
കാവ്യദേവത
രാത്രിയിലവളുടെ കാലൊച്ചയ്ക്കായി കാതോർത്തിരിക്കുമ്പോൾ   
ഒരു നൂലിഴയിൽ തൂങ്ങിനില്ക്കുകയാണെനിക്കു ജീവിതം.    
കൈകളിൽ പുല്ലാംകുഴലുമായതിഥിയെത്തുമ്പോൾ    
എന്തിനു മഹത്വം, യുവത്വം, സ്വാതന്ത്ര്യവും? 
അവൾ വരുന്നു. മുഖപടമൂരിയെറിയുന്നു.   
സാകൂതമവളെന്നെയുറ്റുനോക്കുമ്പോൾ ചോദിച്ചു ഞാൻ:    
ദാന്തേയ്ക്കു നരകം കാട്ടിക്കൊടുത്തതു നീയോ?    
ഞാൻ തന്നെ: അവൾ പറയുന്നു. 
നേർവഴി പോകുനൊരാൾ...
നേർവഴി പോകുന്നൊരാൾ,   
വൃത്തത്തിലലയുകയാണിനിയൊരാൾ:    
പോയൊരു കാലം തന്റേതായിരുന്നവളെ    
കാത്തുനിൽക്കുകയാണൊരാൾ,    
വീട്ടിലേക്കു മടങ്ങുകയാണു മറ്റൊരാൾ. 
ഞാൻ പോകുന്ന വഴിയോ, കഷ്ടം,   
നേരേയല്ല, വളഞ്ഞുമല്ല,    
ഒരിടത്തുമെത്തില്ല, ഒരുകാലത്തുമെത്തില്ലത്,    
പാളം തെറ്റിയ തീവണ്ടി പോലെ.
1 comment:
thanx..
best wishes
Post a Comment