Thursday, May 24, 2012

ഫ്യോദോർ ഇവാനോവിച് ട്യൂത്ച്ചേവ് - അന്ത്യപ്രണയം

tiutchev_trns_lg


വൈകിയ വേളയിൽ പ്രണയം തേടിയെത്തുമ്പോൾ,
എത്രയാർദ്രമായി നം പ്രണയിക്കുന്നു, എത്ര ഭയാകുലരായും!
തിളങ്ങൂ, തിളങ്ങൂ, പിൻവാങ്ങുന്ന വെളിച്ചമേ,
ഒരന്ത്യപ്രണയത്തിന്റെ പോക്കുവെയിൽക്കതിരുകളേ.

ആകാശത്തിന്റെ പാതിയും നിഴലടഞ്ഞുകഴിഞ്ഞു,
മേഘങ്ങൾക്കിടയിൽ മാത്രമൊരു വെളിച്ചമലയുന്നു;
നിൽക്കൂ, നിൽക്കൂ, ക്ഷയിക്കുന്ന പകലേ,
നിന്നിൽ വശ്യനായി നിൽക്കട്ടെ ഞാൻ വശ്യതേ.

ചോരയുടെ ചാലുകൾ നേർത്തുനേർത്തുപോകട്ടെ,
ഹൃദയമതിനാലാർദ്രമാകരുതെന്നുമില്ലല്ലോ?
നേരം വൈകിയെത്തിയൊരന്ത്യപ്രണയമേ,
എന്റെയാനന്ദമാണു നീ, എന്റെ നൈരാശ്യവും.

(1852-1854)


Last Love

O, how in our waning days
We love more tenderly and more obsessively. . .
Shine on, shine on, the parting rays
Of our last love, our setting sun!
Shadow's embraced the heavens,
A glow still wanders in the West,-
Hold back, hold back, o dying day,
Prolong, prolong enchantment.
The blood may thin within our veins,
But in our hearts some tenderness still reigns. . .
O you, our final love!
You are both paradise and bane.


ട്യൂത്ചേവ് (1803-1873) - പുഷ്കിൻ, ലെർമൊണ്ടോവ് എന്നിവർക്കൊപ്പം റഷ്യൻ കാല്പനികകവിത്രയത്തിലൊരാൾ. ആകെയെഴുതിയ മുന്നൂറു കവിതകളിൽ അമ്പതും വിവർത്തനങ്ങൾ. പ്രകൃതി മുഖ്യപ്രമേയമെങ്കിലും വൈകിയെത്തിയ പ്രണയത്തെക്കുറിച്ചുള്ള ഒരു കൂട്ടം കവിതകൾ മാറിനിൽക്കുന്നു.


wiki link to the poet


No comments: