Wednesday, February 4, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ- ഞാനെവിടെ നിന്നു വരുന്നുവെന്നോ?

15261


ഞാനെവിടെ നിന്നു വരുന്നുവെന്നോ?
ഉള്ളതിൽ വച്ചേറ്റവും ചെങ്കുത്തായ പാത കണ്ടുപിടിക്കൂ;
മുരത്ത പാറപ്പരപ്പിൽ ചോര വീണ കാല്പാടുകൾ നിങ്ങൾ കാണും:
കൂർത്ത മുള്ളുകളിൽ ഒരാത്മാവിന്റെ കീറത്തുണികൾ കോർത്തുകിടക്കും;
അവ നിങ്ങൾക്കു പറഞ്ഞുതരും, എന്റെ തൊട്ടിലാടിയതെവിടെയെന്ന്.
ഞാൻ പോകുന്നതെവിടെയ്ക്കെന്നോ?
തരിശ്ശുനിലങ്ങളിൽ വച്ചേറ്റവുമിരുണ്ടതിലേക്കു ചെല്ലൂ:
എന്നും മഞ്ഞുറഞ്ഞ, എന്നും വിഷാദം മൂടിയ താഴ്‌വാരം;
ഒരു ലിഖിതവുമില്ലാത്തൊരു ശിലാഫലകം നിങ്ങളവിടെക്കാണും;
ആ വിസ്മൃതി നിങ്ങൾക്കു പറഞ്ഞുതരും, അതാണെന്റെ കുഴിമാടമെന്ന്.
(റീമ 66)


No comments: