Tuesday, June 15, 2010

മരണം-ഒരു വാമൊഴിക്കവിത

 

image

മുനയില്ലാത്ത സൂചിയില്ല,
മൂർച്ചയില്ലാത്ത വാളില്ല,
മരണം നമ്മെത്തേടിയെത്തുന്നു
പലതായ രൂപത്തിൽ.

നമ്മുടെ കാലു വച്ചു നാം നടക്കുന്നു
ആടു നടക്കുന്ന ലോകത്തിൽ,
നമ്മുടെ കൈ വച്ചു നാം തൊടുന്നു
ദൈവത്തിന്റെ മാനത്തെ.
പിന്നെയൊരുനാളുച്ചച്ചൂടിൽ
തോൾപ്പൊക്കത്തിലെന്നെയെടുക്കും
പ്രേതങ്ങളുടെ നാട്ടിലേക്കു കൊണ്ടുപോകും.
കാട്ടുമരങ്ങൾക്കു കീഴിലെന്നെയടക്കരുതേ,
പേടിയാണവയുടെ മുള്ളുകളെനിക്ക്,
കാട്ടുമരങ്ങൾക്കു കീഴിലെന്നെയടക്കരുതേ,
പേടിയാണിറ്റുന്ന മഴത്തുള്ളിയെനിക്ക്.
അങ്ങാടിമരങ്ങൾക്കടിയിലെന്നെയടക്കൂ,
എനിക്കു കേൾക്കണം ചെണ്ടപ്പുറത്തെക്കോലുകൾ,
എനിക്കറിയണം താളം ചവിട്ടുന്ന കാലുകൾ.

(കൂബാ, ആഫ്രിക്ക)

 

link to image

1 comment:

ശ്രീനാഥന്‍ said...

ഇത് കൊള്ളാമല്ലോ