Monday, February 23, 2009

ഷിരോ മുരാനോ - പാലം

നഗരത്തിൽ രാത്രികാലമാവുമ്പോൾ
ഒരായിരം മുറിവുകളിൽ നിന്ന്
രക്തം പൊട്ടിയൊഴുകുന്നു.

കനാലിലേക്കതൊഴുകുന്നു,
ഒഴുക്കില്ലാത്ത
മൂഢമായ കനാൽ;
അതിന്നു മീതെ പാലം:
പാലം ഭാവിയിലേക്കു പോകുന്നില്ല,
ഭൂതത്തിൽ നിന്നു വരുന്നുമില്ല;
അക്കരയിൽ നിന്നിക്കരയിലേക്കതു
വെറുതേ തൂങ്ങിനിൽക്കുന്നു,
ചത്തൊരൊഴുക്കിൻ മീതെ
രണ്ടു രാവുകളെ കൂട്ടിയിണക്കി.

രാവേറെച്ചെല്ലുമ്പോൾ
പാലത്തിനു മുകളിൽ രണ്ടുപേർ:
ഒരു വൃദ്ധനും ഒരു യുവതിയും;
അത്രയ്ക്കു നിശ്ചയം പോരാതെ
അവർ തമ്മിൽ പുണരുന്നു.
*

1 comment:

Thallasseri said...

പാലം ഭാവിയിലേക്കു പോകുന്നില്ല,
ഭൂതത്തിൽ നിന്നു വരുന്നുമില്ല;
അക്കരയിൽ നിന്നിക്കരയിലേക്കതു
വെറുതേ തൂങ്ങിനിൽക്കുന്നു,
ചത്തൊരൊഴുക്കിൻ മീതെ
രണ്ടു രാവുകളെ കൂട്ടിയിണക്കി.

നല്ല കവിത. പരിചയപ്പെടുത്തലിന്‌ നന്ദി.