Thursday, September 29, 2011

ബോര്‍ഹസ് - കുറ്റബോധം, ഏതു മരണത്തിന്റെ പേരിലും


 

 

ഓർമ്മയിൽ നിന്നും പ്രതീക്ഷയിൽ നിന്നും മുക്തനായി,
അതിരറ്റവനായി, അമൂർത്തനായി, ഭാവികാലം തന്നെയുമായി,
മരിച്ചയാൾ മരിച്ചയാളല്ല: മരണം തന്നെയത്രെ.
ഇന്നതല്ലെന്നേ അയാളെപ്പറയാവൂ,
മിസ്റ്റിക്കുകളുടെ ദൈവത്തെപ്പോലെ.
പ്രപഞ്ചത്തിന്റെ നാശവും അഭാവവുമാണയാൾ.
അയാളുടേതായതൊക്കെ നാം കവർന്നിരിക്കുന്നു,
ഒരു നിറമോ, ഒരക്ഷരമോ പോലും നാമയാൾക്കു ബാക്കിവയ്ക്കുന്നില്ല:
ഇവിടെ, അയാളുടെ കണ്ണുകൾ ഇനി കാണാത്ത നടുമുറ്റം,
അവിടെ, അയാളുടെ മോഹം കാത്തിരുന്ന ഇടവഴി.
നാം ചിന്തിക്കുന്നതു പോലും
അയാൾ ചിന്തിക്കേണ്ടതായിരുന്നു.
കള്ളന്മാരെപ്പോലെ നാം വീതം വച്ചെടുത്തുകഴിഞ്ഞു
കൊള്ളമുതൽ പോലെ രാത്രികളും പകലുകളും.