Friday, July 17, 2009

ഇന്നത്തെ ഈസോപ്പ്

i105_th

92. സിംഹഭാഗം

സിംഹവും മറ്റു മൃഗങ്ങളും ഒരുമിച്ച്‌ ഒരിക്കൽ വേട്ടയ്ക്കു പോയി. എല്ലാവരും കൂടി വലിയൊരു മാനിനെ നായാടിപ്പിടിച്ചു. അതിനെ വീതംവയ്ക്കുന്നത്‌ സിംഹം താൻ തന്നെയേറ്റു. മാനിനെ മൂന്നായി ഭാഗിച്ച്‌ ഏറ്റവും നല്ല തുണ്ടം താൻ തന്നെയെടുത്തിട്ട്‌ അവൻ മറ്റുള്ളവരോടായി പറഞ്ഞു, 'രാജാവെന്ന നിലയിൽ ഇത്‌ എന്റെ അവകാശം. പിന്നെ വേട്ടയ്ക്കു ചേർന്നതിൻ്‌ എനിക്കു കിട്ടാനുള്ളതാണ്‌ ഈ രണ്ടാമത്തെ വീതം. മൂന്നാമത്തേതിന്റെ കാര്യമാണെങ്കിൽ, ധൈര്യമുള്ളവൻ അതെടുക്കട്ടെ.'

 

93. കുട്ടികളും തവളകളും

കുളക്കരയിൽ കളിച്ചുകൊണ്ടുനിന്ന കുട്ടികൾ തവളകൾ വെള്ളത്തിൽ കിടക്കുന്നതു കണ്ട്‌ അവയെ കല്ലെടുത്തെറിയാൻ തുടങ്ങി. കുറേയെണ്ണം ചത്തുകഴിഞ്ഞപ്പോൾ കൂട്ടത്തിൽ അൽപം ധൈര്യക്കാരനായ ഒരു തവള വെള്ളത്തിൽ നിന്ന്‌ തല പുറത്തേക്കിട്ട്‌ ഇങ്ങനെ വിളിച്ചു പറഞ്ഞു, 'തമാശ നിർത്ത്‌ കുട്ടികളേ, നിങ്ങൾ കളിയെന്നു കരുതുന്നത്‌ ഞങ്ങൾക്കു മരണമാണ്‌.'

നാം കളിയായി ചെയ്യുന്ന പലതും അന്യർക്കു ദ്രോഹമായി വരാം.
image51

94. സിംഹവും ചെന്നായയും

ചെന്നായ ഒരാടിനെ കൊന്ന്‌ മാളത്തിലേക്കു കൊണ്ടുപോകുമ്പോൾ വഴിയിൽ വച്ച്‌ സിംഹം അതു തട്ടിയെടുത്തു. തനിക്കു കിട്ടിയതു തട്ടിയെടുക്കുന്നതു ശരിയാണോയെന്നു പറഞ്ഞ്‌ ചെന്നായ സിംഹത്തെ കുറ്റപ്പെടുത്തി. ഇതുകേട്ട സിംഹം ചിരിച്ചുകൊണ്ടു പറഞ്ഞു, 'ഓഹോ, നിന്റെ ആട്ടിടയൻചങ്ങാതി നിനക്കു സമ്മാനം തന്നതാണിതിനെയെന്ന്‌ ഞാനറിഞ്ഞില്ലല്ലോ.'

ഒരു കള്ളനേക്കാൾ ഭേദമല്ല മറ്റൊരു കള്ളൻ.
image16

95. കൃഷിക്കാരനും നായ്ക്കളും

കഠിനമായ ഒരു മഞ്ഞുകാലത്ത്‌ ഒരു കൃഷിക്കാരന്‌ വീടിനു പുറത്തിറങ്ങാൻ പറ്റാതെയായി. കഴിക്കാൻ ഒന്നും കിട്ടാതെയായപ്പോൾ അയാൾ തന്റെ ചെമ്മരിയാടുകളെ കൊന്നുതിന്നാൻ തുടങ്ങി. മഞ്ഞുവീഴ്ച തോരാതെ തുടർന്നപ്പോൾ അയാൾ പിന്നെ കോലാടുകളെയായി തീറ്റ. ഒടുവിൽ-മഞ്ഞു പെയ്യുക തന്നെയായിരുന്നു-അയാൾ തന്റെ ഉഴവുകാളകളെ നോട്ടമിട്ടു. ഇതു കണ്ട നായ്ക്കൾ തങ്ങളിൽ പറഞ്ഞു, 'നമുക്കു രക്ഷപേടേണ്ട സമയമായി! എല്ലാപ്പണിയും ചെയ്യുന്ന കാളകളോടു പോലും ദയ കാട്ടാത്ത യജമാനൻ നമ്മളെ വച്ചേക്കുമോ.'

അയൽക്കാരന്റെ വീടിനു തീപിടിക്കുമ്പോൾ സ്വന്തം തടി നോക്കേണ്ട കാലമായെന്നറിയുക.
i007_th

96. കാക്കയും കഴുകനും

കഴുകൻ ഒരു പാറക്കെട്ടിനു മുകളിൽ നിന്നു പറന്നിറങ്ങി ആട്ടിൻപറ്റത്തിൽ നിന്ന്‌ ഒരാട്ടിൻ കുട്ടിയെ റാഞ്ചിയെടുത്തു പറന്നുപോകുന്നതു കണ്ടുകൊണ്ടിരിക്കുകയായിരുന്നു കാക്ക. എത്ര അനായാസമായിട്ടാണ്‌, ഭംഗിയായിട്ടാണ്‌ കഴുകൻ കാര്യം നടത്തിയതെന്നു കണ്ടപ്പോൾ താനും ഒരു കൈ നോക്കിയാലെന്തെന്ന്‌ കാക്കയ്ക്കു തോന്നി. അങ്ങനെ അവൻ കൂറ്റനൊരു മുട്ടനാടിന്റെ മേൽ പറന്നുവീണ്‌ തന്റെ ശക്തിയെല്ലാമെടുത്ത്‌ അതിനെയും കൊത്തിയെ ടുത്ത്‌ പറക്കാൻ നോക്കി. പക്ഷേ അവന്റെ നഖങ്ങൾ ആടിന്റെ രോമത്തിനിടയിൽ കുരുങ്ങിപ്പോയി; രക്ഷപെടാനുള്ള തത്രപ്പാടോടെ അവൻ കിടന്നു ചിറകിട്ടടിച്ചപ്പോൾ കൃഷിക്കാരൻ കണ്ട്‌ അവനെ പിടികൂടി ചിറകും മുറിച്ചുകളഞ്ഞു. അന്നു രാത്രിയിൽ അവനെ കൊണ്ടുചെന്ന്‌ വീട്ടുകാരെ കാണിച്ചപ്പോൾ കുട്ടികൾ ചോദിച്ചു, 'ഇതെന്തു പക്ഷിയാണച്‌ഛാ?' 'അതോ,' കൃഷിക്കാരൻ പറഞ്ഞു, 'ഇവനോടു ചോദിച്ചാൽ ഇവൻ പറയും, താനൊരു കഴുകനാണെന്ന്‌. പക്ഷേ ഇവനൊരു പാവം കാക്കയാണെന്നേ ഞാൻ പറയൂ.'

ഉത്കർഷേച്ഛയാൽ ചിലനേരം സ്വന്തം പരിമിതികളും നാം മറന്നുവെന്നുവരാം.
image24

97. സിംഹവും ഉപദേഷ്ടാക്കൾ മൂന്നുപേരും

തനിക്കു വായനാറ്റമുണ്ടോയെന്ന്‌ സിംഹം ആടിനെ വിളിച്ചുചോദിച്ചു. ഉണ്ടെന്ന്‌ ആടു പറഞ്ഞതും വിഡ്ഢിയായതിന്റെ പേരിൽ സിംഹം അവന്റെ മേൽ ചാടിവീൺ്‌ തല കടിച്ചെ ടുത്തു. പിന്നെ അവൻ ചെന്നായയെ വിളിച്ച്‌ അതേ ചോദ്യം ചോദിച്ചു. ഇല്ലെന്നു ചെന്നായ പറഞ്ഞപ്പോൾ മുഖസ്തുതിക്കാരനായതിൻ്‌ സിംഹം അവനെ കടിച്ചുകീറി. ഒടുവിൽ അവൻ കുറുക്കനെ വിളിച്ച്‌ അതേ ചോദ്യം തന്നെ ചോദിച്ചു. തനിക്കെന്തോ നീർവീഴ്ച കാരണം മൂക്കടഞ്ഞിരിക്കുകയാണെന്നും അതിനാൽ ഗന്ധങ്ങളൊന്നും വേർതിരിച്ചറിയാൻ പറ്റുന്നി ല്ലെന്നും തന്നെ മാപ്പാക്കണമെന്നും പറഞ്ഞ്‌ കുറുക്കൻ പക്ഷേ വളരെ വിദഗ്്ധമായി ഒഴി ഞ്ഞുമാറുകയാണുണ്ടായത്‌.

പറഞ്ഞാൽ പെട്ടുപോകുമെങ്കിൽ വാമൂടിയിരിക്കുക.

No comments: