Tuesday, July 23, 2013

മരിൻ സൊരെസ്ക്യു - വിലാപഗീതം

200570956-001

 


കണ്ണുകളിലെ വെളിച്ചം മങ്ങിക്കഴിഞ്ഞു,
ചുണ്ടിനറ്റത്തെ പുഞ്ചിരി തവിഞ്ഞുകഴിഞ്ഞു.
പകലു പക്ഷേ, ഇനിയുമിരുണ്ടിട്ടില്ല,
ചിരിച്ചാഹ്ളാദിച്ചും കൊണ്ട്
ആളുകൾ തെരുവുകളിലൂടെ കടന്നുപോകുന്നു.

കാര്യങ്ങളീവിധമാവണമെന്നുണ്ടായതെത്ര നന്നായി,
ഒരാളും ശ്രദ്ധിക്കാനില്ലാത്തപ്പോൾ വേണം
ഞാൻ കൂട്ടം വിട്ടു മറയാനെന്നത്.
കാര്യമുള്ള കാര്യമല്ലാതെ
ഈ ലോകത്തു യാതൊന്നും നടക്കുന്നില്ല,
അതും അങ്ങേയറ്റത്തെ ഉദാസീനതയ്ക്കു നടുവിലും.

1996 നവംബർ 30


(സൊരെസ്ക്യു ആശുപത്രിയിൽ കിടക്കുമ്പോൾ എഴുതിയത്; അദ്ദേഹം 1996 ഡിസംബർ 6നു മരിച്ചു.)


No comments: