Thursday, September 5, 2013

മഹമൂദ് ദർവീശ് - ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ

deer-hunting

ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ
മാൻപേടയ്ക്കു ഞാനൊരവസരം കൊടുത്തേനേ
അതിനു കിടന്നുറങ്ങാൻ
രണ്ടാമതും മൂന്നാമതും പിന്നെ പത്താമതും.
മയങ്ങുമ്പോളവൾക്കു കിട്ടുന്ന മനസ്സമാധാനത്തിന്റെ
ഒരോഹരി കൊണ്ട്
ഞാൻ തൃപ്തനായേനേ.
കഴിവുണ്ടെങ്കിലും
വേണ്ടെന്നു വയ്ക്കുകയാണു ഞാൻ.
നിർമ്മലനാണു ഞാൻ
അവൾ മറഞ്ഞിരിക്കുന്നിടത്തെ
നീരുറവ പോലെ.

ഞാനൊരു വേട്ടക്കാരനായിരുന്നെങ്കിൽ
മാൻപേടയ്ക്കൊരാങ്ങളയായേനെ ഞാൻ.
‘തോക്കിനെ ഭയക്കരുതേ
എന്റെ പാവം കുഞ്ഞുപെങ്ങളേ.’
അകലെയുള്ള പാടങ്ങളിൽ
ചെന്നായ്ക്കൾ ഓരിയിടുന്നതു കാതോർത്ത്
പിന്നെ ഞങ്ങൾ നില്ക്കും,
സുരക്ഷിതരായി, ശാന്തചിത്തരായി.


No comments: