Wednesday, April 6, 2011

റില്‍ക്കെ - വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ...


വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ ഒരു തൂവാല വച്ചു തടുക്കുമ്പോലെ-
അല്ല: ഒരു ജീവിതമൊരുമിച്ചൊലിച്ചുപോവാൻ
കൊതിയ്ക്കുന്നൊരു മുറിവായിലതു വച്ചമർത്തുമ്പോലെ,
നിന്നെയെന്നോടണച്ചു ഞാൻ:
നിന്നിലെന്നിൽ നിന്നു ചെമല പടരുന്നതു കണ്ടു ഞാൻ.
നമുക്കിടയിൽ നടന്നതിന്നതെന്നാരു കണ്ടു?
നേരം കിട്ടാതെ മാറ്റിവച്ചതിനൊക്കെയും
നാമന്നു പരിഹാരം കണ്ടതന്യോന്യം.
നിറവേറാത്ത യൗവനത്തിന്റെ പ്രവേഗങ്ങളിൽ
വിചിത്രമായി ഞാൻ മുതിർന്നു;
നിനക്കും കിട്ടി പ്രിയേ, കാടു കാട്ടാനൊരു ബാല്യം
എന്റെ ഹൃദയത്തിലെങ്ങനെയോ.


No comments: