![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLDrNSs9lgvunAAAKNDsEKSEy7JrW9aXNbp3cRTdidYMs55U0UAhR9dLnOab0rpaMALyYOC_rDUKa8JGD_vzDaBSo7yd9xIx_HodUXp-YBjLZpreE3RbhoY5SQRD-7-Y-n6b5_Y7sowfc/s320/shiki.jpg)
ബധിരനൊരാൾ,
അന്ധനൊരാൾ,
മൂകനൊരാൾ-
ശരൽക്കാലസന്ധ്യയും.
*
ക്രിസാന്തമങ്ങൾ-
ക്കൊരുനൂറുനിറം,
വാടിവീഴും വേളയി-
ലൊരേ നിറം.
*
ബുദ്ധപ്രതിമയുടെ
കൃഷ്ണമണി,
അതിൽത്തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.
*
കടന്നുപോയോനെ
തിരിഞ്ഞുനോക്കി ഞാൻ;
മൂടൽമഞ്ഞി-
ലലിഞ്ഞുപോയയാൾ.
*
ദീർഗ്ഘ്ദീർഗ്ഘമാം പകൽ;
പൈൻമരക്കൊമ്പിൽ
കൊറ്റിക്കഴുത്തുകൾ.
*
ഒരു ശവമാടം,
പൈൻമരമരികിൽ,
കൂടെ കുയിലും.
*
മഴത്തുള്ളികളും മഞ്ഞുതുള്ളികളും
ഉരുണ്ടിറങ്ങിക്കണ്ടുമുട്ടി
താമരപ്പൂവിന്നുള്ളിൽ.
*
തന്നെപ്പണിതോന്റെ
മുതുകിലേറി
പാലം കടക്കുന്നു
നോക്കുകുത്തി.
*
മൂകനാണയാൾ,
ബധിരനാണയാൾ,
അമ്പലമണി നോക്കി
നിൽക്കയാണയാൾ.
*
ഇലയുടെ
സൂചിമുനത്തുമ്പിൽ
തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.
*
വീണുപോയ തൊപ്പി
ഏന്തിയെടുക്കാനെന്നപോലെ
ചാഞ്ഞുനിൽക്കുന്നു
നോക്കുകുത്തി.
*
മല കേറിപ്പോകുന്നു
ചൂട്ടുവെട്ടം,
മേപ്പിളിലകൾ-
ക്കിടയിലൂടെ.
*
2 comments:
ആര്‍ വി സര്‍,
ചില്ലക്ഷരങ്ങള്‍ എവിടെ?
കൊഴുക്കുന്നുണ്ട് പരിഭാഷകള്‍...
അഭിവാദ്യങ്ങള്‍...
Post a Comment