Friday, April 17, 2009

മൈക്കലാൻജലോയുടെ കവിതകൾ


1.

എൻശവമാടത്തിൻ മുന്നിൽ നിന്നെന്തിന്നു
കണ്ണീരു തൂവണം നിങ്ങൾ?
മഴ പെയ്താൽ പൂക്കുന്ന പടുമരം പോലെ
കണ്ണീരു വീണാലെലുമ്പു തളിർക്കുമോ?
വസന്തം വന്നോട്ടെ,
മരിച്ചവർ എഴുന്നേൽക്കില്ല.

2.

നീയെനിക്കു തന്നത്‌
നിന്റെയുച്ഛിഷ്ടം,
പകരം ചോദിക്കുന്നതോ
എന്റെ കൈയ്യിലില്ലാത്തതും.

3.

പ്രണയമേ, നിന്നോടു പിരിയേണം ഞാനെന്നോ?
കിഴവന്മാരോടു കനിവറ്റതാണല്ലോ പ്രണയം.
എന്നാലുമെന്നാത്മാവു, പ്രണയമേ,
മരണത്തിൻ വിളി കേൾക്കുന്നില്ല,
മരണത്തിൻ വരവു കാണുന്നുമില്ല,
മരണം വന്നു പിടിക്കുമ്പോഴും
നിന്നെ കൂട്ടിനു വിളിക്കുകയാണവൻ.
ഇനിയെന്റെ പ്രാർത്ഥനയൊന്നു മാത്രം:
വില്ലു കുഴിയെക്കുലച്ചെന്നെയെയ്തോളൂ,
അമ്പൊടുങ്ങുവോളമെന്നെയെയ്തോളൂ
-പീഡകൾ തീരുവോളം
മരണവുമില്ലെനിക്ക്‌.

(1544)

1 comment:

വേറിട്ട ശബ്ദം said...

മനോഹരം...നന്ദി...