Wednesday, January 15, 2014

യവ്തുഷെങ്കോ - വാതിലിൽ ആരോ മുട്ടി

Yevgeny Yevteshenko, Poet

 


“ആരാണത്?”
“ഞാനാണ്‌, വാർദ്ധക്യം,
തന്നെ കാണാൻ വന്നതാണ്‌.”
“ഇപ്പോൾ പറ്റില്ല,
ഞാൻ തിരക്കിലാണ്‌,
കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്.”
ഞാൻ കുറച്ചെഴുതി,
ആഹാരം കഴിച്ചു,
പിന്നെ ഒന്നു ഫോൺ ചെയ്തു.
എന്നിട്ടു ഞാൻ ചെന്നു വാതിൽ തുറന്നു.
പുറത്താരുമുണ്ടായിരുന്നില്ല.
അതിനി എന്റെ ഏതെങ്കിലുമൊരു കൂട്ടുകാരനായിരിക്കുമോ?
ഒരു തമാശ കാണിച്ചതാണെന്നു വരുമോ?
അതോ ആ ശബ്ദം പറഞ്ഞതെനിക്കു മനസ്സിലായില്ലെന്നോ?
അതു വാർദ്ധക്യമായിരുന്നില്ല,
വന്നതു പക്വതയായിരുന്നു,
അതിനു കാത്തുനില്ക്കാൻ നേരമുണ്ടായിരുന്നില്ല
ഒരു നെടുവീർപ്പോടെ
അതു മടങ്ങിപ്പോവുകയായിരുന്നു...

(1959)


No comments: