Saturday, September 5, 2009

ബോദ്‌ലെയെർ-തുറമുഖം

Baudelaire1

ജീവിതസമരം കൊണ്ടു ക്ഷയിച്ച ഒരാത്മാവിനെ മോഹിപ്പിക്കുന്ന ഒരഭയസങ്കേതമാണ്‌ തുറമുഖം. ആകാശത്തിന്റെ വൈപുല്യം,മേഘങ്ങളുടെ ചലിക്കുന്ന വാസ്തു,കടലിന്റെ നിറഭേദങ്ങൾ,ദീപസ്തംഭങ്ങളിൽ നിന്നുള്ള ഒളിമിന്നലുകൾ - കണ്ണുകളെ ഒരിക്കലും ക്ഷീണിപ്പിക്കാതെ അവയ്ക്കു സുഖം നൽകുന്ന ഒരതിശയസ്ഫടികത്തിലെ ദൃശ്യങ്ങളാണവ. പാമരങ്ങളും കപ്പിയും കയറുമൊക്കെയായി ഓളപ്പെരുക്കത്തിൽ തെന്നിനീങ്ങുന്ന നൗകകളുടെ നീണ്ടുകൃശമായ രൂപങ്ങൾ താളത്തിന്റെയും സൗന്ദര്യത്തിന്റെയും അനുഭൂതികളെ ആത്മാവിൽ കെടാതെ നിർത്തുന്നു. ഇതിനൊക്കെപ്പുറമേ,എല്ലാ ജിജ്ഞാസയും അവസാനിച്ച,ആഗ്രഹങ്ങൾ അവസാനിച്ച ഒരു മനുഷ്യന്‌ ഗൂഢവും അഭിജാതവുമായ സംതൃപ്തി പകരുന്ന ഒരു സംഗതി കൂടിയുണ്ട്‌-മട്ടുപ്പാവിലോ കടൽഭിത്തിയിലോ ചാരിനിന്നുകൊണ്ട്‌ അയാൾക്ക്‌ ആളുകളെ കാണാം: യാത്രപോകുന്നവർ,യാത്ര കഴിഞ്ഞു വരുന്നവർ,ആഗ്രഹിക്കാനുള്ള മനശ്ശക്തി ബാക്കിയായവർ,യാത്രചെയ്യാനുള്ള ആഗ്രഹം നശിക്കാത്തവർ, പണക്കാരാകാനാഗ്രഹിക്കുന്നവർ.

1 comment:

ELAINE ERIG said...

Very,very good !The poems are unforgettable, especially "les fleurs du mal!"