Saturday, March 22, 2014

മയക്കോവ്സ്കി - നീ

mayakovsky15

 

മുക്രയിടുന്ന
കൂറ്റൻ മൂരിയെക്കണ്ടു
നീ വന്നു-
ഒരു നോട്ടം കൊണ്ടു തന്നെ
നീയെന്നെ അളന്നു-
വെറും പയ്യൻ!
എന്റെ ഹൃദയം നീ പറിച്ചെടുത്തു,
എന്നിട്ടതും കൊണ്ടു നീ കളിക്കാൻ പോയി-
തട്ടിക്കളിക്കാനൊരു പന്തു കിട്ടിയ
പെൺകുട്ടിയെപ്പോലെ.
അവർക്കതൊരത്ഭുതമായിരുന്നു
-വീട്ടമ്മമാർക്കും നവയുവതികൾക്കും-
“ഇങ്ങനെയൊരുത്തനെ പ്രേമിക്കാനോ?
വെറുമിറച്ചിയും അലർച്ചയും മാത്രമാണവൻ!
നോക്ക്, അവൾക്കൊരു പേടിയുമില്ല!
സർക്കസ്സിൽ സിംഹത്തെ മെരുക്കുന്നവളായിരിക്കും!”
പക്ഷേ ഞാനാകെ സന്തോഷത്തിലായിരുന്നു.
എനിക്കിപ്പോൾ നുകത്തിന്റെ ഭാരമില്ല!
ആഹ്ളാദം കൊണ്ടു മതിമറന്നു ഞാൻ
തുള്ളിച്ചാടി,
ഒരു കാപ്പിരിപ്പുതുമണവാളനെപ്പോലെ.
എനിക്കത്ര സന്തോഷമായിരുന്നു,
എനിക്കത്ര ലാഘവമായിരുന്നു.
(1922)

No comments: