Monday, June 7, 2010

കാഫ്ക-എഴുത്തുകാരന്റെ വിധി

 

image


ഒരെഴുത്തുകാരനെന്ന നിലയിൽ എനിക്കു സംഭവിക്കാനിരിക്കുന്നത് ഇത്രേയുള്ളു. സ്വപ്നസദൃശമായ സ്വന്തം ആന്തരജീവിതത്തെ ചിത്രീകരിക്കാൻ എനിക്കുള്ള വാസന മറ്റെല്ലാ പരിഗണനകളെയും പിന്നിലേക്കു തള്ളിയിരിക്കുന്നു. എന്റെ ജീവിതം ഭയാനകമാം വിധത്തിൽ ചുരുങ്ങിപ്പോയിരിക്കുന്നു, അതിനിയും ചുരുങ്ങിക്കൊണ്ടുമിരിക്കും. മറ്റൊന്നും എന്നെ തൃപ്തിപ്പെടുത്താൻ പോകുന്നില്ല. പക്ഷേ ആ ചിത്രീകരണത്തിനു ഞാൻ സ്വരുക്കൂട്ടുന്ന ബലത്തെ ആശ്രയിക്കാനും പറ്റില്ല: ഒരുവേള ഇതിനകം തന്നെ അതു തിരോഭവിച്ചിട്ടുണ്ടാകാം; ഇനിയൊരുവേള അതു മടങ്ങിവന്നുവെന്നുമാകാം, എന്റെ ജീവിതസാഹചര്യം വച്ചു നോക്കുമ്പോൾ അതിനു സാധ്യത കാണുന്നില്ലെങ്കിലും. ഞാനങ്ങനെ ചഞ്ചലപ്പെടുകയാണ്‌, മലയുടെ മുകളിലേക്കു പറക്കുന്ന ഞാൻ അടുത്ത നിമിഷം താഴേക്കു വീഴുകയാണ്‌. ഉറപ്പുള്ളവരല്ല മറ്റുള്ളവരെങ്കിലും, താഴ്വാരങ്ങളിലാണ്‌ അവർ നില്ക്കുന്നത്, എന്നെക്കാൾ ബലവുമുണ്ടവർക്ക്; വീഴുമെന്നു വന്നാൽ താങ്ങാനായിത്തന്നെ ബന്ധുവൊരാൾ കൂടെനടക്കുന്നുമുണ്ട്. പക്ഷേ ഉയരങ്ങളിലാണ്‌ എന്റെ ഇടർച്ചകൾ; അതു മരണമല്ല, ഒരുനാളുമൊടുങ്ങാത്ത പ്രാണവേദനയത്രെ.

(1914 ആഗസ്റ്റ് 6)

 

 

link to image

No comments: