Thursday, April 2, 2015

ടാഗോർ - വരവും പോക്കും

index


കാല്പെരുമാറ്റം കേൾപ്പിക്കാതെയാണു വന്നതെന്നതിനാൽ
വന്നതു പ്രണയമാണെന്നു ഞാനറിയാതെപോയി;
വെറുമൊരു സ്വപ്നമാണവളെന്നു തോന്നിയതിനാൽ
അവളോടിരിക്കാൻ ഞാനൊട്ടു പറഞ്ഞതുമില്ല.
വന്നപാടെ മടങ്ങാനവൾ വാതിൽ തുറന്നപ്പോൾ
ശബ്ദം കേട്ടു ഞാൻ പിന്നാലെ കുതിച്ചെത്തി.
അപ്പോഴേക്കുമവളൊരരൂപസ്വപ്നമായിക്കഴിഞ്ഞിരുന്നു,
ഇരുണ്ട രാത്രിയിലവളലിഞ്ഞുകഴിഞ്ഞിരുന്നു;
അവൾ പോയ വഴിയിലവളുടെ വിളക്കു ഞാൻ കണ്ടു:
ചുവന്ന മരീചിക പോലൊരു വിദൂരനാളം.

(ഷെഹ്‌നായ് -1940)


No comments: