Wednesday, March 30, 2011

അന്തോണിയോ മച്ചാദോ - വിലാപം


തെരുവുകളിൽ നിഴലണയുന്നു,
നെടിയ മേൽക്കൂരകൾ മരിക്കുന്ന സൂര്യനെയൊളിപ്പിക്കുന്നു,
വരാന്തകളിൽ വെളിച്ചത്തിന്റെ മാറ്റൊലികൾ.
ഒരു ദർപ്പണത്തിന്റെ ഇന്ദ്രജാലത്തിനുള്ളിൽ
നിങ്ങൾ കണ്ടതൊരു സിന്ദൂരമുഖത്തിന്റെ പരിചിതരൂപമോ?
ജനാലച്ചില്ലിന്റെ പ്രതിഫലനത്തിൽ
ഒരു ഛായാപടം പോലെ തെളിഞ്ഞും മറഞ്ഞുമൊരു രൂപം.
തെരുവിൽ നിങ്ങളുടെ കാലൊച്ച മാത്രം,
അസ്തമയത്തിന്റെ മാറ്റൊലികളണയുന്നു.
ഹാ, നിങ്ങളുടെ ഹൃദയം വിങ്ങുന്നു,
ഇതവളോയെന്നു തേങ്ങുന്നു,
എങ്ങനെയാകാൻ?
അവൾ നടന്നുപോകുന്നു,
മാനത്തൊരു നക്ഷത്രമായി.



No comments: