Sunday, September 30, 2012

വില്യം ഷേക്സ്പിയർ - തിളങ്ങുന്ന സൂര്യനോടെന്റെ കാമുകിയുടെ കണ്ണുകളെ ഞാനുപമിക്കുന്നില്ല…

shakespear



തിളങ്ങുന്ന സൂര്യനോടെന്റെ കാമുകിയുടെ കണ്ണുകളെ ഞാനുപമിക്കുന്നില്ല,
പവിഴം പോലെ ചുവന്നതാണവളുടെ ചുണ്ടുകളെന്നും ഞാൻ പറയുന്നില്ല:
മഞ്ഞു വെളുത്തതാണെങ്കിൽ തവിടിന്റെ നിറമാണവളുടെ മാറിനെന്നേ ഞാൻ പറയൂ;
മുടിയിഴകൾ കമ്പികളാവാമെങ്കിൽ അവളുടെ തലയിൽ വളരുന്നതിരുണ്ട കമ്പികൾ തന്നെ.
ഇതളു ഞൊറിഞ്ഞ പനിനീർപ്പൂക്കൾ  ഞാൻ കണ്ടിരിക്കുന്നു, വെള്ളയും ചുവപ്പും നിറത്തിൽ,
അമ്മാതിരി പനിനീർപ്പൂക്കളൊന്നുമവളുടെ കവിളുകളിൽ ഞാൻ കാണുന്നുമില്ല;
ചില വാസനച്ചിമിഴുകൾ തുറക്കുമ്പോൾ പരക്കുന്ന വാസനയെത്രയോ രമ്യം,
അറയ്ക്കുന്നതാണു പക്ഷേ, എന്റെ കാമുകിയിൽ നിന്നു വമിക്കുന്ന നിശ്വാസഗന്ധം.
എനിക്കെത്രയുമിഷ്ടമാണവളുടെ സംസാരം; എന്നാലെനിക്കറിയാതെയുമല്ല,
സംഗീതമതിനെക്കാളെത്ര കണ്ടു കാതിനിമ്പമേകുന്നതാണെന്നും;
ഒരു ദേവതയുടെ പദവിന്യാസമേതു വിധമെന്നെനിക്കറിയില്ലെന്നു സമ്മതിച്ചു,
എന്നാലെന്റെ കാമുകി നടക്കുമ്പോളവൾ ചുവടു വയ്ക്കുന്നതു മണ്ണിൽത്തന്നെ.
   ഇതിങ്ങനെയായിരിക്കെത്തന്നെ, ദൈവം സാക്ഷി, എന്റെ പെണ്ണെനിയ്ക്കു പൊന്നു തന്നെ,
   ഉപമകളുടെ വ്യാജങ്ങളിൽ നിങ്ങൾ കൊണ്ടാടുന്ന ഏതു പെണ്ണൊരുത്തിയേയും പോലെ.


(ഗീതകം-130)


My mistress' eyes are nothing like the sun;
Coral is far more red than her lips' red;
If snow be white, why then her breasts are dun;
If hairs be wires, black wires grow on her head.
I have seen roses damask'd, red and white,
But no such roses see I in her cheeks;
And in some perfumes is there more delight
Than in the breath that from my mistress reeks.
I love to hear her speak, yet well I know
That music hath a far more pleasing sound;
I grant I never saw a goddess go;
My mistress, when she walks, treads on the ground:
   And yet, by heaven, I think my love as rare
   As any she belied with false compare.



No comments: