Friday, January 9, 2015

ഒരേരുഴവനാർ - ഉലയും മുള പോലെ

reclining-woman-at-the-seashore-1920.jpg!Blog_thumb[2]


ഉലയും മുള പോലെ കൈ മെലിഞ്ഞവൾ,
വിടർന്ന കണ്ണുകളിലടക്കം നിറഞ്ഞവൾ,
എത്രമേലസാദ്ധ്യമാണെന്റെ ഹൃദയമേ,
അകലെയവൾ പാർക്കുമൂരിലെത്തിപ്പെടുക!
പുതുമഴ പെയ്തു വിത കാക്കുന്ന പാടം കാൺകെ
ഒറ്റമൂരിക്കാരനുഴവനു നെഞ്ചു പിടയ്ക്കുമ്പോലെ
കിടന്നുപിടയ്ക്കുകയാണല്ലോ, നീയെന്റെ ഹൃദയമേ!


(നായകൻ സ്വന്തം ഹൃദയത്തോടു പറഞ്ഞത്)
പാലൈത്തിണ
കുറുന്തൊകൈ 131

പ്രകടമായ ലൈംഗികാഭിലാഷം സൂചിപ്പിക്കുന്ന കവിത. ‘മലർന്ന മണ്ണിൽ കൊഴുവിറക്കുന്ന’ നെരൂദയുടെ ഉഴവനെ ഓർമ്മ വരികയും ചെയ്യുന്നു. ഒറ്റ മൂരിയുള്ള കൃഷിക്കാരൻ എന്ന ഉപമയുടെ ഭംഗി കാരണം കവിയ്ക്കും ആ പേരു തന്നെ വീണു.


 

ஆடமை புரையும் வனப்பிற் பணைத்தோள்
பேரமர்க் கண்ணி யிருந்த ஊரே
நெடுஞ்சேண் ஆரிடை யதுவே நெஞ்சே
ஈரம் பட்ட செவ்விப் பைம்புனத்து
ஓரேர் உழவன் போலப்
பெருவிதுப் புற்றன்றால் நோகோ யானே.
-ஒரேருழவனார்.
What he said

Her arms have the beauty

of a gently moving bamboo.

Her large eyes are full of peace.

She is faraway,

her place not easy to reach.

My heart is frantic

with haste,

a plowman with a single plow

on land all wet

and ready for seed.

Translated by A.K.Ramanujan


No comments: