Monday, October 4, 2010

നെരൂദ-യൗവനം


File:Page A masque of poets 1878 djvu 8.png

വഴിവക്കിലെ പ്ളം മരങ്ങളെടുത്തുവീശുന്ന അമ്ളഖഡ്ഗങ്ങൾ പോലെ ഒരു ഗന്ധം,
പല്ലുകളിൽ കല്ക്കണ്ടത്തരികൾ പോലെ ചുംബനങ്ങൾ,
വിരൽത്തുമ്പുകളിൽ തുള്ളിയിറ്റുന്ന ജീവിതം,
രതിയുടെ മധുരഫലം,
മുറ്റങ്ങൾ, വൈക്കോൽക്കൂനകൾ,
വീടുകളുടെയാഴങ്ങളിലൊളിഞ്ഞു മോഹിപ്പിക്കുന്ന ഉൾമുറികൾ,
പോയകാലത്തിൽ മയങ്ങിക്കിടക്കുന്ന മെത്തകൾ,
മറഞ്ഞ ജനാലയിൽ നിന്നു താഴത്തു കണ്ട വന്യമായ പച്ചത്താഴ്വാരം:
മഴയത്തു ചരിഞ്ഞുവീണ വിളക്കുപോലെ പൊട്ടിയും കത്തിയും കൗമാരം.