Sunday, November 11, 2012

ഇബ്ൻ സെയ്ദുൻ - മദിരയും പനിനീർപ്പൂക്കളും

zaydun

“വരട്ടെ, മദിര!”യെന്നു ഞാൻ പറഞ്ഞു.
വന്നവൾ കൊണ്ടുവന്നതു മദിരയും പനിനീർപ്പൂക്കളും.
അവളുടെ അധരത്തിൽ നിന്നു ഞാൻ നുകർന്നു,
മദിപ്പിക്കുന്ന മധുരമദിര;
അവളുടെ കവിളിൽ നിന്നു ഞാനിറുത്തു,
ചെമന്ന പനിനീർപ്പൂവിതളുകൾ.


(ഇബ്ൻ സെയ്ദുൻ 1003-1071 സ്പെയിനിലെ കൊർദോബയിൽ ജീവിച്ചിരുന്ന അറബിക്കവി.)


 

No comments: