Saturday, February 5, 2011

റില്‍ക്കെ - ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ - 6

 

File:Segantini Bildnis eines Toten 1886.jpg


***


മൃഗങ്ങളിലും കഷ്ടമാണു ഞങ്ങൾ, ദൈവമേ,
അവയ്ക്കു മരിക്കാനാവുന്നുണ്ടല്ലോ,
തങ്ങളറിയാതെയെങ്കിലും;
മരിച്ചുതീരുന്നില്ല ഞങ്ങളൊരുകാലത്തും.

കഠിനവുമന്യവുമാണു ഞങ്ങൾക്കു മരണം,
ഞങ്ങൾക്കു സ്വന്തമല്ല ഞങ്ങൾ മരിക്കുന്ന മരണം;
ചുഴലി പോലെ ഞങ്ങളെ പറിച്ചെടുത്തുപായുന്ന
മറ്റൊന്നാണു ഞങ്ങളുടെ മരണം.

മരണത്തിന്റെ മധുരക്കനികൾ കായ്ക്കാൻ
ആണ്ടോടാണ്ടു നിന്റെ വളപ്പിൽ
ഞങ്ങൾ നോറ്റുനിൽക്കുന്നു;
വിളയെടുക്കേണ്ട കാലത്തു പക്ഷേ,
നീ വന്ധ്യകളാക്കിയ സ്ത്രീകളെപ്പോലെയാണു ഞങ്ങൾ.
അതിലും ഭേദമല്ലേ മരങ്ങൾ?
അത്രയ്ക്കു വഴങ്ങിക്കൊടുത്ത
യോനിയുമുത്സംഗവുമല്ലേ ഞങ്ങൾ?
നിത്യതയുടെ തേവിടിശ്ശികളായിരുന്നു ഞങ്ങൾ;
ഞങ്ങൾ നൊന്തുപെറ്റതോ,
സ്വന്തം മരണത്തിന്റെ അലസിപ്പോയ ഗർഭങ്ങളെ;
അംഗഭംഗം വന്ന, നികൃഷ്ടമായ,
മരിച്ചുപോയൊരു ഭ്രൂണം:
പേടിച്ചരണ്ടപോലതു കൺകുഴികൾ പൊത്തിയിരിക്കുന്നു,
താനനുഭവിക്കാത്തൊരു വേദന കൊണ്ടതിന്റെ നെറ്റിയിൽ
ഞരമ്പുകൾ പിടഞ്ഞുമിരിക്കുന്നു-
അങ്ങനെ ഞങ്ങൾ മരിക്കുന്നു
മാസമെത്തും മുമ്പേ നോവെടുത്തു
വയറു കീറിയ വേശ്യകളെപ്പോലെ.

III,8


***



അവർ ജീവിക്കും, അവർ വർദ്ധിക്കും,File:Doré, Gustave - Three London pedlars - tall man.jpg
കാലത്തിനടിയറവു പറയുന്ന
ചതുരംഗക്കരുക്കളുമല്ലവർ;
കാട്ടുഞാവൽപ്പഴങ്ങൾ പോലവർ വളരും,
മധുരങ്ങൾ കൊണ്ടവർ നിലം പൊതിയും.

പുറത്തു മഴയുംകൊണ്ടു നിന്നവരത്രേ ധന്യർ,
അവർക്കുള്ളതത്രേ വിളകൾ,
അസംഖ്യമായ കനികളും.

അവരതിജീവിക്കുമുന്മൂലനങ്ങളെ,
അർത്ഥനാശം വന്ന രാജവംശങ്ങളെ;
അന്യവർഗ്ഗങ്ങൾക്കും രാഷ്ട്രങ്ങൾക്കും കൈകൾ കുഴയുമ്പോൾ
വിശ്രമിച്ച കൈകൾ പോലവരുയർന്നുനിൽക്കും.

III,28


മരണത്തിനും ദാരിദ്ര്യത്തിനുമുള്ള ഗീതങ്ങ

link to image

1 comment:

ദിലീപ് കുമാര്‍ കെ ജി said...

തീ പോലെ പൊള്ളുന്ന വരികള്‍