Sunday, May 29, 2011

റില്‍ക്കെ - ഹൈക്കു

E4CC sentences2.jpg


ഹൈക്കു


ഉങ്ങുമരത്തിൽ വിറക്കൊണ്ടു പറക്കുന്നു ശലഭങ്ങൾ;
ഈ സന്ധ്യയ്ക്കു മരിക്കുമവ,
വസന്തമായിരുന്നുവെന്നറിയുകയുമില്ലവ.

1920 ഡിസംബർ 25


* * *


നോക്കൂ, ദേവൻ വരിച്ചതെന്നെ:
അവനിൽ നിന്നെന്നിലേക്കൊരു വീഥി തെളിയുന്നു,
അവനുമവന്റെ തേർക്കുതിരകളുമെന്നിലേക്കിരച്ചെത്തുന്നു,
ആകാശങ്ങളെ കുളമ്പുകളാൽ തൊഴിച്ചെറിഞ്ഞും.

1911 ജൂൺ


* * *



റോസാപ്പൂവേ, ശുദ്ധവൈരുദ്ധ്യമേ,
അത്രയും കണ്ണിമകൾക്കടിയിൽ
ആരുടെയും നിദ്രയാകാത്തതിന്റെയാനന്ദമേ!

1925, ഒക്റ്റോബർ 27

E4CC texts 2.jpg


No comments: