Friday, July 16, 2010

നെരൂദ- ആരു പ്രണയിച്ചിരിക്കും നമ്മെപ്പോലെ…



ആരു പ്രേമിച്ചിരിക്കും നമ്മെപ്പോലെ?
എരിഞ്ഞുതീർന്ന ഹൃദയങ്ങളുടെ പഴംകനലുകൾ കണ്ടെടുക്കുക നാം,
ഒന്നൊന്നായവിടെക്കൊഴിക്കുക നമ്മുടെ ചുംബനങ്ങൾ,
ചിതറിപ്പോയൊരു പൂവുയിരെടുത്തുവരട്ടെ വീണ്ടും.

നിറഞ്ഞ മുഖവും ബലവുമായി ഭൂമിയിലിറങ്ങിയ പ്രണയത്തെ,
സ്വന്തം കനിയെ ദഹിപ്പിച്ച തൃഷ്ണയെ പ്രേമിക്കുക നാം,
ആ തൃഷ്ണയുടെ കെടാവെളിച്ചം നാം,
അതിന്റെ നാശമടയാത്ത മൃദുലബീജം നാം.

കാലത്തിന്റെ അഗാധഹേമന്തത്തിൽ മഞ്ഞും വസന്തവും 
മറവിയും ശരത്തും കല്ലറ കെട്ടിയടക്കിയ തൃഷ്ണയ്ക്കതേകട്ടെ,
പുതിയൊരാപ്പിൾപ്പഴത്തിന്റെ വെളിച്ചം,

പുതിയൊരു മുറിവു തുറക്കുന്ന പുതുമയുടെ തെളിച്ചം,
മണ്ണിലടങ്ങിയ വായകളുടെ നിത്യതയിലൂടെ
നിശ്ശബ്ദം യാത്രപോകുന്ന പ്രാക്തനതൃഷ്ണ പോലെ.
*

(പ്രണയഗീതകം-95)

3 comments:

Anonymous said...

would u pl. give the english ones too?

സോണ ജി said...

പുതിയൊരു മുറിവു തുറക്കുന്ന പുതുമയുടെ വെളിച്ചം,
മണ്ണിലടങ്ങിയ വായകളുടെ നിത്യതയിലൂടെ
നിശ്ശബ്ദം യാത്രപോകുന്ന പ്രാക്തനമായ തൃഷ്ണ പോലെ.

A.FAISAL said...

great work..!!