Thursday, July 5, 2012

ഫ്രേ ലൂയി ദെ ലിയോൺ - തടവു കഴിഞ്ഞിറങ്ങുമ്പോൾ



ഒരു തടവറയുടെ കവാടത്തിനു പിന്നിൽ
നുണകളുമസൂയയുമെന്നെയടച്ചിട്ടതിവിടെ;
ഈ വിഷലിപ്തലോകത്തിന്റെ പകയിൽ നിന്നും
പലായനം ചെയ്യുന്ന ബുദ്ധിമാനെത്ര സന്തുഷ്ടൻ!
ഗ്രാമഭംഗികൾക്കിടയിലൊരു ചെറുകൂരയവനു മതി,
സന്തതസഹചാരിയായി ദൈവമൊരാൾ മതി;
മനുഷ്യസാന്നിദ്ധ്യം വർജ്ജി,ച്ചവനു ജീവിക്കാം,
ആരോടുമസൂയയില്ലാതെ, ആരുമസൂയപ്പെടാതെയും.



ഫ്രേ ലൂയി ദെ ലിയോൺ (1527-1591)- സ്പാനിഷ് കവിയും ദൈവശാസ്ത്രജ്ഞനും. ശലോമൊന്റെ ഗീതം സ്പാനിഷിലേക്കു പരിഭാഷപ്പെടുത്തിയതിന്‌ മതദ്രോഹവിചാരണയ്ക്കു വിധേയനായി നാലു കൊല്ലം ജയിലിൽ കഴിഞ്ഞു. അവിടെ നിന്നിറങ്ങുമ്പോൾ എഴുതിയ കവിതയാണിത്.

wiki link to Luis ponce de leon


No comments: