായിരുന്നു നാമെന്നിരിക്കെ?
വേറെന്തു നാം ചെയ്യാൻ, രാത്രിയായിക്കഴിഞ്ഞുവെന്നിരിക്കെ?
വേറെന്തു നാം ചെയ്യാൻ, പ്രണയത്തിലാണു നാമെന്നിരിക്കെ?


COUVRE-FEU

Que voulez-vous la porte était gardée
Que voulez-vous nous étions enfermés
Que voulez-vous la rue était barrée
Que voulez-vous la ville était matée
Que voulez-vous elle était affamée
Que voulez-vous nous étions désarmés
Que voulez-vous la nuit était tombée
Que voulez-vous nous nous sommes aimés.

Paul Éluard

CURFEW
What did you expect the door was guarded
What did you expect we were locked in
What did you expect the street was barred
What did you expect the city was in check
What did you expect it was starving
What did you expect we were disarmed
What did you expect the night had fallen
What did you expect we were in love.

Translation by Lloyd Alexander


വെർലെയ്ൻ - അവസാനത്തെ പ്രതീക്ഷ

Paul_Verlaine_by_Ladislas_Loevy

സിമിത്തേരിയിൽ ഒരു മരം,
ഒരു പരേതനെയുമാദരിക്കാനല്ലാതെ;
ഒരു കന്മതിലിനരികിലതു വളരുന്നു,
തനിയേ, ആരും പരിപാലിക്കാനില്ലാതെ.

വേനലും മഞ്ഞുകാലവും ഭേദമില്ലാതെ
അതിന്മേലിരുന്നൊരു കിളി പാടുന്നു,
വിശ്വസ്തതയുടെ വിഷാദഗാനം;
ആ മരം, ആ കിളി, നീയും ഞാനുമാണവ.

ഓർമ്മ നീ, ഞാൻ അഭാവം,
ഘടികാരം രേഖപ്പെടുത്തിയ ഗമനം...
ഹാ, ഒരിക്കൽക്കൂടി നിന്റെ ദാസനായെങ്കിൽ!

ഒരിക്കൽക്കൂടി ജീവിക്കാൻ! എന്റെ മാലാഖേ,
മരവിച്ച ശൂന്യത എന്റെയുടൽ തട്ടിയെടുത്തുവല്ലോ.
പറയൂ, നിന്റെ ഓർമ്മയിലെങ്കിലും ഞാൻ ശേഷിക്കില്ലേ?

(1893)


Thursday, August 9, 2012

ഫെർണാണ്ടോ പെസ്സൊവ - കുളിരു വീശുന്ന തെന്നലിനെ...



കുളിരുന്ന തെന്നലിനെ
വരികളിലാവർത്തിക്കുന്ന കവിത,
വേനൽ, പാടങ്ങൾക്കു മേൽ,
ആളൊഴിഞ്ഞും വെയിലു വീണും
ആത്മാവിന്റെ നടുമുറ്റം...

ഇനി ഹേമന്തമാണെങ്കിൽ
അകലെ മഞ്ഞു വീണ മലനിരകൾ,
പകർന്നുകിട്ടിയ കഥകൾ പാടി
തീയും കാഞ്ഞു നാമിരിക്കുമിടം,
ഇതൊക്കെപ്പറയാനൊരു കവിതയും...

ഒന്നുമല്ലിവയെങ്കിൽക്കൂടി
ഇതിലുമേറെയാനന്ദങ്ങൾ കൊണ്ടു
ദേവകൾ നമ്മെയനുഗ്രഹിക്കാതിരിക്കട്ടെ,
ഇതിലുമധികം ആഗ്രഹങ്ങളില്ലാതിരിക്കാനും
ദേവകൾ നമ്മെയനുഗ്രഹിക്കട്ടെ.

(1921 ജനുവരി 21)


റിക്കാർഡോ റെയിസ് എന്ന അപരനാമത്തിൽ എഴുതിയത്

Wednesday, August 8, 2012

എറിക് ഫ്രീഡ് - ഡോൺ ക്യൂഹോട്ടെയുടെ അവസാനത്തെ വാക്കുകൾ



താറാവുകളുടെ അന്ത്യം



“താറാവുകളെ
ഒറ്റയടിക്കു കൊല്ലുന്നതാണു
ഭേദം.
ഒന്നു പോയിക്കഴിഞ്ഞാൽ
മറ്റുള്ളവ വേണ്ടത്ര  തീറ്റയെടുക്കില്ല.”

ഈ നാട്ടുബുദ്ധി
മനുഷ്യരുടെ കാര്യത്തിലും
ബാധകമാണോ?
ഒരാണവയുദ്ധത്തിനുള്ള
തയാറെടുപ്പുകളെ
ന്യായീകരിക്കുകയാണതെന്നു വരുമോ?

വഴിയില്ല
മനുഷ്യർ താറാവുകളല്ലല്ലോ.
ചിലർ പോയിക്കഴിഞ്ഞാലും
അവർ തീറ്റ കുറയ്ക്കുകയില്ല.





ഒരു മണിക്കൂർ

എഴുതിയ കവിത
തിരുത്താനായി
ഒരു മണിക്കൂർ ഞാൻ കളഞ്ഞു

ഒരു മണിക്കൂറെന്നു പറഞ്ഞാൽ:
ഈ നേരത്തിനുള്ളിൽ
1400 കുട്ടികൾ വിശപ്പു കൊണ്ടു മരിച്ചിട്ടുണ്ട്
ഓരോ രണ്ടര സെക്കന്റിലും
അഞ്ചു വയസ്സിൽ താഴെയുള്ള
ഒരു കുട്ടി
നമ്മുടെ ലോകത്ത്
വിശപ്പു കൊണ്ടു മരിക്കുന്നുണ്ട്.

ഒരു മണിക്കൂറായി
ആയുധപ്പന്തയവും തുടർന്നിരുന്നു
ആ ഒരു മണിക്കൂറിനുള്ളിൽ
ആറു കോടി ഇരുപത്തെട്ടു ലക്ഷം ഡോളർ
വൻശക്തികൾ അന്യോന്യം രക്ഷിക്കാൻ
ചെലവിട്ടിരിക്കുന്നു
ആയുധങ്ങൾക്കായി
ലോകമിന്നു മാറ്റിവയ്ക്കുന്ന തുക
ഒരു വർഷം
അഞ്ഞൂറു കോടി ഡോളറായിരിക്കുന്നു
നമ്മുടെ രാജ്യവും
അതിന്റെ സംഭാവന നൽകുന്നുണ്ട്

ചോദ്യം പ്രകടമാണ്‌
ഈ അവസ്ഥയിൽ
കവിതയെഴുത്തു തുടരുന്നതിൽ
അർഥമുണ്ടോയെന്ന്.
ചില കവിതകൾ വിഷയമാക്കുന്നത്
ആയുധച്ചെലവും യുദ്ധവും
വിശക്കുന്ന കുട്ടികളുമാണെന്നതു ശരി.
പക്ഷേ മറ്റുള്ളവ പറയുന്നത്
പ്രണയം വാർദ്ധക്യം
പുല്ലുമേടുകൾ മരങ്ങൾ മലകൾ
പിന്നെ കവിതകൾ ചിത്രങ്ങൾ
എന്നിവയെക്കുറിച്ചുമാണ്‌
ഇവയെക്കുറിച്ചുമല്ല
അവയെങ്കിൽ
കുട്ടികളെയും സമാധാനത്തെയും കുറിച്ച്
ആരും വേവലാതിപ്പെടാനും പോകുന്നില്ല.




ഡോൺ ക്യൂഹോട്ടെയുടെ അവസാനത്തെ വാക്കുകൾ

ഭീഷണമായ കാറ്റാടിയിലകൾ
നിങ്ങളുടെ കണ്മുന്നിലുണ്ടെങ്കിൽ
എങ്കിൽ
നിങ്ങളുടെ ഹൃദയവും
നിങ്ങളുടെ തലയും
നിങ്ങളുടെ കുന്തവും
രാക്ഷസന്മാരുമായുള്ള പോരിലേക്ക്
നിങ്ങളെ വലിച്ചിഴയ്ക്കും

പക്ഷേ
കണ്ടുനിൽക്കുന്ന ജനക്കൂട്ടത്തിന്റെ
ആർത്തുചിരിക്കു ശേഷവും
ഭീഷണമായ കാറ്റാടിയിലകൾ
നിങ്ങളുടെ കണ്മുന്നിലുണ്ടെങ്കിൽ
രാക്ഷസൻ
നിങ്ങളുടെ തലയ്ക്കുള്ളിലുണ്ടെങ്കിൽ
എങ്കിൽ
കുന്തം നിങ്ങളുടെ ഹൃദയത്തിലേക്കാഴുന്നു.


എറിക് ഫ്രീഡ് - നന്ദിയും കടപ്പാടും



പക്ഷം ചേരൽ



വിപ്ളവപ്പാർട്ടി
സ്വന്തം സന്തതികളെ
പിടിച്ചു വിഴുങ്ങുമ്പോൾ
അവരിൽ മിക്കവരും
അന്ത്യം വരെയ്ക്കും
വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു:
“പാർട്ടി നീണാൾ വാഴട്ടെ!”


ചിലർ അങ്ങനെ വിളിച്ചുപറഞ്ഞത്
കൂറു കൊണ്ടായിരുന്നു
പാർട്ടിക്കു സ്വന്തം ജനങ്ങളുടെ
ആരാച്ചാരായി മാറാനും
പിന്നീടൊരിക്കൽ
അവർ തന്നെ അതിനെ തല്ലിത്തകർക്കാതിരിക്കാനും
സഹായിച്ച
അതേ ശപ്തമായ പാർട്ടിക്കൂറ്‌.


“പാർട്ടി നീണാൾ വാഴട്ടെ!”
എന്നു മറ്റു ചിലർ
വിളിച്ചുപറഞ്ഞത്
അതിനു ജീവിക്കാൻ
ജീവിതങ്ങൾ നൽകിയവരെ
കൊന്ന പാർട്ടി

അക്കാലങ്ങളിൽ
എത്ര നീതിഹീനമായിരുന്നുവെന്ന്

ആ മരണരോദനം
പിന്നീടു വരുന്നവരെ പഠിപ്പിക്കും
എന്ന പ്രതീക്ഷയിലായിരുന്നു.


ചിലർ അങ്ങനെ പറഞ്ഞതാവട്ടെ
പാർട്ടി തങ്ങളോടാവശ്യപ്പെട്ടതു
വിളിച്ചുപറഞ്ഞില്ലെങ്കിൽ
അതു തങ്ങളുടെ ഭാര്യമാരെയും
കുട്ടികളെയും ഞെരിച്ചുകൊല്ലുമെന്ന്
ഇതിനകം അവർക്കു ബോദ്ധ്യമായി
എന്നതു കൊണ്ടുമായിരുന്നു.


പക്ഷേ ഇനിയും ചിലർ
ഭാര്യയും കുട്ടികളുമില്ലാത്തവർ
അതിനാൽ കൊലപാതകികൾക്കു
ബന്ദികളാക്കാനാരുമില്ലാത്തവർ
അവർ വിളിച്ചുപറഞ്ഞില്ല
“പാർട്ടി നീണാൾ വാഴട്ടെ!” എന്ന്
അവർ ഇങ്ങനെ എഴുതുകയോ
പറയുകയോ ചെയ്തതേയുള്ളു:
“വിപ്ളവത്തിന്റെ പക്ഷം ചേർന്നോളൂ
വിപ്ളവകാരികളുടെയും
എന്നാലിനിയൊരിക്കലും
പാർട്ടിയുടെ പക്ഷം ചേരരുത്.”



ശത്രുക്കൾ

ജീവിതം താറുമാറായിക്കഴിഞ്ഞവർ
ചോദിക്കാത്ത ചോദ്യങ്ങൾക്ക്
ഉത്തരമേ വേണ്ടെന്നതിൽ
ശ്രദ്ധാലുക്കൾ

ശിഷ്ടജീവിതം
തങ്ങൾ ജീവിക്കാത്ത ജീവിതത്തിന്റെ
മഹിമകൾ
പാടിക്കഴിക്കുന്നവർ

തങ്ങൾ എന്തിനു വേണ്ടിയാണോ
എന്തിനെതിരായാണോ ജീവിക്കുന്നത്
അതു കാണാതിരിക്കാൻ
സ്വന്തം ജീവിതം കൊടുക്കാൻ
തയാറായിക്കഴിഞ്ഞവർ

ഇന്നലെയോ ഇന്നിനെയോ കുറിച്ചറിയാതെതന്നെ
നാളെയെക്കുറിച്ചുള്ള പ്രതീക്ഷ വെടിയാത്തവർ
ഏതു നുണയ്ക്കും ചതിയ്ക്കും സ്വയം തുറന്നിട്ടവർ
അവരാണെന്റെ സഹോദരന്മാരും സഹോദരികളും.


നന്ദിയും കടപ്പാടും

(ഹിറ്റ്ലർ അധികാരത്തിൽ വന്ന് അമ്പതുകൊല്ലം കഴിഞ്ഞതില്പിന്നെ)

സ്വസ്തികാകാലത്തെ
പാതകങ്ങൾക്കു നേരേ
രോഷം കൊണ്ടു വിറയ്ക്കുക
അത്ര പരിചയമായിക്കഴിഞ്ഞതിനാല്‍


നമ്മുടെ മുൻഗാമികളോട്
ഒരല്പം നന്ദി കാണിക്കാൻ

നമ്മൾ വിട്ടുപോകുന്നു

അവര്‍ ചെയ്തതിലും വലിയ പാതകങ്ങൾക്കു
പ്ളാനിടുകയാണിന്നു നമ്മളെന്ന്
നമുക്കു തിരിച്ചറിവുണ്ടാവാൻ.

അവരുടെ ചെയ്തികൾ
നമ്മെ സഹായിച്ചില്ലേ




Tuesday, August 7, 2012

എറിക് ഫ്രീഡ് - നല്ല തോട്ടക്കാർ


File:Ain Sakhri lovers figurine.jpg


നല്ല തോട്ടക്കാർ


എന്തു രസമാണ്‌
കൈയിൽ കൈ കോർത്തു
തോട്ടത്തിൽ നടക്കാൻ
നമ്മുടെ തൈമരത്തിനു
നനച്ചുകൊടുക്കാൻ
അതിനെ പരിപാലിക്കാൻ

ഞാൻ കമ്പിളിപ്പുഴുക്കളെ പെറുക്കിക്കളയുന്നു
നീയതിനു വെള്ളം തളിയ്ക്കുന്നു!
അതെത്ര പച്ചപ്പോടെ നിന്നേനേ
നാമതിന്റെ വേരുകൾ
കൊത്തിനുറുക്കിയിരുന്നില്ലെങ്കിൽ


കണക്കൊപ്പിക്കാതെ


നിന്നെക്കാൾ വല്ലാതെ
പ്രായം കൂടി എനിക്കെന്ന്
എന്നെക്കാൾ വല്ലാതെ
പ്രായം കുറവാണു നിനക്കെന്ന്
നമ്മെക്കാൾ ബോധം കൂടിയവർ
തങ്ങൾ കണക്കു കൂട്ടിയ
സ്വന്തം ഭാവികളെ
കൃത്യമായ അളവൊപ്പിച്ചു
മുറിച്ചെടുക്കുന്ന പണിപ്പുരകളിലേക്കു മാത്രം
നിർണ്ണായകമാണതൊക്കെ




മഞ്ഞുകാലത്തെ പൂന്തോട്ടം

മഞ്ഞയും ചുവപ്പും നിറമുള്ള
രണ്ടു സ്റ്റാമ്പുകളൊട്ടിച്ച
നിന്റെ കവർ
ഞാനൊരു ചെടിച്ചട്ടിയിൽ നട്ടു


എന്നും ഞാനതിനു
നനച്ചുകൊടുക്കും
നിന്റെ കത്തുകൾ
എനിക്കായി വളരട്ടെ


മനോഹരവും
വ്യസനം നിറഞ്ഞതുമായ കത്തുകൾ
നിന്നെപ്പോലെ മണക്കുന്ന
കത്തുകൾ


ഞാനിതു
നേരത്തേ ചെയ്യേണ്ടതായിരുന്നു
ഈ കാലമെത്തുന്നതു വരെ
കാക്കരുതായിരുന്നു



link to image

എറിക് ഫ്രീഡ് - അതായത്

Otto_Mueller_-_Liebespaar_-_ca1914

അതായത്


അതു ഭ്രാന്താണ്‌
യുക്തി പറയുന്നു
അതതു തന്നെ
പ്രണയം പറയുന്നു

അതു ഭാഗ്യക്കേടാണ്‌
ജാഗ്രത പറയുന്നു
അതു വേദന മാത്രമാണ്‌
ഭീതി പറയുന്നു
അതിനു ഭാവിയേയില്ല
ഉൾക്കാഴ്ച പറയുന്നു
അതതു തന്നെ
പ്രണയം പറയുന്നു

അതപഹാസ്യമാണ്‌
ആത്മാഭിമാനം പറയുന്നു
അതു വിഡ്ഡിത്തമാണ്‌
ജാഗ്രത പറയുന്നു
അതു നടക്കാത്തതാണ്‌
അനുഭവം പറയുന്നു
അതതു തന്നെ
പ്രണയം പറയുന്നു



അതിലും ഭേദം

ജീവിതം
ഇതിലുമനായാസമായേനേ
ഞാൻ നിന്നെ
കണ്ടുമുട്ടാതിരുന്നെങ്കിൽ

ഇത്ര ദുഃഖമുണ്ടാവുമായിരുന്നില്ല
ഓരോ നേരവും
നാം പിരിയുമ്പോൾ
ഇത്ര പേടിക്കുമായിരുന്നില്ല
അടുത്ത വേർപാടിനെ
അതിനടുത്തതിനെ

ഇത്ര ദാഹവുമുണ്ടാകുമായിരുന്നില്ല
നീയില്ലാതിരിക്കുമ്പോൾ
കഴിവു കെട്ടതാണതെങ്കിലും
അസാദ്ധ്യമായതേ അതിനു വേണ്ടു
അതും അപ്പോൾത്തന്നെ
അടുത്ത നിമിഷം
പിന്നെ
അതു നടക്കില്ലെന്നാവുമ്പോൾ
അതിനു മനസ്സു നോവുന്നു
ശ്വാസം കിട്ടാതെയാവുന്നു

ജീവിതം
ഇതിലുമനായാസമായേനേ
ഞാൻ നിന്നെ
കണ്ടുമുട്ടാതിരുന്നെങ്കിൽ
അതെന്റെ ജീവിതമാവില്ല
എന്നേയുള്ളു



ഒരുപക്ഷേ

ഓർമ്മിക്കുകയാവും
ഒരുപക്ഷേ
മറക്കാനുള്ള
ഏറ്റവും
വേദനാപൂർണ്ണമായ വഴി
ആ വേദന കുറയ്ക്കാൻ
ഏറ്റവും ദയാർദ്രമായ വഴിയും


link to image


Monday, August 6, 2012

ഒസിപ് മാൻഡെൽഷ്റ്റം - കുട്ടികളുടെ പുസ്തകങ്ങൾ മാത്രം വായിക്കുക...



കുട്ടികളുടെ പുസ്തകങ്ങൾ മാത്രം വായിക്കുക,
കുട്ടികളെപ്പോലെ മാത്രം ചിന്തിക്കുക,
വലിയ കാര്യങ്ങളൊക്കെ വലിച്ചെറിയുക,
കഠിനശോകം വിട്ടെഴുന്നേറ്റു നിൽക്കുക.


ഈ ജീവിതം കൊണ്ടെനിക്കാകെ മടുത്തു,
എനിക്കു വേണ്ടതൊന്നും അതിനു തരാനില്ല,
എന്നാലുമീ പാവം മണ്ണിനെ ഞാൻ സ്നേഹിക്കുന്നു,
ഇതല്ലാതൊന്നു ഞാൻ കണ്ടിട്ടില്ലെന്നതിനാൽ.


അകലെ, അകലെയൊരുദ്യാനത്തിൽ
ഒരു തടിയൂഞ്ഞാലിരുന്നു ഞാനാടിയിരുന്നു;
ജ്വരത്തിന്റെ മൂടൽമഞ്ഞിലൂടിന്നും ഞാനോർക്കുന്നു,
തലയെടുത്തു നിൽക്കുന്ന കറുത്ത ദേവതാരങ്ങള്‍.

1908


To read only children's books,
To cherish only children's thoughts.
All grown-up things to disperse far away,
And to rise from a deep sorrow.
I am mortally tired of life,
I accept nothing of it,
But I love my poor earth,
Because I’ve seen no other.
I swung myself in a far-off garden
On the simple wooden swing,
Remembering tall dark fir trees
In an obscure delirium.
1908


ഒസിപ് മാൻഡെൽഷ്റ്റം - എനിക്കു കിട്ടിയ ഉടലു വച്ചു ഞാനെന്തു ചെയ്യാൻ...


എനിക്കു കിട്ടിയ ഉടലു വച്ചു ഞാനെന്തു ചെയ്യാൻ,
അത്രമേലെന്റേതായതും, അത്രയ്ക്കെന്നോടടുത്തതും?

പറയൂ, ആരോടു ഞാൻ നന്ദി പറയാൻ,
ജീവിക്കാൻ, ശ്വസിക്കാനായതിന്റെ പരിമിതാനന്ദത്തിന്‌?

തോട്ടക്കാരനാണു ഞാൻ, പൂച്ചെടിയും ഞാൻ തന്നെ,
ലോകത്തിന്റെ തടവറയിൽ ഏകാന്തത്തടവിലുമല്ല ഞാൻ.

നിത്യതയുടെ ജനാലച്ചില്ലിൽ പതിഞ്ഞുകാണുന്നില്ലേ,
എന്റെ നിശ്വാസവും, അതിന്റെ ഊഷ്മളതയും.

അതിലൊരു ചിത്രം നിങ്ങൾക്കു വായിച്ചെടുക്കാം,
നാളു ചെല്ലുംതോറും മങ്ങിമങ്ങി വരുന്നതൊന്ന്.

ഈ നിമിഷത്തിന്റെ ചെളി ഒലിച്ചുപോവട്ടെ,
ആ മനോഹരചിത്രമവിടെത്തങ്ങി നിൽക്കട്ടെ.

1909


I am given a body — what should I do with it —
Such as it is and only mine?

For the calm joy of breath and life
Whom, tell me whom, am I to thank?

I am the gardener and the flower:
In the world’s darkness I am not alone.

My breath, my body’s warmth
Already show on time’s eternal glass.

A pattern is impressed upon it
That lately has become obscure.

May the dullness of the moment pass away
And not black out that lovely form.

1909.


Sunday, August 5, 2012

ഒസ്സിപ് മാൻഡെൽഷ്റ്റം - നിനക്കാനന്ദിക്കാനായി...


നിനക്കാനന്ദിക്കാനായി എന്റെ കൈത്തലത്തിൽ നിന്നെടുത്തോളൂ,
ഒരു തുള്ളി തേനും ഒരു നുള്ളു സൂര്യനും;
അങ്ങനെയല്ലേ പെഴ്സിഫോണിയുടെ തേനീച്ചകൾ നമ്മോടാജ്ഞാപിച്ചതും.

കെട്ടിയിടാത്ത തോണി തള്ളിയിറക്കാനാവില്ല,
കമ്പിളിപ്പാദുകമിട്ട നിഴലിന്റെ പാദപതനം കേൾക്കാനാവില്ല,
ജീവിതത്തിന്റെ നിബിഡവനത്തിൽ ഭീതിയെ മറികടക്കാനുമാവില്ല.

ചുംബനങ്ങളേ നമുക്കിനി ശേഷിച്ചിട്ടുള്ളു,
കുഞ്ഞുതേനീച്ചകളെപ്പോലെ നനുത്ത രോമങ്ങൾ നിറഞ്ഞവ,
കൂടു വിട്ടിറങ്ങുന്ന ക്ഷണം ജീവൻ വെടിയുന്നവ.

രാത്രിയുടെ തെളിഞ്ഞ പൊന്തകളിൽ അവ മർമ്മരം വയ്ക്കുന്നു,
തെയ്ഗേയിലെ ആദിമവനങ്ങളിൽ അവ കൂടു കൂട്ടുന്നു,
അവയ്ക്കാഹാരം, കാലം, ഇത്തിക്കണ്ണികൾ, പുതിനയും.

അതിനാൽ നിനക്കാനന്ദിക്കാനെടുത്തോളൂ എന്റെയീ പ്രചണ്ഡോപഹാരം,
വിരസവും അനാഡംബരവുമായൊരു കണ്ഠഹാരം,
തേനിനെ സൂര്യനാക്കവെ ജീവൻ വെടിഞ്ഞ തേനീച്ചകളാൽ കൊരുത്തതും.

1920


പെഴ്സിഫോണി - ഗ്രീക്കുപുരാണത്തിൽ പാതാളലോകത്തിന്റെ ദേവി; തേനീച്ചകൾ ആ ദേവിയുടെ അരുമകളാണ്‌.

തെയ്ഗേ - ഏതൻസിനെ സ്പാർട്ടയിൽ നിന്നു വേർതിരിക്കുന്ന മലനിര.


For your delight, take from my palms
A little sun, a little honey,
As Persephone's bees have ordered us.

You can't cast off an unmoored boat,
Or hear a shadow shod in fur,
Or conquer fear in this primeval life.

All that remains for us are kisses,
Furry, like tiny bees
That die as they quit their hive.

They rustle in night's transparent thickets,
They nest in the primeval Taiget forest,
They feed on time, Spirea, mint.

For your delight, then, take my savage present -
This plain dry necklace
Of dead bees who turned honey to sun.

1920

‌link to image


ബോദ്‌ലെയെർ - ആശീർവാദം


അതീതത്തിലെ ശക്തികളിൽ നിന്നൊരു കല്പനയിൻ പ്രകാരം
ഈ മടുപ്പിക്കുന്ന ലോകത്തു കവി വന്നു പിറന്നതില്പിന്നെ
അവന്റെ അമ്മ, രോഷവും മാനക്കേടും കൊണ്ടു കണ്ണിരുട്ടടച്ചവൾ,
ദൈവത്തിനു നേർക്കു മുഷ്ടി ചുരുട്ടി തന്റെ ശകാരമഴിച്ചുവിടുന്നു:

“ഹ! ഈ ചിണുങ്ങുന്ന, അറയ്ക്കുന്ന സത്വത്തെക്കാൾ
എന്തുകൊണ്ടു ഞാനൊരണലിപ്പറ്റത്തെ ഗർഭം ധരിച്ചില്ല!
ഇടിത്തീ വീഴട്ടെ, ക്ഷണികാനന്ദങ്ങളുടെ ആ രാത്രിയ്ക്കു മേൽ,
ശപ്തമാവട്ടെ, ഈ പ്രായശ്ചിത്തമെന്റെ വയറ്റിൽ കുരുത്ത രാത്രി!

സങ്കടപ്പെടുന്നൊരു ഭർത്താവിന്റെ അവജ്ഞയ്ക്കു പാത്രമാവാൻ
മറ്റാരെയുമല്ലാതെന്നെത്തന്നെ നീ കണ്ടുവച്ചുവെന്നിരിക്കെ,
കാലഹരണപ്പെട്ട പ്രണയലേഖനം തീയിലേക്കെടുത്തിടുന്നപോലെ
ഈ കോലം കെട്ട ജന്തുവിനെ വലിച്ചെറിയാനാവില്ലെന്നിരിക്കെ,

എനിക്കു മേൽ നീ കെട്ടിയേല്പിച്ച കഠിനവിദ്വേഷമത്രയും
നിന്റെ ദ്രോഹബുദ്ധിക്കുദാഹരണമായ ഇവന്നു മേൽ ഞാൻ ഛർദ്ദിക്കും;
ഈ നികൃഷ്ടവൃക്ഷകീടത്തെ ഞാൻ പിരിച്ചൊടിച്ചു തകർക്കും,
ഒരു തളിരില പോലും പൊടിയ്ക്കാതതു മുരടിച്ചുപോകട്ടെ!”

നുരച്ചുപൊന്തുന്ന വിദ്വേഷത്തിന്റെ പതയത്രയും കുടിച്ചിറക്കി,
ദൈവഹിതത്തിന്റെ ഗൂഢലക്ഷ്യമിന്നതെന്നു തിരിച്ചറിയാതെ,
ഗെഹെന്നായുടെ ഗർത്തങ്ങളിലവൾ തനിയ്ക്കായൊരുക്കുന്നു
ഒരമ്മ ചെയ്യുന്ന  കൊടുംപാപങ്ങൾക്കു സമുചിതമായൊരു ചിത.

എന്നിട്ടുമദൃശ്യനായൊരു മാലാഖയുടെ കാവൽക്കണ്ണിനു ചോടെ
സൂര്യവെളിച്ചമാവോളം മോന്തിക്കൊണ്ടാഭ്രഷ്ടബാലൻ വളരുന്നു;
കുടിയ്ക്കാൻ കിട്ടുന്നതെന്തുമവനു മദിപ്പിക്കുന്ന സോമരസം,
കഴിയ്ക്കാൻ കിട്ടുന്നതെന്തുമവനു സ്വാദിഷ്ടമായ മധുരാമൃതം.

കാറ്റുണ്ടവനു കൂടിക്കളിയ്ക്കാൻ, മേഘങ്ങൾ കാര്യം പറയാൻ,
ആടിയും പാടിയുമവൻ തന്റെ കുരിശിന്റെ വഴി നടന്നുതീർക്കുന്നു;
കിളിക്കുഞ്ഞിനെപ്പോലാഹ്ളാദിച്ചവൻ നടക്കുന്നതു കാണുമ്പോൾ
തേങ്ങിക്കരഞ്ഞുപോവുകയാണവന്റെ കാവൽമാലാഖ.

അവൻ സ്നേഹിക്കുന്നവർ ഭീതിയോടവനെ മാറിനടക്കുന്നു,
ഇനിയവന്റെ ശാന്തസ്വഭാവം കണ്ടു ധൈര്യം സംഭരിച്ചാൽ,
അവർ തക്കം നോക്കുന്നു, തങ്ങളുടെ ക്രൌര്യമവന്റെ മേൽ പരീക്ഷിക്കാൻ,
ഒരു ദയനീയരോദനമവനിൽ നിന്നൂറ്റിയെടുക്കാൻ.

അവനു കുടിക്കാനുള്ള വീഞ്ഞിൽ അവർ തുപ്പിവയ്ക്കുന്നു,
അവനു തിന്നാനുള്ള അപ്പത്തിൽ അവർ ചാരം വാരിയിടുന്നു;
അവൻ തൊട്ടതൊക്കെ അശുദ്ധമെന്നവർ ദൂരെയെറിയുന്നു,
അവന്റെ വഴിയിലൂടെ നടന്നതിനു സ്വന്തം കാലടികളെ അവർ പഴിക്കുന്നു.

കവലയിൽ ചെന്നുനിന്നവന്റെ പെണ്ണിങ്ങനെ വിളിച്ചുകൂവുന്നു:
“തന്റെ ആരാധനയ്ക്കർഹയായയാൾ കണ്ടുവച്ചതെന്നെയല്ലേ,
എങ്കിൽ പണ്ടത്തെ വിഗ്രഹങ്ങളെപ്പോലെ ഞാനൊന്നായിക്കോട്ടെ,
അവയെപ്പോലെ മേലാസകലം ഞാൻ പൊന്നു പൂശിനടക്കട്ടെ;

കസ്തൂരിയും സാമ്പ്രാണിയും ജടാമാഞ്ചിയും കൊണ്ടു ഞാൻ മദിക്കും,
മുഖസ്തുതിയും ദണ്ഡനമസ്കാരവും വീഞ്ഞും കൊണ്ടു ഞാൻ പുളയ്ക്കും,
മുഖത്തു നോക്കിച്ചിരിച്ചുകൊണ്ടവനിൽ നിന്നു ഞാൻ തട്ടിയെടുക്കും
ദൈവത്തിനെന്നും പറഞ്ഞവൻ മാറ്റിവയ്ച്ച പ്രണാമങ്ങൾ!

പിന്നെ, ഈ ദൈവദൂഷണപ്രഹസനങ്ങളെനിക്കു മടുത്തതില്പിന്നെ,
എന്റെ ലോലമായ, കരുത്തുറ്റ കൈകൾ ഞാനവന്റെ മേൽ വയ്ക്കും,
അവന്റെ നെഞ്ചിൽ ഞാനെന്റെ കഴുകിൻനഖരങ്ങൾ കുത്തിയിറക്കും,
അവന്റെ തുടിയ്ക്കുന്ന ഹൃദയത്തിലേക്കൊരു വഴി ഞാൻ തുറക്കും;

അവന്റെ നെഞ്ചിൻകൂട്ടിൽ നിന്നവന്റെ ഹൃദയം ഞാൻ പറിച്ചെടുക്കും:
കിളിക്കുഞ്ഞിനെപ്പോലെ പിടച്ചും കൊണ്ടു ചോരയിറ്റുന്ന ഹൃദയം;
എത്രയുമവജ്ഞയോടെ ഞാനതു മണ്ണിലേക്കു വലിച്ചെറിയും,
എനിക്കത്ര പ്രിയപ്പെട്ട വളർത്തുനായയ്ക്കു വെട്ടിവിഴുങ്ങാൻ!“

ആകാശത്തൊരു ദീപ്തപീഠമിരിക്കുമിടത്തേക്കു കണ്ണുകളുയർത്തി
പ്രാർത്ഥനാപൂർവം കവി തന്റെ കൈകൾ നീട്ടിപ്പിടിക്കുന്നു,
തന്റെ പ്രദീപ്തമനസ്സിന്റെ സ്ഫുരണങ്ങളെങ്ങും പ്രസരിക്കുമ്പോൾ
നെറികെട്ട ലോകത്തിന്റെ കാഴ്ചകളവൻ കാണാതെയാവുന്നു.

”സ്വസ്തി നിനക്ക്, ദൈവമേ, യാതന ഞങ്ങളിലേക്കയക്കുന്നവനേ,
ഞങ്ങളുടെ പാപങ്ങൾക്കതത്രേ, ഉചിതമായ ശമനൌഷധം;
അന്യഥാ ഞങ്ങൾക്കു താങ്ങരുതാത്ത ദിവ്യപ്രഹർഷങ്ങളേറ്റുവാങ്ങാൻ
ഞങ്ങൾക്കു കരുത്തും വീര്യവും പകരുന്ന ശുദ്ധസത്തുമതു തന്നെ.

എനിക്കറിയാം, കവിയ്ക്കൊരിരിപ്പിടം നീയൊഴിച്ചിട്ടിരിക്കുന്നുവെന്ന്,
നിന്റെ മാലാഖമാരുടെ ഗണത്തിനും, പുണ്യവാന്മാർക്കുമിടയിൽ;
എനിക്കറിയാം, നിത്യവിരുന്നിനവനെ നീ ക്ഷണിച്ചിരിക്കുന്നുവെന്ന്,
സിംഹാസനങ്ങൾക്കും നന്മകൾക്കും ആധിപത്യങ്ങൾക്കുമിടയിൽ.

എനിക്കറിയാം, യാതനയാണൊരേയൊരു കുലീനതയെന്ന്,
അതിനെ മലിനപ്പെടുത്താനാവില്ല ഭൂമിയ്ക്കും നരകത്തിനുമെന്ന്,
എനിക്കറിയാം, യുഗങ്ങളെ, പ്രപഞ്ചത്തെ ഞാൻ പീഡിപ്പിക്കണം
കവിയുടെ നിഗൂഢമായ ദിവ്യകിരീടം പണിതെടുക്കാനെന്ന്.

പാമിരായെന്ന പ്രാചീനദേശത്തെ വിനഷ്ടമായ നിധികൾ,
സമുദ്രഗർഭത്തിലെ മുത്തുകൾ, രത്നങ്ങൾ, അനർഘലോഹങ്ങൾ,
ഇവയൊക്കെ ദൈവമേ, സ്വന്തം കൈ കൊണ്ടു നീ പതിച്ചാലും
എനിക്കറിയാം, ഈ കിരീടത്തിന്റെ ദീപ്തിയ്ക്കതു തുല്യമാവില്ലെന്ന്.

ശുദ്ധവെളിച്ചമുരുക്കിയെടുത്താണതു പണിതിരിക്കുന്നതെന്നതിനാൽ,
ആദിരശ്മികളുടെ ദിവ്യസ്രോതസ്സാണതിനു ചൂളയായതെന്നതിനാൽ;
ആ വെളിച്ചം തട്ടിത്തിളങ്ങുന്ന മങ്ങിയ ദയനീയദർപ്പണങ്ങൾ,
ഞങ്ങളുടെ കണ്ണുകൾ, അവയിനിയെത്ര തെളിഞ്ഞു കത്തിയാലും.“


(പാപത്തിന്റെ പൂക്കൾ - 1)

ഗെഹെന്ന- ജറുസലേമിനു തെക്കുള്ള ഹിന്നോൺ താഴ്വര; പണ്ടുകാലത്ത് ഇവിടെ കുഞ്ഞുങ്ങളെ ബലി കൊടുത്തിരുന്നു.

സിംഹാസനങ്ങൾക്കും നന്മകൾക്കും ആധിപത്യങ്ങൾക്കുമിടയിൽ...- മാലാഖമാരുടെ ശ്രേണി

പാമിര- നിധികൾക്കു പേരു കേട്ട സിറിയയുടെ പ്രാചീനതലസ്ഥാനം


Bénédiction

Lorsque, par un décret des puissances suprêmes,
Le Poète apparaît en ce monde ennuyé,
Sa mère épouvantée et pleine de blasphèmes
Crispe ses poings vers Dieu, qui la prend en pitié:

— «Ah! que n'ai-je mis bas tout un noeud de vipères,
Plutôt que de nourrir cette dérision!
Maudite soit la nuit aux plaisirs éphémères
Où mon ventre a conçu mon expiation!

Puisque tu m'as choisie entre toutes les femmes
Pour être le dégoût de mon triste mari,
Et que je ne puis pas rejeter dans les flammes,
Comme un billet d'amour, ce monstre rabougri,

Je ferai rejaillir ta haine qui m'accable
Sur l'instrument maudit de tes méchancetés,
Et je tordrai si bien cet arbre misérable,
Qu'il ne pourra pousser ses boutons empestés!»

Elle ravale ainsi l'écume de sa haine,
Et, ne comprenant pas les desseins éternels,
Elle-même prépare au fond de la Géhenne
Les bûchers consacrés aux crimes maternels.

Pourtant, sous la tutelle invisible d'un Ange,
L'Enfant déshérité s'enivre de soleil
Et dans tout ce qu'il boit et dans tout ce qu'il mange
Retrouve l'ambroisie et le nectar vermeil.

II joue avec le vent, cause avec le nuage,
Et s'enivre en chantant du chemin de la croix;
Et l'Esprit qui le suit dans son pèlerinage
Pleure de le voir gai comme un oiseau des bois.

Tous ceux qu'il veut aimer l'observent avec crainte,
Ou bien, s'enhardissant de sa tranquillité,
Cherchent à qui saura lui tirer une plainte,
Et font sur lui l'essai de leur férocité.

Dans le pain et le vin destinés à sa bouche
Ils mêlent de la cendre avec d'impurs crachats;
Avec hypocrisie ils jettent ce qu'il touche,
Et s'accusent d'avoir mis leurs pieds dans ses pas.

Sa femme va criant sur les places publiques:
«Puisqu'il me trouve assez belle pour m'adorer,
Je ferai le métier des idoles antiques,
Et comme elles je veux me faire redorer;

Et je me soûlerai de nard, d'encens, de myrrhe,
De génuflexions, de viandes et de vins,
Pour savoir si je puis dans un coeur qui m'admire
Usurper en riant les hommages divins!

Et, quand je m'ennuierai de ces farces impies,
Je poserai sur lui ma frêle et forte main;
Et mes ongles, pareils aux ongles des harpies,
Sauront jusqu'à son coeur se frayer un chemin.

Comme un tout jeune oiseau qui tremble et qui palpite,
J'arracherai ce coeur tout rouge de son sein,
Et, pour rassasier ma bête favorite
Je le lui jetterai par terre avec dédain!»

Vers le Ciel, où son oeil voit un trône splendide,
Le Poète serein lève ses bras pieux
Et les vastes éclairs de son esprit lucide
Lui dérobent l'aspect des peuples furieux:

— «Soyez béni, mon Dieu, qui donnez la souffrance
Comme un divin remède à nos impuretés
Et comme la meilleure et la plus pure essence
Qui prépare les forts aux saintes voluptés!

Je sais que vous gardez une place au Poète
Dans les rangs bienheureux des saintes Légions,
Et que vous l'invitez à l'éternelle fête
Des Trônes, des Vertus, des Dominations.

Je sais que la douleur est la noblesse unique
Où ne mordront jamais la terre et les enfers,
Et qu'il faut pour tresser ma couronne mystique
Imposer tous les temps et tous les univers.

Mais les bijoux perdus de l'antique Palmyre,
Les métaux inconnus, les perles de la mer,
Par votre main montés, ne pourraient pas suffire
A ce beau diadème éblouissant et clair;

Car il ne sera fait que de pure lumière,
Puisée au foyer saint des rayons primitifs,
Et dont les yeux mortels, dans leur splendeur entière,
Ne sont que des miroirs obscurcis et plaintifs!»

Charles Baudelaire

Benediction

When, after a decree of the supreme powers,
The Poet is brought forth in this wearisome world,
His mother terrified and full of blasphemies
Raises her clenched fist to God, who pities her:

— "Ah! would that I had spawned a whole knot of vipers
Rather than to have fed this derisive object!
Accursed be the night of ephemeral joy
When my belly conceived this, my expiation!

Since of all women You have chosen me
To be repugnant to my sorry spouse,
And since I cannot cast this misshapen monster
Into the flames, like an old love letter,

I shall spew the hatred with which you crush me down
On the cursed instrument of your malevolence,
And twist so hard this wretched tree
That it cannot put forth its pestilential buds!"

Thus she gulps down the froth of her hatred,
And not understanding the eternal designs,
Herself prepares deep down in Gehenna
The pyre reserved for a mother's crimes.

However, protected by an unseen Angel,
The outcast child is enrapt by the sun,
And in all that he eats, in everything he drinks,
He finds sweet ambrosia and rubiate nectar.

He cavorts with the wind, converses with the clouds,
And singing, transported, goes the way of the cross;
And the Angel who follows him on pilgrimage
Weeps to see him as carefree as a bird.

All those whom he would love watch him with fear,
Or, emboldened by his tranquility,
Emulously attempt to wring a groan from him
And test on him their inhumanity.

With the bread and the wine intended for his mouth
They mix ashes and foul spittle,
And, hypocrites, cast away what he touches
And feel guilty if they have trod in his footprints.

His wife goes about the market-places
Crying: "Since he finds me fair enough to adore,
I shall imitate the idols of old,
And like them I want to be regilded;

I shall get drunk with spikenard, incense, myrrh,
And with genuflections, viands and wine,
To see if laughingly I can usurp
In an admiring heart the homage due to God!

And when I tire of these impious jokes,
I shall lay upon him my strong, my dainty hand;
And my nails, like harpies' talons,
Will cut a path straight to his heart.

That heart which flutters like a fledgling bird
I'll tear, all bloody, from his breast,
And scornfully I'll throw it in the dust
To sate the hunger of my favorite hound!"

To Heav'n, where his eye sees a radiant throne,
Piously, the Poet, serene, raises his arms,
And the dazzling brightness of his illumined mind
Hides from his sight the raging mob:

— "Praise be to You, O God, who send us suffering
As a divine remedy for our impurities
And as the best and the purest essence
To prepare the strong for holy ecstasies!

I know that you reserve a place for the Poet
Within the blessed ranks of the holy Legions,
And that you invite him to the eternal feast
Of the Thrones, the Virtues, and the Dominations.

I know that suffering is the sole nobility
Which earth and hell shall never mar,
And that to weave my mystic crown,
You must tax every age and every universe.

But the lost jewels of ancient Palmyra,
The unfound metals, the pearls of the sea,
Set by Your own hand, would not be adequate
For that diadem of dazzling splendor,

For that crown will be made of nothing but pure light
Drawn from the holy source of primal rays,
Whereof our mortal eyes, in their fullest brightness,
Are no more than tarnished, mournful mirrors!"

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Benediction

When by an edict of the powers supreme
A poet's born into this world's drab space,
His mother starts, in horror, to blaspheme
Clenching her fists at God, who grants her grace.

"Would that a nest of vipers I'd aborted
Rather than this absurd abomination.
Cursed be the night of pleasures vainly sported
On which my womb conceived my expiation.

Since of all women I am picked by You
To be my Mate's aversion and his shame:
And since I cannot, like a billet-doux,
Consign this stunted monster to the flame,

I'll turn the hatred, which You load on me,
On the curst tool through which You work your spite,
And twist and stunt this miserable tree
Until it cannot burgeon for the blight."

She swallows down the white froth of her ire
And, knowing naught of schemes that are sublime,
Deep in Gehenna, starts to lay the pyre
That's consecrated to maternal crime.

Yet with an unseen Angel for protector
The outcast waif grows drunken with the sun,
And finds ambrosia, too, and rosy nectar
In all he eats or drinks, suspecting none.

He sings upon his Via Crucis, plays
With winds, and with the clouds exchanges words:
The Spirit following his pilgrim-ways
Weeps to behold him gayer than the birds.

Those he would love avoid him as in fear,
Or, growing bold to see one so resigned,
Compete to draw from him a cry or tear,
And test on him the fierceness of their kind.

In food or drink that's destined for his taste
They mix saliva foul with cinders black,
Drop what he's touched with hypocrite distaste,
And blame themselves for walking in his track.

His wife goes crying in the public way
— "Since fair enough he finds me to adore,
The part of ancient idols I will play
And gild myself with coats of molten ore.

I will get drunk on incense, myrrh, and nard,
On genuflexions, meat, and beady wine,
Out of his crazed and wondering regard,
I'll laugh to steal prerogatives divine.

When by such impious farces bored at length,
I'll place my frail strong hand on him, and start,
With nails like those of harpies in their strength,
To plough myself a pathway to his heart.

Like a young bird that trembles palpitating,
I'll wrench his heart, all crimson, from his chest,
And to my favourite beast, his hunger sating,
Will fling it in the gutter with a jest."

Skyward, to where he sees a Throne blaze splendid,
The pious Poet lifts his arms on high,
And the vast lightnings of his soul extended
Blot out the crowds and tumults from his eye.

"Blessèd be You, O God, who give us pain,
As cure for our impurity and wrong —
Essence that primes the stalwart to sustain
Seraphic raptures that were else too strong.

I know that for the Poet You've a post,
Where the blest Legions take their ranks and stations,
Invited to the revels with the host
Of Virtues, Powers, and Thrones, and Dominations

That grief's the sole nobility, I know it,
Where neither Earth nor Hell can make attacks,
And that, to deck my mystic crown of poet,
All times and universes paid their tax.

But all the gems from old Palmyra lost,
The ores unmixed, the pearls of the abyss,
Set by Your hand, could not suffice the cost
Of such a blazing diadem as this.

Because it will be only made of light,
Drawn from the hearth of the essential rays,
To which our mortal eyes, when burning bright,
Are but the tarnished mirrors that they glaze."

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)

Benediction

When by decree of the almighty powers,
The Poet walks the world's wearisome sod,
His mother, blasphemous and fearful, cowers,
Clenching her fist against a pitying God:

— "Ah, would whole knots of vipers were my spawn
Rather than this woeful abomination!
Cursed be the sweet swift night and evil dawn
Wherein my womb conceived my expiation!

Since of all women Thou hast chosen me
To be my sorry husband's shame of shames,
Since I may not toss this monstrosity
Like an old billet-doux into the flames,

Thy heavy hatred I shall vomit back
On the damned tool of your malevolence,
Twisting this wretched tree until it crack,
Never to sprout in buds of pestilence!"

Thus she gulps down the froth of her despair,
Nor knowing the eternal paradigms,
Sinks deep into Gehenna to prepare,
Herself, the pyre set for a mother's crimes.

Yet guarded by an unseen Angel's favors,
The outcast child is fired by radiant suns,
In all he eats and all he drinks he savors
Ambrosial gifts and nectared benisons,

He sports with winds, he talks with clouds, he keeps
Singing along the road to Calvary,
While the bright Angel in his traces weeps,
Beholding him as free as birds are free.

All those whom he would love watch him with fear,
Or else, made bold by his serenity,
Wring groans from him that float sweet on the ear
Making him touchstone of their cruelty.

With his due bread and wine, hypocrites, they,
Mix ashes and fat gobs of spittle; grim,
What he has touched, these humbugs cast away,
Deeming it guilty but to follow him.

His wife cries in the market place: "Behold
Since he adores me, I am fair, and fain,
As idols did, and images of old,
To be regilded and adored again.

I shall be drunk with spikenard, incense, myrrh,
With genuflections, viands and wine to see
If, as a glad usurper, I may stir
His heart to pay God's homages to me!

Tired of these impious japes and of their butt,
My strong lithe hand's caress with subtle art
And my sharp nails like harpy claws shall cut
A mortal path straight to his quivering heart.

That heart which flutters like a fledgling bird,
I shall tear, bleeding, from his breast, to pitch
It blandly in the dust without a word
To slake the hunger of my favorite bitch."

To Heaven where he spies a splendent throne,
Serene, the Poet lifts rapt arms; and bright
Luminous thoughts that shine through him alone
Conceal the furious rabble from his sight:

— "Blessèd, O God, who send woe for a cure,
A balm divine for our impurities,
Of essences the noblest and most pure
To school the strong for holy ecstasies!

I know the Poet has his place above
Amid God's saintly hosts and congregations,
Guest at the everlasting banquet of
The Thrones, the Virtues and the Dominations.

Sorrow alone is noble and august,
A force nor earth nor hell shall ever mar,
To weave my mystic crown I know you must
Tax every age and universe that are.

Old Tadmor's vanished gems beyond all price,
Metals unknown, pearls from the richest sea,
Set by Thy holy hand, cannot suffice
To match this dazzling chapter's splendency;

This diadem shall be of sheerest light,
Drawn from the sacred source of primal rays,
Whereof our mortal eyes, however bright,
Serve but as piteous mirrors dull with glaze."

— Jacques LeClercq, Flowers of Evil (Mt Vernon, NY: Peter Pauper Press, 1958)

Benediction

When, on a certain day, into this harassed world
The Poet, by decree of the high powers, was born,
His mother, overwhelmed by shame and fury, hurled
These blasphemies at God, clenching her fists in scorn:

"Would I had whelped a knot of vipers — at the worst
'Twere better than this runt that whines and snivels there!
Oh, cursèd be that night of pleasure, thrice accurst
My womb, that has conceived and nourished my despair!

"Since, of all mortal women, it would seem my fate
To be my saddened husband's horror and disgust;
And since I may not toss this monster in the grate —
Like any crumpled letter, reeking of stale lust —

"Upon his helpless form, whereby Thou humblest me,
I shall divert Thy hatred in one raging flood;
And I shall twist so well this miserable tree
That it shall not put forth one pestilential bud!"

Thus did she foam with anger, railing, swallowing froth;
And, unaware of what the mighty powers had willed,
She set about to draw Gehenna on them both,
Eyeing the fire, considering how he might be killed.

Meantime, above the child an unseen angel beats
His wings, and the poor waif runs laughing in the sun;
And everything he drinks and everything he eats
Are nectar and ambrosia to this hapless one.

Companioned by the wind, conversing with the cloud,
Along the highway to the Cross his song is heard;
And the bright Spirit, following him, weeps aloud
To see him hop so gaily, like a little bird.

Those whom he longs to love observe him with constraint
And fear, as he grows up; or, seeing how calm he is,
Grow bold, and seek to draw from him some sharp complaint,
Wreaking on him all day their dull ferocities.

Cinders are in his bread, are gritty in his teeth;
Spittle is in his wine. Where his footprints are seen
They hesitate to set their shoes, mincing beneath
Hypocrisy; all things he touched, they call unclean.

His wife in public places cries, "Since after all
He loves me so, that he's the laughingstock of men,
I'll make a business of it, be an idol, call
For gold, to have myself regilded now and then!

"And some day, when I'm drunk with frankincense, rich food,
Flattery, genuflexions, spikenard, beady wine,
I'll get from him (while laughing in his face, I could!)
That homage he has kept, so far, for things divine.

"And, when my pleasure in these impious farces fails,
My dainty, terrible hands shall tear his breast apart,
And these long nails of mine, so like to harpies' nails,
Shall dig till they have dug a tunnel to his heart.

"Then, like a young bird, caught and fluttering to be freed,
('Twill make a tasty morsel for my favorite hound)
I'll wrench his heart out, warm and bleeding — let it bleed! —
And drop it, with contempt and loathing, to the ground."

Meanwhile toward Heaven, the goal of his mature desire,
The Poet, oblivious, lifts up his arms in prayer;
His lucid essence flames with lightnings — veiled by fire
Is all the furious world, all the lewd conflict there.

"Be praised, Almighty God, that givest to faulty me
This suffering, to purge my spirit of its sin,
To fortify my puny strength, to bid me see
Pure Faith, and what voluptuous blisses dwell therein.

"I know that in those ranks on ranks of happy blest
The Poet shall have some place among Thy Seraphim;
And that Thou wilt at length to the eternal feast
Of Virtues, Thrones and Dominations, summon him.

"I know, Pain is the one nobility we have
Which not the hungry ground nor hell shall ever gnaw;
I know that space and time, beyond the temporal grave,
Weave me a mystic crown, free from all earthly flaw.

"Not emeralds, not all the pearls of the deep sea,
All the rare metals, every lost and buried gem
Antique Palmyra hides, could ever seem to me
So beautiful as that clear glittering diadem.

"Of Light, of Light alone, it will be fashioned, Light
Drawn from the holy fount, rays primitive and pure,
Whereof the eyes of mortal men, so starry bright,
Are but the mirrors, mirrors cloudy and obscure."

— Edna St. Vincent Millay, Flowers of Evil (NY: Harper and Brothers, 1936)


link to image