Wednesday, July 20, 2011

ടാഗോർ - നാഗരികതയ്ക്കെതിരെ

File:Musizierender Einsiedler vor seiner Felsenklause (Carl Spitzweg).jpg

 


ആ കാടു ഞങ്ങൾക്കു തിരികെത്തരൂ,
ഈ നഗരം മടക്കിയെടുത്തുകൊള്ളൂ.
എടുത്തു മാറ്റൂ, ഈ കല്ലും കട്ടയും മരവുമിരുമ്പും.
നാഗരികതയുടെ യൗവനമേ, സർവഭക്ഷകേ, നിർദ്ദയേ!
ആ നിഴലടഞ്ഞ പാവനാശ്രമം തിരിച്ചുതരൂ,
തെളിഞ്ഞ പകലുകൾ, മുങ്ങിക്കുളിയുടെ സന്ധ്യകൾ,
ആ മേച്ചിൽപ്പുറങ്ങൾ, കീർത്തനാലാപനങ്ങൾ,
വരിനെല്ലിന്റെ പിടികളും, അര മറയ്ക്കുന്ന മരവുരിയും,
ആത്മധ്യാനങ്ങളും, പരിചിതമായ തത്ത്വസംവാദങ്ങളും.
നിന്റെയീ കല്ലു പടുത്ത കൂട്ടിൽ ഞങ്ങൾക്കു വേണ്ട,
സുഭിക്ഷവും സുരക്ഷിതവുമായ പുതുമട്ടുമേളങ്ങൾ.
ഞങ്ങൾക്കു വേണം സ്വാതന്ത്ര്യം, ചിറകു വിരിയ്ക്കാൻ വൈപുല്യം,
വീണ്ടെടുക്കണം ഞങ്ങൾക്കാത്മബലം,
സർവബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞു നെഞ്ചിൽ ഞങ്ങൾക്കറിയണം
ഈ പ്രപഞ്ചഹൃദയത്തിന്റെ സ്പന്ദനതാളം.


(ചൈതാലി -1896)



link to image


1 comment:

kottooraan said...

ടാഗോർ നിനവിൽ വരുന്നു.നന്ദി