Saturday, March 1, 2014

യോസെഫ് അത്തില്ല - ഒരു നിർമ്മലഹൃദയവുമായി

jozsef-attila-szobor

ഹംഗേറിയൻ പാർലിമെന്റിനു മുന്നിലെ കവിയുടെ പ്രതിമ


എനിക്കമ്മയില്ല എനിക്കച്ഛനില്ല
എനിക്കു ദൈവമില്ല പെറ്റ നാടുമെനിക്കില്ല
എനിക്കു തൊട്ടിലില്ല ശവപ്പെട്ടിയില്ല
കാമുകിയും അവളുടെ ചുംബനങ്ങളുമില്ല.

ഞാനാഹാരം കഴിച്ചിട്ടു മൂന്നു നാളായിരിക്കുന്നു
വയറു നിറയെയല്ല ഒരുരുളയെങ്കിലും.
ഇരുപതു കൊല്ലമാണെന്റെ കൈമുതൽ
ഇരുപതു കൊല്ലം ഞാൻ വില്പനയ്ക്കു വയ്ക്കുന്നു.

അതിനാവശ്യക്കാരാരുമില്ലെങ്കിൽ,
വേണ്ട, ഞാനതു പിശാചിനു വിറ്റേക്കാം.
ഒരു നിർമ്മലഹൃദയവുമായി ഞാൻ കൊള്ളയടിക്കും
വേണ്ടിവന്നാൽ കൊലയും നടത്തും.

അവരെന്നെ പിടിക്കും തൂക്കിലേറ്റും
പവിത്രമായ മണ്ണിലെന്നെക്കിടത്തും
വിഷപ്പുല്ലുകളെനിക്കു മേൽ വളർന്നുകേറും,
ഹാ, എന്റെ മനോഹരഹൃദയത്തിനു മേൽ.


No comments: