Sunday, October 30, 2011

ലോര്‍ക്ക - ആമ്പാരോ


ആമ്പാരോ,
വീട്ടിലൊറ്റയ്ക്കായവളേ,
വെള്ളയുടുപ്പണിഞ്ഞവളേ!

(മുല്ലപ്പൂവിനും ജടാമാഞ്ചിയ്ക്കുമിടയിൽ
ഒരതിർത്തിരേഖ.)

നിനക്കു കാതിൽപ്പെടുന്നുവല്ലോ,
നിന്റെ നടുമുറ്റത്തെ ആശ്ചര്യജലധാരകൾ,
കാനറിപ്പക്ഷിയുടെ മഞ്ഞിച്ച ഭൃഗകളും.

അപരാഹ്നത്തിൽ നിനക്കു കാണാം,
കാൻവാസിലലസം അക്ഷരങ്ങൾ നെയ്യുമ്പോൾ
കിളികളെക്കൊണ്ടു വിറക്കൊള്ളുന്ന സൈപ്രസ്മരങ്ങളെയും.

ആമ്പാരോ,
വീട്ടിലൊറ്റയ്ക്കായവളേ,
വെള്ളയുടുപ്പണിഞ്ഞവളേ!

ആമ്പാരോ,
എത്ര ദുഷ്കരമാണു നിന്നോടു പറയുക,
എനിയ്ക്കു നിന്നെ സ്നേഹമാണെന്ന്!


No comments: