Friday, November 11, 2011

ലോര്‍ക്ക - ഒരു സെവിയേച്ചിന്ത്

File:Gustavo Adolfo breaker.jpg


ഒരു സെവിയേച്ചിന്ത്


നാരകത്തോപ്പിൽ
സൂര്യോദയം.
പൊൻനിറമായ കുഞ്ഞുതേനീച്ചകൾ
തേൻ തേടിപ്പോയിരിക്കുന്നു.

എവിടെ,
തേനിരിയ്ക്കുമിടം?

അതൊരു നീലമാറിടത്തിൽ,
ഇസബെൽ.
റോസ്മേരിച്ചെടിയിൽ
വിരിഞ്ഞ പൂവിൽ.

(മൂറിനൊരു
പൊൻപീഠം.
ഭാര്യയ്ക്കു
തിളങ്ങുന്നതൊന്നും.)

നാരകത്തോപ്പിൽ
സൂര്യോദയം.


(മൂറിനൊരു പൊൻപീഠം… - ഒരു നാടൻപാട്ടിന്റെ വരികൾ)


പറന്നുപോയ മെഴ്സിഡസിന്‌


ഉയരം വച്ച ശിലകളിൽ നീ രൂപം മാറി,
ഉറഞ്ഞ വെളിച്ചത്തിന്റെ വയോളയായി നീ.
കുരലില്ല്ലാത്തൊരു സ്വരം,
ഉള്ളതിലുമില്ലാത്തതിലും മുഴങ്ങുന്ന കറുത്ത ശബ്ദം.

വെണ്മയുടെ നിസ്സീമദീപ്തിയിൽ
വഴുക്കുന്ന മഞ്ഞാണു നിന്റെ ചിന്തകൾ.
തീരാത്ത ജ്വലനം, നിന്റെ മുഖം;
നിന്റെ ഹൃദയം, തുടലഴിച്ച മാടപ്രാവും.

തുറന്നുവിട്ട തെന്നലിലിനിപ്പാടൂ,
വാസനിയ്ക്കുന്നൊരു പ്രഭാതഗാനം:
മുറിവേറ്റ ഈസ്റ്റർലില്ലിപ്പൂവേ.

ഇവിടെ രാവും പകലും
നോവിന്റെ കോണിലിരുന്നു ഞങ്ങൾ നെയ്യട്ടെ,
വിഷാദം കൊണ്ടൊരു പുഷ്പചക്രം.

(സ്നേഹിതന്റെ മകൾ മരിച്ചതറിഞ്ഞെഴുതിയത്)


link to image


 

No comments: