Sunday, March 20, 2011

അന്നാ ആഹ് മാത്തോവാ - കവികൾ നമുക്ക്


കവികൾ നമുക്കു വാക്കിന്റെ പുതുമയും ഭാവത്തിന്റെ താരള്യവും നഷ്ടമാവുക-
ചിത്രകാരനു കാഴ്ച നഷ്ടമാകും പോലെയല്ലേയത്,
നടനു ശബ്ദവും ചലനവും നഷ്ടപ്പെടും പോലെ,
സുന്ദരിയായ സ്ത്രീയ്ക്കു സൗന്ദര്യം നഷ്ടപ്പെടും പോലെയും?

ദൈവദത്തമാണീയനുഗ്രഹമെങ്കിൽ
തനിക്കു മാത്രമായി കരുതിവയ്ക്കുകയുമരുതത്:
അതിനെ ധൂർത്തടിയ്ക്കാൻ, പൂഴ്ത്തിവയ്ക്കാനല്ലല്ലോ
നമുക്കു വിധിച്ചതും, നമുക്കറിയുന്നതും.

ഒറ്റയാനായി നടക്കുക, കുരുടനെ സുഖപ്പെടുത്തുക,
എങ്കിൽ സന്ദേഹത്തിന്റെ കഠിനമുഹൂർത്തത്തിൽ നിങ്ങളറിയും,
ഗർവിച്ച ശിഷ്യന്മാരുടെ പരിഹാസവും,
ആൾക്കൂട്ടത്തിന്റെ ഉദാസീനതയും.

1915 ജൂൺ 23



No comments: