Monday, April 13, 2015

ഒക്ടേവിയോ പാസ് - തെരുവ്

1395689192paz_pifal_666


തെരുവ് ദീർഘവും നിശബ്ദവുമായിരുന്നു.
ഇരുട്ടത്തു തപ്പിത്തടഞ്ഞു ഞാൻ നടക്കുന്നു,
കാലിടറി ഞാൻ വീഴുന്നു, എഴുന്നേല്ക്കുന്നു,
മൂകശിലകൾക്കും കരിയിലകൾക്കും മേൽ
അന്ധമായി ചുവടു വയ്ക്കുന്നു,
എനിക്കു പിന്നിലും ആരോ നടക്കുന്നുണ്ട്:
ഞാൻ നില്ക്കുമ്പോൾ അയാൾ നില്ക്കുന്നു,
ഞാൻ ഓടുമ്പോൾ അയാളും ഓടുന്നു;
ഞാൻ തിരിഞ്ഞുനോക്കുന്നു: ആരുമില്ല.
എവിടെയും ഇരുട്ടു മാത്രം,
പുറത്തേക്കു വഴിയുമില്ല;
എത്ര വളവുകൾ തിരിഞ്ഞിട്ടും
ഞാനെത്തുന്നതതേ തെരുവിൽ തന്നെ;
അവിടെ ആരുമെന്നെ കാത്തുനില്ക്കുന്നില്ല,
ആരുമെന്റെ പിന്നാലെ വരുന്നില്ല;
അവിടെ ഞാൻ പിന്നാലെ ചെല്ലുന്ന ഒരാൾ
കാലു തടഞ്ഞു വീഴുന്നു, എഴുന്നേല്ക്കുന്നു,
എന്നെ കണ്ടിട്ടു പറയുന്നു: ആരുമില്ല.


 

 

No comments: