Monday, December 14, 2009

ആർതർ റിംബോ(1854-1891)-തോന്നലുകൾ

rimbaud

അന്നൊരു വേനലിൻ നീലച്ച രാത്രിയിൽ
പാടങ്ങൾ താണ്ടി ഞാൻ യാത്ര പോകും;
മുള്ളിന്റെ മൂർച്ചയും പുല്ലിന്റെയീർപ്പവു-
മെൻകാലടികളിൽ ഞാനറിയും.
കാറ്റെൻ മുടിയിഴ ചിക്കിക്കടന്നു പോ-
മങ്ങനെ ഞാനൊരു യാത്ര പോകും.

ഞാനൊന്നും മിണ്ടില്ല,ഒന്നുമേയോർക്കില്ല,
അതിരറ്റ സ്നേഹത്താൽ ഞാൻ നിറയും.
ഞാനങ്ങകലേക്കകലേക്കലഞ്ഞുപോം
ഭൂമി മുഴുവനും ഞാനലയും.
നാടോടിയെന്ന പോൽ, സ്വന്തമായ്‌ പെണ്ണിനെ
കിട്ടിയൊരാണു പോൽ സന്തുഷ്ടനായ്‌.
(1870)

 

Link to Rimbaud

4 comments:

SAJAN SADASIVAN said...

:)

സെറീന said...

മനോഹരം!
ലിങ്ക് കിട്ടുന്നില്ലല്ലോ.

Melethil said...

Good one!

ഉല്ലാസ് said...

nalla kavitha