Wednesday, April 7, 2010

നെരൂദ-പ്രണയം


ഒരു കൈക്കുഞ്ഞാകുമായിരുന്നു ഞാൻ, സ്ത്രീയേ,
നിന്റെ മാറിന്നുറവയിലെപ്പാൽ നുകരാൻ,
അരികിൽ നിന്നെക്കാണാൻ, തൊട്ടുകിടക്കാൻ,
നിന്റെ പൊൻചിരിയും ചില്ലുനാദവും സ്വന്തമാക്കാൻ.

പുഴയിൽ ദൈവത്തെപ്പോലെൻ സിരകളിൽ നിന്നെയറിയാൻ,
പൊടിയുടെ, ചുണ്ണാമ്പിന്റെ ദാരുണാസ്ഥികളിൽ നിന്നെപ്പൂജിക്കാൻ,
തിന്മകൾ സകലം കഴുകിപ്പോയിട്ടൊരു കവിതയിൽ
നീ വന്നു നിറയുന്നതു കാണാൻ.

എത്രമേൽ പ്രണയിക്കുമെന്നോ നിന്നെ ഞാൻ, സ്ത്രീയേ,
ഇതിൻ മുമ്പാരും പ്രണയിക്കാത്ത മാതിരി!
മരിച്ചാലുമത്രമേൽ
പ്രണയിക്കും നിന്നെ ഞാൻ.
പ്രണയിക്കും
                  നിന്നെ ഞാ-
                                      നത്രമേ-
                                                     ലത്രമേൽ.


(1920)

1 comment:

സോണ ജി said...

എത്രമേൽ പ്രണയിക്കുമെന്നോ നിന്നെ ഞാൻ, സ്ത്രീയേ,
ഇതിൻ മുമ്പാരും പ്രണയിക്കാത്ത മാതിരി!
മരിച്ചാലുമത്രമേൽ
പ്രണയിക്കും നിന്നെ ഞാൻ.
പ്രണയിക്കും

നിന്നെ ഞാ-

നത്രമേ-
ലത്രമേൽ