Wednesday, July 29, 2009

ഇന്നത്തെ ഈസോപ്പ്

i059_th

142.ആട്ടിടയനും ചെന്നായയും

ഒരാട്ടിടയന്‌ ഒരു ചെന്നായക്കുട്ടിയെ കിട്ടി. അയാൾ അതിനെ വീട്ടിൽക്കൊണ്ടുപോയി വളർത്തി; എന്നു മാത്രമല്ല, മറ്റുള്ളവരുടെ ആട്ടിൻപറ്റങ്ങളിൽ നിന്ന്‌ ആടുകളെ മോഷ്ടിക്കാനും അയാൾ അതിനെ പഠിപ്പിച്ചു. പഠിപ്പിൽ മികവു കാണിച്ച ചെന്നായ ഒരു ദിവസം ആട്ടിടയനോടു പറഞ്ഞു: 'എന്നെ കക്കാൻ പഠിപ്പിച്ച സ്ഥിതിക്ക്‌ സ്വന്തം ആടുകളുടെ മേലും ഒരു കണ്ണു വേണേ!'

നാം പഠിപ്പിച്ചുവിടുന്ന ദുഷ്ടതകൾ നമുക്കു നേരെ തിരിയാം.

143.കിഴവനും യുവാക്കളും

മരത്തൈ നടുന്ന കിഴവനെ അതുവഴി വന്ന മൂന്നു ചെറുപ്പക്കാർ കളിയാക്കി: 'ഈ പ്രായത്തിൽത്തന്നെ വേണോ കാരണവരേ മരം നടാൻ! ഇതു കായ്ക്കാറാവുമ്പോഴേക്കും നിങ്ങൾ മണ്ണിനടിയിലാവുമല്ലോ. അന്യർക്കുപകാരപ്പെടാൻ വേണ്ടി കഷ്ടപ്പെടുന്നതു ബുദ്ധിയാണോ?' കിഴവൻ അവരോടു പറഞ്ഞു: 'മക്കളേ, അന്യർ ചെയ്ത പ്രവൃത്തിയുടെ ഫലമാണ്‌ ഞാനിന്നനുഭവിക്കുന്നത്‌. എനിക്കു ശേഷം വരുന്നവർക്കു വേണ്ടി ഞാനും എന്തെങ്കിലുമൊന്നു ചെയ്തു വയ്ക്കണ്ടേ? പിന്നെ; ആയുസ്സിന്റെ കാര്യത്തിൽ ആർക്കാണു തീർച്ച? ഒരുപക്ഷേ എന്നെക്കാൾ മുമ്പേ നിങ്ങൾ പോയെന്നുവരാം.' കിഴവൻ പറഞ്ഞതാണു സംഭവിച്ചതും. ഒരു ചെറുപ്പക്കാരൻ കപ്പൽയാത്രയ്ക്കിടെ മുങ്ങിച്ചത്തു; മറ്റൊരാൾ യുദ്ധത്തിനുപോയി മരിച്ചു; മൂന്നാമൻ മരത്തിൽ നിന്നുവീണ്‌ കഴുത്തൊടിഞ്ഞുമരിക്കുകയും ചെയ്തു.

 

146. ആടും കഴുതയും

കൂടുതൽ തീറ്റ കിട്ടുന്നതിന്റെ പേരിൽ ആടിനു കഴുതയോടു വിരോധമായി. അവൻ ഒരു ദിവസം കഴുതയെ അടുത്തു വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: 'നിന്നോട്‌ എന്തു മോശമായിട്ടാണ്‌ അവർ പെരുമാറുന്നത്‌? പകലു മൊത്തം ചുമടു ചുമന്നിട്ട്‌ രാത്രിയിൽ നിന്നെക്കൊണ്ട്‌ അവർ ചക്രം തിരിപ്പിക്കുകകൂടി ചെയ്യുന്നില്ലേ?' ചുഴലി വന്ന പോലെ അഭിനയിച്ച്‌ വല്ല കുഴിയിലും ചെന്നുവീണാൽ പിന്നെ പണിയെടുക്കേണ്ടിവരില്ലെന്ന്‌ അവൻ കഴുതയെ പറഞ്ഞുവിശ്വസിപ്പിച്ചു. കഴുതയാകട്ടെ പറഞ്ഞതുപോലെയൊക്കെ ചെയ്തു; കാര്യമായി മുറിവുപറ്റി അവൻ കിടപ്പിലാവുകയും ചെയ്തു. വീട്ടുകാരൻ വൈദ്യരെ വരുത്തി. കഴുതയുടെ മുറിവുകളിൽ ആട്ടിൻചോര കൊണ്ട്‌ ധാര കോരാനാണ്‌ വൈദ്യർ നിർദ്ദേശിച്ചത്‌. അങ്ങനെ ആടിന്റെ കഥ കഴിഞ്ഞു; കഴുത സുഖപ്പെടുകയും ചെയ്തു.

147. പരുന്തുകളും അരയന്നങ്ങളും

പണ്ടുകാലത്ത്‌ അരയന്നങ്ങളെപ്പോലെ മനോഹരമായി പാടാൻ കഴിവുള്ളവരായിരുന്നു പരുന്തുകളും. പക്ഷേ ഒരിക്കൽ കുതിരയുടെ ചിനക്കൽ കേട്ടു ഭ്രമിച്ചുപോയ അവർ അതനുകരിക്കാൻ ശ്രമിച്ചു; അതോടെ അവർ പാട്ടു മറക്കുകയും ചെയ്തു.

 

151. തള്ളക്കുരങ്ങ്‌

പണ്ടൊരിക്കൽ കാട്ടുമൃഗങ്ങൾക്കിടയിൽ ഒരു സൗന്ദര്യമത്സരമുണ്ടായി. ഏറ്റവും സൗന്ദര്യമുള്ള കുഞ്ഞിന്റെ അമ്മയ്ക്കായിരുന്നു സമ്മാനം. കൂട്ടത്തിൽ ഒരു തള്ളക്കുരങ്ങും തന്റെ കുഞ്ഞിനെയുമെടുത്തെത്തി. മൂക്കു ചപ്പിയ, മുടി കിളിർക്കാത്ത, കണ്ണു ചിമ്മിയ ഒരു കുട്ടിക്കുരങ്ങ്‌; ഭംഗിയെന്നത്‌ അതിന്റെ ഏഴയലത്തു കൂടി പോയിട്ടില്ല. തള്ളക്കുരങ്ങ്‌ തന്റെ കുട്ടിയെ എടുത്തു കാണിച്ചപ്പോൾ കൂട്ടച്ചിരി ഉയർന്നു. അവൾ പക്ഷേ മനസ്സുറപ്പോടെ പറഞ്ഞതിതാണ്‌: 'എന്റെ മകനു സമ്മാനം കിട്ടുമോയെന്ന്‌ എനിക്കറിഞ്ഞുകൂടാ. പക്ഷേ ഒന്നെനിക്കറിയാം: ഇവിടെക്കൂടിയ ആരെക്കാളും സുന്ദരനും പ്രിയങ്കരനും എനിക്ക്‌ എന്റെ മകനാണ്‌.'

152. ബുദ്ധിയുള്ള കഴുത

രണ്ടു ദേശങ്ങൾ തമ്മിൽ പോരു നടക്കുന്ന കാലം. കഴുതയെ പാടത്തു മേയാൻ വിട്ടിട്ടു വരുമ്പോൾ ശത്രുക്കൾ വരുന്നുവെന്ന്‌ ഒരാൾക്കു വിവരം കിട്ടി. അയാൾ ചെന്ന്‌ കഴുതയോട്‌ ഓടി രക്ഷപ്പെട്ടുകൊള്ളാൻ പറഞ്ഞു. കഴുതയ്ക്കു പക്ഷേ വലിയ കുലുക്കമുണ്ടായില്ല. 'ശത്രുക്കൾ വന്നുവെന്നോ?' കഴുത ചോദിച്ചു. 'ശത്രുക്കൾ വന്നാൽ എന്തു ചെയ്യും? അവർ എന്റെ പുറത്ത്‌ ഒരു കൊട്ടയ്ക്കു പകരം രണ്ടു കൊട്ട കേറ്റിവയ്ക്കുമോ?' 'അതൊന്നുമില്ല.' 'എന്നാൽ ഞാനെങ്ങും പോകുന്നുമില്ല. എന്തായാലും ഞാനൊരടിമയാണല്ലോ. എന്നെക്കൊണ്ട്‌
കൂടുതൽ ഭാരം ചുമപ്പിക്കുന്നവനാണ്‌ എന്റെ ശത്രു.'
i024_th

153. സിംഹവും ചെന്നായയും

സൂര്യൻ ചായുന്ന നേരത്ത്‌ മലയടിവാരത്തു കൂടി നടന്നുപോവുകയായിരുന്ന ചെന്നായ തന്റെ നിഴൽ നീണ്ടുകിടക്കുന്നതു കണ്ട്‌ സ്വയം പുകഴ്ത്തി.: 'ഇത്രയും നീണ്ട നിഴലിനു
ടമയായ ഞാനെന്തിനു സിംഹത്തെ ഭയക്കണം? ശരിക്കും ഞാനല്ലേ മൃഗരാജനാവേണ്ടത്‌?' അവനങ്ങനെ മതിമറന്നു നിൽക്കുമ്പോൾ ഒരു സിംഹം ചാടിവീണ്‌ അവനെ കൊന്നുകളഞ്ഞു.

തന്നത്താനഭിമാനിക്കുന്നതു നല്ലതിനല്ല.

154. മുയലും സിംഹവും

എല്ല മൃഗങ്ങളും തുല്യരാണെന്ന്‌ മുയലുകൾ വാദിച്ചു. അതിനു സിംഹങ്ങളുടെ മറുപടി ഇതായിരുന്നു:' നിങ്ങളുടെ വാക്കുകൾ നന്നായിട്ടുണ്ട്‌; പക്ഷേ അവയ്ക്കു പല്ലും നഖവുമില്ല.'
i060_th

155. മയിലും കൊക്കും

മയിലും കൊക്കും തമ്മിൽ കണ്ടുമുട്ടാനിടയായി. മയിൽ വലിയ അഭിമാനത്തോടെ തന്റെ പീലികൾ വിരുത്തി ഒരുവക നൃത്തവും ചെയ്തുകൊണ്ട്‌ അവജ്ഞയോടെ കൊക്കിനെ ഒന്നു നോക്കി. കൊക്കു പറഞ്ഞതിതാണ്‌: 'നല്ല തൂവലുകളുള്ളതു കൊണ്ടുമാത്രം നല്ലയാളാകാൻ പറ്റുമെങ്കിൽ ആയിക്കോ. പക്ഷേ കുട്ടികൾക്കു കാഴ്ച്ചവസ്തുവായി നിലത്തു കൊത്തിപ്പെറുക്കി നടക്കുന്നതിനെക്കാൾ കുലീനമാണ്‌ ആകാശത്ത്‌ മേഘങ്ങൾക്കിടയിലൂടെ പറന്നുനടക്കുക.'

തനിക്കുള്ളത്‌ അന്യനില്ലെന്നതിന്റെ പേരിൽ അഭിമാനിക്കാൻ ഒന്നുമില്ല.

156. പ്രാപ്പിടിയനും കൃഷിക്കാരനും

പ്രാപ്പിടിയൻ ഒരു പ്രാവിനെ പിന്തുടർന്നു പറന്നുപോവുമ്പോൾ ചോളപ്പാടത്ത്‌ കാക്കയെ പിടിക്കാൻ കെട്ടിയിരുന്ന വലയിൽ കുരുങ്ങി. കൃഷിക്കാരൻ വന്ന്‌ അവനെ കൊല്ലാൻ പോയപ്പോൾ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒരു പ്രാവിന്റെ പിന്നാലെ പോയതേയുള്ളുവെന്നും അവൻ വാദിച്ചു. 'അതു ശരി,' കൃഷിക്കാരൻ പറഞ്ഞു.'ആ പ്രാവ്‌ നിന്നോട്‌ എന്തു തെറ്റാണു ചെയ്തത്‌?'

ഒരു പാതകം ചെയ്തിട്ട്‌ കടമ ചെയ്തുവെന്നാണ്‌ നമ്മുടെ വിചാരം.

157. ഡെമെഡിസ്‌ പറഞ്ഞ കഥ

ഏഥൻസിലെ പൊതുസഭയിൽ ഗൗരവപ്പെട്ടൊരു വിഷയത്തെക്കുറിച്ച്‌ പ്രസംഗിച്ചുകൊണ്ടു നിൽക്കുകയാണ്‌ ഡെമെഡിസ്‌. ആളുകൾ പക്ഷേ തന്റെ പ്രസംഗം വേണ്ടത്ര ശ്രദ്ധയോടെയല്ല കേൾക്കുന്നതെന്നു മനസ്സിലാക്കിയ ഡെമെഡിസ്‌ പ്രസംഗം നിർത്തി താൻ ഇനിയൊരു ഈസോപ്പുകഥ പറയാൻ പോവുകയാണെന്നു പ്രഖ്യാപിച്ചു. ആളുകൾ ഉടനേ കാതു കൂർപ്പിച്ചിരുപ്പുമായി. ഡെമെഡിസ്‌ ഇങ്ങനെയൊരു കഥ പറഞ്ഞുതുടങ്ങി: 'ഡെമിറ്റര്റും ഒരു കുരുവിയും ഒരു നത്തോലിയും കൂടി ഒരു ദിവസം ഒരു യാത്ര പോയി. കുറേ നടന്ന്‌ ഒരു പുഴക്കരയെത്തിയപ്പോൾ അവിടെ പാലവുമില്ല, തോണിയുമില്ല. കുരുവി പറന്ന്‌ അക്കരയെത്തി; നത്തോലി നീന്തി കരപറ്റി. 'ഡെമെഡിസ്‌ അൽപനേരം ഒന്നും മിണ്ടാതെ നിന്നു. 'ഡെമിറ്റർക്കെന്തു പറ്റി? 'ആളുകൾ ആകാംക്ഷയോടെ വിളിച്ചുചോദിച്ചു. 'ഡെമിറ്റര്ർക്കോ?' ഡെമെഡിസ്‌ പറഞ്ഞു.'ആവശ്യമുള്ള കാര്യം ചർച്ച ചെയ്യുന്നതിനു പകരം കഥയും കേട്ടിരി ക്കുന്നതിന്‌ അദ്ദേഹം നിങ്ങളോടു ദേഷ്യപ്പെട്ടിരിക്കുകയാണ്‌!'
165-3

ഹാൻസ്‌ ആന്റേഴ്സൻ

കഥ കൈചൂണ്ടുന്നതു നിങ്ങളെ

മുഖത്തു നോക്കി പരുഷം പറയുകയാണെന്നു തോന്നാതെതന്നെ ഉള്ള കാര്യം തുറ ന്നുപറയുന്നതിൻ​‍്‌ പഴമക്കാർ ഒരു വിദ്യ കണ്ടുപിടിച്ചിരുന്നു: ആളുകളുടെ മുഖത്തേക്ക്‌ അവർ വിശേഷപ്പെട്ടൊരു കണ്ണാടി എടുത്തുപിടിച്ചുകൊടുത്തു; അതിൽ നോക്കിയാൽ കാണാം, നാണാത്തരം ജന്തുക്കളും എത്രയും വിചിത്രമായ വസ്തുക്കളും ചേർന്നു സ്യഷ്ടിക്കുന്നൊരു കെട്ടുകാഴ്ച; നിങ്ങളെ രസിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന മായികദ്യശ്യം. അതിനവർ കെട്ടുകഥ എന്നു പേരുമിട്ടു. അതിൽ മണ്ടത്തരങ്ങളും മിടുക്കുകളും കാട്ടിക്കൂട്ടു ന്ന ജന്തുക്കളുടെ സ്ഥാനത്ത്‌ മനുഷ്യർ സ്വയമൊന്നു നിന്നുനോക്കുകയേ വേണ്ടു, അവർ ക്കുടനേ മനസ്സിലാവും, കഥ കൈചൂണ്ടുന്നതു തങ്ങളെ. ഒരുദാഹരണമെടുക്കാം: ഇതാ നല്ല ഉയരത്തിലുള്ള രണ്ടു മലകൾ; ഓരോ മലയ്ക്കു മുകളിലും ഓരോ കോട്ടയുമുണ്ട്‌. മലയടി വാരത്തിലൂടെ അതാ ഒരു നായ ഓടിപ്പോകുന്നു. വിശന്നുപൊരിഞ്ഞിട്ടാവാം, നിലം മണ ത്തുമണത്താൺ​‍്‌ അവന്റെ പാച്ചിൽ. പെട്ടെന്ന്‌ ഒരു കോട്ടയിൽ നിന്ന്‌ ഭക്ഷണം തയ്യാറായി എന്നറിയിക്കുന്ന കുഴൽവിളി കേൾക്കാറായി. തനിക്കും ഒരംശം കിട്ടിയാലോ എന്ന ചിന്ത യുമായി നായ ഉടനേ ആ മലയിലേക്കോടിക്കയറാൻ തുടങ്ങി. പക്ഷേ അവൻ പാതിവഴി എത്തിയപ്പോഴേക്കും കുഴൽവിളി നിലച്ചു; അതേ സമയം മറ്റേ കോട്ടയിൽ നിന്നു​‍്‌ കുഴൽവിളി കേൾക്കാനും തുടങ്ങി. അപ്പോൾ നായ വിചാരിച്ചു, 'ഞാൻ ചെല്ലുന്നതിനു മുമ്പ്‌ ഇവിടു ള്ളവർ ആഹാരം കഴിച്ചു കഴിയും; എന്നാൽ അവിടെ അവർ ആഹാരം കഴിക്കാൻ ഇരുന്നി ട്ടേയുണ്ടാവൂ.' അങ്ങനെ അവൻ ആ മലയിൽ നിന്നിറങ്ങി മറ്റേ മലയിലേക്കോടിക്കയറാൻ തുടങ്ങി. ഈ സമയത്താൺ​‍്‌ അദ്യത്തെ കോട്ടയിൽ നിന്നു വീണ്ടും കുഴൽവിളി കേൾ ക്കൂന്നതും രണ്ടാമത്തെ കോട്ടയിൽ അതു നിലയ്ക്കുന്നതും. നായ വീണ്ടും ആ മലയിറങ്ങി മറ്റേ മല കയറാൻ തുടങ്ങി; അവൻ ഈ കയറ്റവും ഇറക്കവും നടത്തുന്നതിനിടയിൽ രണ്ടു കുഴൽവ്‌ഇളികളും നിലച്ചു; ഇനി എവിടെ കയറിച്ചെന്നാലും ഒന്നും കിട്ടാൻ പോകുന്നില്ലെന്ന്‌ അതോടെ വ്യക്തമാവുകയും ചെയ്തു. ഇനിയൊന്നോർത്തുനോക്കൂ: ഈ കഥയിലൂടെ പഴമക്കാർ നമുക്ക്‌ എന്തുപദേശമാണു നൽകുന്നത്‌? അവിടെയുമിവിടെയുമെത്താതെ ജീവിതം മുഴുവൻ ഓടിത്തളരുന്ന നമ്മിൽ ആരെയാൺ​‍്‌ ഈ കഥ കൈചൂണ്ടുന്നത്‌?

No comments: