Thursday, June 25, 2009

കികാകു (1661-1707)


1

അവിടെയുമിവിടെയും
തവളകൾ കരയുന്നു
നക്ഷത്രങ്ങൾ തിളങ്ങുന്നു.

2

വേനൽമഴ ചാറുമ്പോൾ
ഒറ്റയ്ക്കൊരു സ്ത്രീ-
പുറത്തേക്കു നോക്കി.

3

അന്തിവെളിച്ചത്തിൽ
പട്ടണത്തെരുവിലൂടെ
ഒരു പൂമ്പാറ്റയലയുന്നു.

4

പണക്കാരനാണു താനെന്നോ?
എങ്കിൽ
ശരൽക്കാലത്തെ മറന്നേക്കൂ!

5

പടക്കുതിര പായുമ്പോൾ
ഇരുപതിനായിരം കവിതകൾ
കാറ്റിൽപ്പറന്ന ഈച്ചകൾ പോലെ.

6

കടലിനു മേലൊരു മഴവില്ല്
അതിനെ മായ്ക്കുന്നു
മീവൽക്കൂട്ടം.

7

അന്തഃപുരത്തിൽ
കൊതുകു കരിഞ്ഞ മണം
രതിയുടെ മന്ത്രണം.

8

ഒരു ചേമ്പിലയിൽ
ഒരു വെള്ളത്തുള്ളിയുടെ
ആകെജന്മം.

9

ഒരു ഭിക്ഷക്കാരനതാ-
അയാൾക്കുടുക്കാൻ
ആകാശവും ഭൂമിയും.

10

അല്ലേ ബുദ്ധാ,
ഈ മഞ്ഞുപൂക്കളെക്കൊണ്ട്‌
നിന്റെ മടിത്തട്ടു നിറയുന്നുവോ?

11

കൊതുകുകളാണു തൂണുകൾ
അതിനു മേൽ
കിനാവുകളുടെ തൂക്കുപാലം.

2 comments:

ELAINE ERIG said...

simple!

P.M.Ali said...

അതിമനോഹരം. എന്നല്ലതെന്തോതും ഞാന്‍.