Tuesday, June 5, 2012

ഒലാവ് എഛ് ഹോഗ് - ഇലക്കുടിലുകളും മഞ്ഞുവീടുകളും


ഈ കവിതകളിൽ
വലിയ കാര്യമുണ്ടെന്നൊന്നും
ഞാൻ പറയില്ല,
ചിട്ടയൊന്നുമില്ലാതെ
അടുക്കിവച്ച ചില വാക്കുകൾ മാത്രം;
എന്നാൽക്കൂടി
ഇങ്ങനെയൊന്നുണ്ടാക്കുന്നത്
നല്ലതാണെന്നാണ്‌ എന്റെ തോന്നൽ;
എങ്കിൽ അല്പനേരത്തേക്കെങ്കിലും
വീടു പോലൊന്നെനിക്കുണ്ടായല്ലോ.
ചെറുപ്പത്തിൽ നാം പണിതിരുന്ന
ഇലക്കുടിലുകളെയാണ്‌
എനിക്കോർമ്മ വരുന്നത്:
നാമതിനുള്ളിൽ ഇഴഞ്ഞുകേറിയിരുന്നു,
മഴ പെയ്യുന്നതും കാതോർത്തു കേട്ടിരുന്നു,
ഏകാന്തത നാമറിഞ്ഞിരുന്നു,
മൂക്കിൻതുമ്പത്തും മുടിയിലും
വെള്ളമിറ്റിയിരുന്നു-
അതല്ലെങ്കിൽ
ക്രിസ്തുമസ് കാലത്തെ മഞ്ഞുവീടുകളെ:
നാമതിനുള്ളിലിഴഞ്ഞുകേറി,
ചാക്കുതുണി കൊണ്ടു വാതിൽ മൂടിയിരുന്നു,
തണുക്കുന്ന സന്ധ്യകളിൽ
മെഴുകുതിരിയും കത്തിച്ചുവച്ചു നാമിരുന്നിരുന്നു.


No comments: