Saturday, February 4, 2012

ഹൈക്കു

File:Tsuji Kako Paintings.jpg



പുൽത്തുമ്പത്തൊരു
തുമ്പി-
മനോഗതങ്ങളിൽ
മുഴുകി.

(സാന്റോക്കാ)


നിശാഗന്ധി-
മണത്തിലൊളിച്ചോ
നിറം?

(ബുസോൺ)


ആളുകളുള്ളിട-
ത്തീച്ചകളുണ്ട്;
അവിടെയുണ്ട്
ബുദ്ധന്മാരും.

(ഇസ്സ)


ഒരു ചേമ്പിലയ്ക്കകം
ഒരു മഴത്തുള്ളിയ്ക്കു
ലോകം.

(കികാകു)


മാനത്തുമുണ്ടോ
കുറുക്കുവഴികൾ,
വേനൽച്ചന്ദ്രാ?

(സൂതേ ജോ -1633-98)


എന്തു കുളിര്‌,
പച്ചപ്പുൽത്തടുക്കിൽ
നെറ്റി തൊടുമ്പോൾ!

(സോനോ ജോ പ്രഭ്വി 1649-1723)



സ്വപ്നത്തിൽ നിന്നുണരുമ്പോൾ
എത്ര യഥാർത്ഥം,
പൂക്കൾ!

(ഷുഷുക്കി 1669-1725)



വേർപാടിന്റെ മഞ്ഞുവീഴ്ച-
ഒരേ പുതപ്പിനടിയിൽ
അച്ഛനും കുഞ്ഞും.

(ഷുഷുക്കി)



ഒരുമിച്ചു വിറയ്ക്കുന്നു-
ബാർലിക്കതിരുകൾ,
പൂമ്പാറ്റച്ചിറകുകൾ.

(കാനാ ജോ പ്രഭ്വി)



ഒറ്റത്തുമ്മൽ-
എങ്ങോ പോയി
വാനമ്പാടി.

(യായു 1701-83)



കടം വാങ്ങിയ
ഒരു കുടം വെള്ളത്തിൽ
ഒരുഷമലരി.

(ചിയോ ജോ പ്രഭ്വി 1701-75)


കുന്തിച്ചിരുന്നു
മേഘങ്ങളെ പഠിക്കുന്നു
ഒരു തവള.

(ചിയോ ജോ)



താമരയ്ക്കു മേൽ
ഒരു മേഘം-
അതുമൊരു ചന്ദ്രൻ.

(ബോര്യു -പതിനെട്ടാം നൂറ്റാണ്ട്)



പ്രണയം കൊണ്ടു തുളുമ്പുമ്പോൾ
അഭിസാരികയെപ്പോലെ ശൃംഗാരി-
ചക്കിപ്പൂച്ച.

(സൈമാരോ)



ഇരുകക്ഷികളും
മീശ വച്ചവർ-
പൂച്ചപ്രണയം.

(റെയ്സാൻ)



കുളിരുന്ന വസന്തം-
നെൽക്കതിരുകൾക്കു മേൽ
വേരറുത്ത മേഘങ്ങൾ

(ഹെക്കിഗൊദോ)


പൂക്കളെക്കൊണ്ടു തല തിരിഞ്ഞും
ചന്ദ്രനെക്കണ്ടു പകച്ചും
ഒരു ചിത്രശലഭം.

(ചോരാ)


അവയും മന്ത്രങ്ങളോ?
അമ്പലക്കിണറ്റിൽ
തവളകരച്ചിൽ.

(കാൻത്സെറ്റ്സു)


പൂക്കളെ തിളക്കുന്നു
ചന്ദ്രൻ,
പൂക്കൾ മറയ്ക്കുന്നു
ചന്ദ്രനെ.

(ചോരാ)



ഒരേയൊരു പാട്ടു കൊണ്ടു
വേനലിനെ പ്രതിഷ്ഠിച്ചുവല്ലോ
കുയിൽ.

(റിയോട്ട)



ഇന്നലത്തെ നിലാവിൽ
മലകളത്രയകലെ,
പുലരിമഞ്ഞിൽ
അവയത്രയരികെ.

(അസയമ ബൊന്റോ 1349-1427)


വിടരാനൊരു തിടുക്കവുമില്ല
എന്റെ വേലിപ്പത്തലിൽ
ഒരു പൂമൊട്ട്.

(ഇസ്സാ)



File:Gejou Keikoku Painting.jpg