Monday, September 8, 2014

വില്ല്യം ബ്ളേക്ക് - ഗാനം

 

index


പാടമായ പാടമെല്ലാം മധുരം നുണഞ്ഞു ഞാനലഞ്ഞു,
വേനലിന്റെ സമ്പാദ്യങ്ങളൊന്നൊഴിയാതെ ഞാൻ നുകർന്നു;
പിന്നെയല്ലേ, വെയിൽക്കതിരുകളിലൊഴുകിയെത്തിയവൻ,
പ്രണയത്തിന്റെ രാജകുമാരന്റെ കണ്ണുകളിൽ ഞാൻ പെട്ടതും!

അവനെന്റെ മുടിയിഴകളിൽ ലില്ലിപ്പൂക്കളുടെ മഴ ചൊരിഞ്ഞു,
തുടുത്ത പനിനീർപ്പൂക്കളെന്റെ നെറ്റിത്തടത്തിലവൻ ചാർത്തി;
സ്വന്തമുദ്യാനഭംഗികളിലൂടവനെന്നെക്കൈപിടിച്ചു നടത്തി,
അവന്റെയാനന്ദങ്ങൾ പൊന്മയങ്ങളായവിടെ വിടർന്നിരുന്നു.

മേയ്മാസമഞ്ഞുതുള്ളികളാലെന്റെ ചിറകുകളീറനായിരുന്നു,
പാട്ടിന്റെ ദേവനെന്റെ കണ്ഠനാളത്തിലന്നഗ്നി പടർത്തി;
പട്ടുനൂൽ കൊണ്ടൊരു വല വീശിയവനെന്നെപ്പിടിച്ചു,
പൊൻകമ്പികളഴിയിട്ടൊരു കൂട്ടിൽ പിന്നവനെന്നെയടച്ചു.

അവനിഷ്ടമാണു ഞാൻ പാടുന്നതും കേട്ടുകേട്ടിരിക്കാൻ,
പിന്നെ, ചിരിച്ചും കൊണ്ടെന്നോടു കളിയാടിയിരിക്കാൻ;
എന്റെ പൊൻചിറകുകളവൻ കൈയിലെടുത്തു വിടർത്തുന്നു,
എന്റെ സ്വാതന്ത്ര്യനഷ്ടത്തെ അവൻ കളിയാക്കിച്ചിരിക്കുന്നു.


willam-blake

Song: How sweet I roam'd from field to field

By William Blake

How sweet I roam'd from field to field,

         And tasted all the summer's pride,

'Till I the prince of love beheld,

         Who in the sunny beams did glide!

He shew'd me lilies for my hair,

         And blushing roses for my brow;

He led me through his gardens fair,

         Where all his golden pleasures grow.

With sweet May dews my wings were wet,

         And Phoebus fir'd my vocal rage;

He caught me in his silken net,

         And shut me in his golden cage.

He loves to sit and hear me sing,

         Then, laughing, sports and plays with me;

Then stretches out my golden wing,

         And mocks my loss of liberty.

 

A study of the poem:

 

 

No comments: