Tuesday, May 3, 2011

ഹുവാൻ റമോൺ ജിമെനെഥ് -എന്തു നടക്കുന്നുവെന്നാരു കണ്ടു?



ഓരോ നിമിഷത്തിനുമപ്പുറത്തെന്തു നടക്കുന്നുവെന്നാരു കണ്ടു?

എത്രവട്ടം സൂര്യോദയം നടന്നു,
ഒരു മലയ്ക്കപ്പുറം!

വിദൂരതയിലുരുണ്ടുകൂടിയൊരു ദീപ്തമേഘം
ഇടിമിന്നലെരിയുമൊരു പിണ്ഡമായതുമെത്രവട്ടം!

ഈ പനിനീർപ്പൂ വിഷമായിരുന്നു.
ആ ഖഡ്ഗം ജീവനും നല്കി.

പാതയെത്തുന്നതിനൊടുവിൽ പൂ വിടർന്ന പുല്മേടുണ്ടെന്നോർത്തു നടക്കെ
ഞാൻ ചെന്നു ചാടിയതൊരു ചേറ്റുകുളത്തിൽ!

മനുഷ്യന്റെ മഹത്വത്തെക്കുറിച്ചോർത്തിരിക്കെ
ഞാനെന്നെക്കണ്ടെത്തിയതു ദൈവത്തിൽ.




3 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനുഷ്യന്റെ മഹത്വത്തെക്കുറിച്ചോർത്തിരിക്കെ
ഞാനെന്നെക്കണ്ടെത്തിയതു ദൈവത്തിൽ..

വിവര്‍ത്തകന്‍ മഹത്തായ ആശയത്തെ മനോഹരമായി പകര്‍ത്തി.അഭിനന്ദനങ്ങള്‍ .

ഭാരതത്തിന്‍റെ പൌരാണിക ദര്‍ശനങ്ങളും പിന്‍പറ്റി വന്ന വിവേകാനന്ദസ്വാമികളടക്കമുള്ളവരും ഇത് തന്നെയാണാവര്‍ത്തിച്ചത്..

Thooval.. said...

മനുഷ്യന്റെ മഹത്വത്തെക്കുറിച്ചോർത്തിരിക്കെ
ഞാനെന്നെക്കണ്ടെത്തിയതു ദൈവത്തിൽ..
niceeeeeeeeeee

അച്ചായന് said...

അഹം ബ്രഹ്മാസ്മി