Saturday, November 12, 2011

ലോര്‍ക്ക - അസാദ്ധ്യമായ കൈ




യാതൊന്നുമെനിയ്ക്കു വേണ്ടാ, ഒരു കൈ മാത്രം മതി,
മുറിപ്പെട്ടതാണതെങ്കിലതൊന്നുതന്നെ മതി.
യാതൊന്നുമെനിയ്ക്കു വേണ്ടാ, ഒരു കൈ മാത്രം മതി,
ഒരു കിടക്കയില്ലാതായിരം രാത്രികൾ ഞാൻ കഴിച്ചാലും.

വിളർത്ത കുമ്മായത്തിന്റെ ലില്ലിപ്പൂവാകുമത്,
എന്റെ നെഞ്ചോടു കൊളുത്തിയിട്ട മാടപ്രാവാകുമത്,
എന്റെ മരണം നടക്കുന്ന രാത്രിയിൽ
ചന്ദ്രനു വാതിൽ കൊട്ടിയടയ്ക്കുന്ന കാവൽക്കാരനാവുമത്.

യാതൊന്നുമെനിയ്ക്കു വേണ്ടാ, ആ കൈ മാത്രം മതി,
എന്റെ നിത്യലേപനങ്ങൾക്കും, എന്റെ മരണവേദനയുടെ വെളുത്ത വിരിയ്ക്കും.
യാതൊന്നുമെനിയ്ക്കു വേണ്ടാ, ആ കൈ മാത്രം മതി,
എന്റെ മരണത്തിന്റെ ഒരു ചിറകും കൊണ്ടുനടക്കാൻ.

ശേഷിച്ചതൊക്കെ കടന്നുപോകും.
പേരില്ലാതിനി തുടുക്കൂ, നിത്യതാരമേ.
ബാക്കിയായതു മറ്റൊന്ന്:
കരിയിലകൾ പറത്തുന്ന വിഷാദത്തിന്റെ തെന്നൽ.


1 comment:

വെള്ളരി പ്രാവ് said...

കൊട് കൈ :)
നല്ല രചന.