Monday, November 2, 2009

കവാഫി (1863-1933)-മതിലുകൾ

Cavafy1900

ഒരു പരിഗണനയുമില്ലാതെ,ഒരു കരുണയുമില്ലാതെ,ഒരു നാണക്കേടുമില്ലാതെ
എനിക്കു ചുറ്റും കനത്തുയർന്ന ഒരു മതിൽ കെട്ടിക്കഴിഞ്ഞുവല്ലോ അവർ.
ഞാനിന്നിവിടെയിരുന്നുരുകുകയാണ്‌:
എന്റെ മനസ്സിൽ മറ്റൊന്നുമില്ല;
പുറത്തെന്തൊക്കെ ചെയ്യാനുണ്ടായിരുന്നതാണെനിക്ക്‌.
അവർ മതിലു കെട്ടിപ്പൊക്കുമ്പോൾ
ഞാനെന്തേ അതു ശ്രദ്ധിച്ചില്ല?
അതിനു ഞാനൊന്നും കേട്ടിരുന്നില്ലല്ലോ
പണിക്കാരുടെ ശബ്ദവും ഞാൻ കേട്ടില്ല.
എന്റെ കണ്ണിലും കാതിലും പെടാതെ
അവരെന്നെ പുറംലോകത്തു നിന്ന് കൊട്ടിയടച്ചുകളഞ്ഞു.
(1896)

 

More of Cavafy

No comments: