Friday, February 18, 2011

റില്‍ക്കെ - പിതാക്കന്മാരും പുത്രന്മാരും

File:Der Tempel der Juno in Agrigent (C D Friedrich).jpg


ചിലനേരമൊരു മനുഷ്യൻ
അത്താഴമേശയ്ക്കു പിന്നിൽ നിന്നെഴുന്നേറ്റു നിൽക്കുന്നു
വാതിൽ തുറന്നു പുറത്തേയ്ക്കു പോവുന്നു
ദൂരെ കിഴക്കൊരു ദേവാലയം തേടി
അയാൾ യാത്ര പോവുന്നു
പിന്നിൽ അയാളുടെ കുട്ടികൾ
മരണപ്പെട്ടവരുടെ പ്രാർത്ഥന ചൊല്ലുന്നു.

മറ്റൊരാൾ മരിക്കും വരെ
വീട്ടിൽത്തന്നെ കഴിയുന്നു
പിഞ്ഞാണങ്ങൾക്കും കോപ്പകൾക്കു-
മിടയിൽ കഴിയുന്നു
അതിനാൽ ലോകത്തേക്കിറങ്ങിപ്പോകുന്ന-
തയാളുടെ കുട്ടികൾ
അയാൾ മറന്നുപോയൊരു ദേവാലയവും തേടി.


II 19


link to image


3 comments:

രമേശ്‌അരൂര്‍ said...

മനോഹരമായ ..അതി നിഗൂഡമായ എന്തോ ഒന്ന്
ഈ കവിതയില്‍ ഉണ്ട് ...:)
ഇവിടെയൊരു മാടത്തക്കൂടുണ്ട് ഒന്ന് കണ്ടു നോക്കൂ

രാമൊഴി said...

kavitha..

സന്തോഷ്‌ പല്ലശ്ശന said...

ഓരോ വരികളും അഞ്ജാതമായ ഏതോ വഴികളിലേക്ക് ഇറങ്ങിപ്പോയതുപോലെ....

മനസ്സില്‍ അനാഥമായ വീടും കണ്ടെടുക്കാപ്പെടാത്ത ദേവാലയവും ബാക്കി വച്ചുകൊണ്ട് ഒരു കവിത