Thursday, September 13, 2012

ബോർഹസ് - പ്രതിമകളുടെ അറ

Jorge-Luis-Borges

ആദിയിലൊരുകാലത്ത്, ആൻഡലൂഷ്യൻ ദേശത്ത് ഏകശാസനക്കാരായ ചക്രവർത്തിമാരുടെ ആസ്ഥാനമായി ഒരു നഗരമുണ്ടായിരുന്നു, ലബ്റ്റെയ്റ്റ് എന്നോ, ത്വെറ്റാ എന്നോ, ഹെയിൻ എന്നോ പേരായി. ആ നഗരത്തിൽ ഉറപ്പിൽ പണിതിട്ടിരുന്ന ഒരു ഗോപുരത്തിന്റെ വാതിൽ ( രണ്ടു കവാടങ്ങളുടെ വീതിയിലും) അകത്തേക്കു വരാനുള്ളതായിരുന്നില്ല, പുറത്തേക്കു പോകാനുള്ളതുമായിരുന്നില്ല, ഏതുകാലത്തും അടഞ്ഞുകിടക്കാനുള്ളതായിരുന്നു. ഒരു രാജവു മരിച്ച് മറ്റൊരു രാജാവ് അധികാരമേറ്റെടുക്കുമ്പോൾ അദ്ദേഹം സ്വന്തം കൈ കൊണ്ടുതന്നെ കനത്ത പുതിയൊരു താഴു കൊണ്ട് കവാടം പൂട്ടിയിടും; അങ്ങനെ രാജാക്കന്മാരുടെ കണക്കനുസരിച്ച് ഇരുപത്തുനാലു താഴുകൾ ഗോപുരത്തിൽ തൂങ്ങിക്കിടന്നു. അതിനു ശേഷം സിംഹാസനത്തിലേറിയത് പഴയ രാജവംശത്തിൽ പെടാത്ത ഒരു ദുഷ്ടനായിരുന്നു; പുതിയൊരു താഴിടുന്നതിനു പകരം അയാളുടെ മനസ്സു പോയത് ഗോപുരത്തിനുള്ളിൽ എന്താണെന്നറിയാനായി വാതിൽ തുറന്നാലെന്ത് എന്ന ചിന്തയിലേക്കായിരുന്നു. കൊട്ടാരത്തിലെ പഴമക്കാർ അയാളെ വിലക്കിനോക്കി, ഭവിഷ്യത്തുകൾ പറഞ്ഞുനോക്കി, അധിക്ഷേപിച്ചു, പഴിച്ചു; ഇരുമ്പിന്റെ താക്കോൽക്കൂട്ടം അയാളിൽ നിന്നു മറച്ചുവച്ചിട്ട്, ഇരുപത്തുനാലു താഴുകൾ തല്ലിപ്പൊളിക്കുന്നതിനേക്കാൾ എളുപ്പം ഒരു താഴു കൂടി ചേർക്കുന്നതാണെന്നും അവർ വാദിച്ചു; അയാൾ പക്ഷേ വാശി പിടിച്ചതേയുള്ളു, “ഇതു തുറന്നു കണ്ടേ തീരു.” അവർ പിന്നെ കൈ നിറയെ ധനവും നിധികളും അമൂല്യവസ്തുക്കളും ആട്ടിൻപറ്റങ്ങളും ക്രിസ്തീയവിഗ്രഹങ്ങളും പൊന്നും വെള്ളിയും വാഗ്ദാനം ചെയ്തു, അയാൾ തന്റെ ആവശത്തിൽ നിന്നൊന്നു പിന്മാറിയാൽ മതി. എന്നിട്ടും അയാൾക്കിളക്കമുണ്ടായില്ല; “ഈ ഗോപുരം തുറന്നുകണ്ടേ തീരൂ എനിക്ക്.” അങ്ങനെ അയാൾ  വലതു കൈ കൊണ്ട് ( നിത്യനരകത്തിൽ എരിയാനുള്ളതാണാ കൈ) താഴുകൾ വലിച്ചുതുറന്നു; കടന്നുനോക്കുമ്പോൾ ഗോപുരത്തിനുള്ളിൽ കണ്ടതോ, കുതിരകളുടെയും ഒട്ടകങ്ങളുടെയും മേലിരിക്കുന്ന അറബികളുടെ രൂപങ്ങളെ; വാലിട്ടു നീട്ടിക്കെട്ടിയ തലപ്പാവുകൾ അണിഞ്ഞിട്ടുണ്ടവർ; ചുമലിലെ തോല്പട്ടകളിൽ വാളുകളും  കൈകളിൽ നീണ്ട കുന്തങ്ങളും ധരിച്ചവർ. ഈ രൂപങ്ങളെല്ലാം ഉരുണ്ടിട്ടായിരുന്നു, ജീവനുള്ളപോലെ; അവ നിഴലു വീഴ്ത്തിയുമിരുന്നു; ഒരന്ധന്‌ സ്പർശം കൊണ്ട് അവരെ തിരിച്ചറിയാമായിരുന്നു. അവരുടെ കുതിരകളുടെ മുൻകാൽകുളമ്പുകളാവട്ടെ, തറയിൽ തൊട്ടിരുന്നില്ല; എന്നിട്ടും അവ വീണതുമില്ല, പിൻകാലുകളിൽ ഉയർന്നു നിൽക്കുകയാണവയെന്നപോലെ. ആ വിശിഷ്ടരൂപങ്ങൾ കണ്ടപ്പോൾ രാജാവ് അത്ഭുതസ്തബ്ധനായിപ്പോയി. അതിലും വിസ്മയം ജനിപ്പിക്കുന്നതായിയുന്നു, അവരിൽ ദൃശ്യമായ ചിട്ടയും നിശ്ശബ്ദതയും; ഒരൊച്ചയോ കാഹളധ്വനിയോ കേൾക്കാനില്ലെങ്കിൽപ്പോലും ഒരേ ദിശയിലേക്ക് ( പടിഞ്ഞാറോട്ട്) തിരിഞ്ഞിരിക്കുകയാണ്‌ ആ രൂപങ്ങളോരോന്നിന്റെയും ശിരസ്സ്. ഗോപുരത്തിലെ ഒന്നാമത്തെ അറ ഇങ്ങനെ. രണ്ടാമത്തേതിൽ രാജാവു കണ്ടത് ദാവീദിന്റെ പുത്രൻ, സുലൈമാന്റെ മേശ- ഇരുവരെയും ദൈവം കാക്കട്ടെ! ഒരേയൊരു മരതകക്കല്ലിൽ നിന്നാണ്‌ ഈ മേശ കടഞ്ഞെടുത്തിരിക്കുന്നത്; അനിർവചനീയമെങ്കിലും യഥാർത്ഥമത്രെ, ഈ പുല്പച്ചക്കല്ലിന്റെ ഗുണങ്ങൾ: അതു ചണ്ഡവാതങ്ങളെ ശമിപ്പിക്കുന്നു, സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കുന്നു, അതിസാരത്തെയും ദുർഭൂതങ്ങളെയും അകറ്റിനിർത്തുന്നു, നിയമവ്യവഹാരങ്ങളിൽ അനുകൂലഫലം ഉറപ്പാക്കുന്നു, പ്രസവകാലത്തു വലിയൊരാശ്വാസവുമാണത്.

മൂന്നാമറയിൽ രണ്ടു ഗ്രന്ഥങ്ങൾ കാണായി: കറുത്തതാണ്‌ അവയിലൊന്ന്; ഓരോ ലോഹത്തിന്റെയും ഓരോ ഉറുക്കിന്റെയും ധർമ്മങ്ങളിന്നതാണെന്ന്, വിഷങ്ങളുടെയും പ്രതിവിഷങ്ങളുടെയും ചേരുവകൾക്കൊപ്പം അതു പഠിപ്പിക്കുന്നു. മറ്റേതു വെളുത്തതാണ്‌; തെളിഞ്ഞതാണു ലിപിയെങ്കിലും വായിച്ചെടുക്കാൻ കഴിഞ്ഞില്ല. നാലാമറയിൽ അയാൾ കണ്ടത് ഒരു ഭൂഗോളം; അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്, ഭൂമിയും കടലുകളും നഗരങ്ങളും രാജ്യങ്ങളും ദേശങ്ങളും, ഓരോന്നിനും അതാതിന്റെ ശരിയായ പേരും കൃത്യമായ രൂപവുമായി.

അഞ്ചാമറയിൽ അവർ അത്യത്ഭുതകരമായ ഒരു ദർപ്പണം കണ്ടു, ഒരു വിപുലവൃത്തം പോലെ, പല ലോഹങ്ങളുടെ മിശ്രിതമായി; അതും ദാവീദിന്റെ പുത്രൻ സുലൈമാനു വേണ്ടി -ഇരുവരും പൊറുക്കപ്പെടട്ടെ!- ഉണ്ടാക്കിയതായിരുന്നു; അതിൽ നോക്കുന്നവനു കാണാം, സ്വന്തം അമ്മയച്ഛന്മാരുടെയും തന്റെ സന്തതികളുടെയും പ്രതിരൂപങ്ങൾ, ആദിയിലെ ആദാം തൊട്ട് അന്തിമകാഹളം കേൾക്കാനുള്ളവർ വരെ. ആറാമത്തെ അറ നിറയെ ആ മാന്ത്രികഭസ്മമായിരുന്നു; മൂവായിരം തോല വെള്ളിയെ മൂവായിരം തോല സ്വർണ്ണമാക്കാൻ ആ ദേവാമൃതത്തിന്റെ ഒരു കഴഞ്ചു മതി. ഏഴാമത്തേതു ശൂന്യമായി തോന്നി; രാജാവിന്റെ വില്ലാളികളിൽ ഏറ്റവും പ്രഗത്ഭൻ അറയുടെ വാതിൽക്കൽ നിന്നുകൊണ്ട് ഒരമ്പെയ്താൽ അത് എതിരെയുള്ള ചുമരിൽ ചെന്നു തറ്യ്ക്കുകയില്ല, അത്രയും നീളമുള്ളതുമായിരുന്നു അത്. ആ വിദൂരമായ ഭിത്തിയിൽ ഒരു ഭീഷണലിഖിതം കൊത്തിവച്ചിരിക്കുന്നതായി അവർ കണ്ടു. രാജാവ് അതു വായിച്ചുനോക്കി, അയാൾക്കതു മനസ്സിലാവുകയും ചെയ്തു; അതു പറഞ്ഞതിതാണ്‌: “ഈ ഗോപുരത്തിന്റെ കവാടം ഏതു കൈ തുറക്കട്ടെ, ഉടലെടുത്തു നിൽക്കുന്ന ഈ പടയാളികൾ, ലോഹം കൊണ്ടു നിർമ്മിച്ചവരെന്നു തോന്നിക്കുന്നവർ, അവർ ഈ രാജ്യത്തെ കൈവശപ്പെടുത്തും.”

ഹിജറ എമ്പത്തൊമ്പതാമാണ്ടിലാണ്‌ ഈ സംഭവങ്ങളൊക്കെ നടക്കുന്നത്. ആ വർഷം ഒടുക്കമെത്തുന്നതിനു മുമ്പേ താരിക് ഇബ്ൻ സയ്യിദ് ആ നഗരത്തെ കീഴടക്കും, അതിദാരുണമായ രീതിയിൽ രാജാവിനെ കൊല ചെയ്യും, നഗരം ചുട്ടുകരിക്കും, സ്ത്രീകളെയും ബാലന്മാരെയും തടവുകാരാക്കും, സകലതും കുത്തിക്കവരും. ഇപ്രകാരമത്രേ, ആൻഡലൂഷ്യൻ നഗരങ്ങളിൽ അറബികൾ പടർന്നു പിടിച്ചത്- അത്തിമരങ്ങളുടെ ആ ദേശത്ത്, ഒരു മനുഷ്യനും ദാഹം കൊണ്ടു മരിക്കാത്ത പുഴത്തടങ്ങളിൽ. നിധികളുടെ കാര്യമാവട്ടെ, സർവവിദിതമാണ്‌, സയ്യിദിന്റെ പുത്രൻ താരിക് അവ തന്റെ തമ്പുരാനായ കലീഫ അൽ-വാലിദ് ബിൻ അബ്ദ് അൽ-മാലിക്കിനയച്ചു കൊടുത്തുവെന്നും, അയാൾ അതെല്ലാം ഒരു പിരമിഡിനുള്ളിൽ നിക്ഷേപിച്ചുവെന്നും.

(ആയിരത്തൊന്നു രാവുകൾ, 272 മതു രാവ്)


വെർലേൻ - പച്ച

Mueller_PairOfLovers1919

ഇതാ ചില പൂക്കൾ, പഴങ്ങൾ, ഇലകൾ, ചില ചില്ലകൾ,
ഇതാ എന്റെ ഹൃദയം, നിനക്കായി മാത്രം തുടിക്കുന്നതും.
നിന്റെ വെളുത്ത കൈകൾ കൊണ്ടതിനെക്കീറിമുറിക്കരുതേ,
നിന്റെ കണ്ണുകൾക്കു കാണാനിതെന്റെ വിനീതോപഹാരം.

നിനക്കു മുന്നിൽ ഞാൻ നിൽക്കുന്നു, മുടിയിലീറൻ മാറാതെ,
പുലർകാലം വീശിയ തെന്നലിൽ മുഖത്തുറഞ്ഞ മഞ്ഞുമായി.
നിനക്കരികിൽ കിടന്നെന്റെ തളർച്ച വിയർപ്പു മാറ്റട്ടെ,
പുതുജീവിതത്തിന്റെ പ്രിയനിമിഷങ്ങളതു സ്വപ്നം കാണട്ടെ.

നീയൊടുവിൽ തന്ന ചുംബനത്തിന്റെ പ്രകമ്പനങ്ങളടങ്ങാതെ
നിന്റെ താരുണ്യത്തിന്റെ മാറിടത്തിലെന്റെ തല കിടന്നുരുളട്ടെ,
ഒരു മധുരചണ്ഡവാതം വീശിയടങ്ങിയെന്നാവുമ്പോൾ
ഇനി ഞാനൊന്നു മയങ്ങട്ടെ, നീയുമുറക്കമാണെന്നതിനാൽ.


Green
Voici des fruits, des fleurs, des feuilles et des branches
Et puis voici mon cœur qui ne bat que pour vous.
Ne le déchirez pas avec vos deux mains blanches
Et qu'à vos yeux si beaux l'humble présent soit doux.

J'arrive tout couvert encore de rosée
Que le vent du matin vient glacer à mon front.
Souffrez que ma fatigue, à vos pieds reposée,
Rêve des chers instants qui la délasseront.

Sur votre jeune sein laissez rouler ma tête
Toute sonore encore de vos derniers baisers ;
Laissez-la s'apaiser de la bonne tempête,
Et que je dorme un peu puisque vous reposez.
 

Green


 


Here are the fruits, the flowers, the leaves, the wands,


Here my heart that beats only for your sighs.

Shatter them not with your snow-white hands,

Let my poor gifts be pleasing to your eyes.

I come to you, still covered with dew, you see,

Dew that the dawn wind froze here on my face.

Let my weariness lie down at your feet,

And dream of the dear moments that shed grace.

Let my head loll here on your young breast

Still ringing with your last kisses blessed,

Allow this departure of the great tempest,

And let me sleep now, a little, while you rest.

Trans: A.S.Kline





Painting: Otto Mueller.-Pair of Lovers 1919

Wednesday, September 12, 2012

ബോർഹസ് - നിമിഷങ്ങൾ


എനിക്കെന്റെ ജീവിതം വീണ്ടും ജീവിക്കാനായാൽ
അടുത്ത തവണ ഇതിലും പിഴകൾ  വരുത്തും ഞാൻ.
ഇത്രയും പരിപൂർണ്ണനാവാൻ ശ്രമിക്കില്ല ഞാൻ.
ഇത്രയും ബലം പിടിക്കില്ല ഞാൻ.
പണ്ടത്തേതിലും ബുദ്ധിമോശങ്ങൾ കാണിക്കും ഞാൻ.
വാസ്തവം പറയട്ടെ,
ഇത്രയൊന്നും ഗൌരവത്തിലെടുക്കുകയുമില്ല ഞാൻ.
ഇത്രയും വൃത്തിക്കാരനാവില്ല ഞാൻ.
ഇതിലും സാഹസബുദ്ധിയായിരിക്കും ഞാൻ.
ഇന്നത്തേതിലും യാത്ര ചെയ്യും ഞാൻ.
കൂടുതൽ സൂര്യാസ്തമയങ്ങൾ നോക്കിയിരിക്കും ഞാൻ.
കൂടുതൽ മലകൾ കയറും ഞാൻ.
കൂടുതൽ പുഴകളിൽ നീന്തും ഞാൻ.
പോയിട്ടേയില്ലാത്ത കൂടുതൽ സ്ഥലങ്ങളിൽ പോകും ഞാൻ.
കൂടുതൽ ഐസ് ക്രീം കഴിക്കും ഞാൻ,
ബീൻസ് ഇത്ര കഴിയ്ക്കുകയുമില്ല ഞാൻ.
കൂടുതൽ യഥാർത്ഥപ്രശ്നങ്ങളെനിക്കുണ്ടാവും-
അത്ര കുറച്ച് സാങ്കല്പികപ്രശ്നങ്ങളും.
ജീവിതത്തിന്റെ ഓരോ നിമിഷവും വിവേകിയായി
സമൃദ്ധമായി ജീവിക്കുന്ന തരക്കാരനായിരുന്നു ഞാൻ.
അമിതാഹ്ളാദത്തിന്റെ നിമിഷങ്ങൾ
എനിക്കുണ്ടായിരുന്നില്ലെന്നല്ല ഞാൻ പറയുന്നത്.
എന്നാലും, മടങ്ങിപ്പോകാനെനിക്കായാൽ
ഹിതകരമായ നിമിഷങ്ങൾക്കു മാത്രമായി ശ്രമിക്കും ഞാൻ.


നിങ്ങൾക്കറിയില്ലെന്നാണെങ്കിൽ, പറയട്ടെ-
കൈയിൽ വന്ന നിമിഷത്തെ വഴുതിപ്പോകാൻ അനുവദിക്കരുത്.

അങ്ങനെയൊരു തരക്കാരനായിരുന്നു ഞാൻ:
തെർമോമീറ്ററില്ലാതെ, ചൂടുവെള്ളക്കുപ്പിയില്ലാതെ,
കുടയില്ലാതെ, പാരച്ചൂട്ടില്ലാതെ പുറത്തേക്കിറങ്ങാത്തവൻ.
ഇനി ഒന്നുകൂടി ജീവിക്കാനെനിക്കായാൽ
കാലിൽ ചെരുപ്പില്ലാതെ ഞാൻ യാത്ര ചെയ്യും,
വസന്തത്തിന്റെ തുടക്കത്തിൽ തുടങ്ങി
ശരൽക്കാലമൊടുക്കം വരെ ഞാനങ്ങനെ പോകും.
കൂടുതൽ വണ്ടികളിൽ ഞാൻ കേറും.
കൂടുതൽ സൂര്യോദയങ്ങൾ ഞാൻ കണ്ടുനിൽക്കും.
കൂടുതൽ കുട്ടികളോടൊത്തു ഞാൻ കളിക്കും.
ഇനിയുമൊരു ജീവിതം എനിക്കു മുന്നിലുണ്ടെങ്കിൽ.
പക്ഷേ, നോക്കൂ, വയസ്സെനിക്കെമ്പത്തഞ്ചായി,
മരിക്കുകയാണു ഞാനെന്നെനിക്കറിയുകയും ചെയ്യാം.


വെർലേൻ - വിമൂകം

486px-Robert_Walker_Macbeth_The_nightingale's_song

നമുക്കു മേലത്രയുമുയരത്തിൽ
മരച്ചില്ലകൾ നിഴലുകൾ മെടയുമ്പോൾ
ആ ഗഹനമൂകതയിലേക്കു
നമ്മുടെ പ്രണയത്തെ നാമമുഴ്ത്തുക.

പൈന്മരങ്ങളലസമുലയുമ്പോൾ
ഒരേയൊരാത്മാവായി, ഒരു ഹൃദയമായി,
ഇന്ദ്രിയങ്ങളുടെ മൂർച്ഛകളായി
അവയിലേക്കു നാം കലരുക.

നിന്റെ കണ്ണുകൾ പാതിയടയ്ക്കുക,
കൈകൾ മാറോടു ചേർക്കുക,
നിന്റെ നിദ്രാണഹൃദയത്തിൽ നിന്നും
വ്യർത്ഥമോഹങ്ങളെ നാടുകടത്തുക.

നിന്റെ കാൽക്കലെ പുൽക്കൊടികളെപ്പിന്നെ
തെന്നലിന്റെ താരാട്ടു തഴുകുമ്പോൾ
അതിന്നടിമകളാവുക നീയും ഞാനും,
അതിന്റെ വശ്യത്തിനും, മാധുര്യത്തിനും.

പിന്നെ, ഓക്കുമരങ്ങളെ ഇരുളിലാഴ്ത്തി
ഭവ്യരാത്രി വന്നണയുമ്പോൾ
രാപ്പാടികൾ പാടിത്തുടങ്ങട്ടെ
നമ്മുടെ നൈരാശ്യത്തിന്റെ ദാരുണഗാനം.


En sourdine

Calmes dans le demi-jour
Que les branches hautes font,
Pénétrons bien notre amour
De ce silence profond.

[Fondons]1 nos âmes, nos cœurs
Et nos sens extasiés,
Parmi les vagues langueurs
Des pins et des arbousiers.

Ferme tes yeux à demi,
Croise tes bras sur ton sein,
Et de ton cœur endormi
Chasse à jamais tout dessein.

Laissons-nous persuader
Au souffle berceur et doux
Qui vient, à tes pieds, rider
Les ondes des gazons roux.

Et quand, solennel, le soir
Des chênes noirs tombera
Voix de notre désespoir,
Le rossignol chantera.

 


In Muted Tone


BY PAUL VERLAINE

TRANSLATED BY NORMAN R. SHAPIRO

Gently, let us steep our love

In the silence deep, as thus,

Branches arching high above

Twine their shadows over us.

Let us blend our souls as one,

Hearts’ and senses’ ecstasies,

Evergreen, in unison

With the pines’ vague lethargies.

Dim your eyes and, heart at rest,

Freed from all futile endeavor,

Arms crossed on your slumbering breast,

Banish vain desire forever.

Let us yield then, you and I,

To the waftings, calm and sweet,

As their breeze-blown lullaby

Sways the gold grass at your feet.

And, when night begins to fall

From the black oaks, darkening,

In the nightingale’s soft call

Our despair will, solemn, sing.




 


link to image


Tuesday, September 11, 2012

ക്ളിയോബുലസ് - മൈഡാസിന്റെ കുഴിമാടത്തിൽ

200px-Cleovoulos

മൈഡാസിന്റെ കുഴിമാടത്തിൽ
പ്രതിഷ്ഠിച്ച വെങ്കലകന്യക ഞാൻ.
കിണറുകളിലുറവയൂറുന്ന കാലത്തോളം,
മരങ്ങൾ കിളരം വച്ചു വളരുന്ന കാലത്തോളം,
സൂര്യനാകാശത്തു തിളങ്ങുന്ന കാലത്തോളം,
ചന്ദ്രൻ വിളങ്ങിനിൽക്കുന്ന കാലത്തോളം,
പുഴകളൊഴുകുന്ന കാലത്തോളം,
കടലിൽ തിരകൾ തകരുന്ന കാലത്തോളം,
കണ്ണീരു കഴുകിയ ഈ കുഴിമാടത്തിൽ
എന്റെ ഇടം വിടാതെ ഞാനിരിക്കും,
മൈഡാസിനെ അടക്കിയതിവിടെയെന്ന്
ഇതുവഴി പോകുന്നവരോടു ഞാൻ പറയും.


ക്ളിയോബുലസ് - ലിൻഡോസ് സ്വദേശിയും ഗ്രീസിലെ ‘ഏഴു ജ്ഞാനികളി’ൽ ഒരാളും. ജീവിതകാലം ക്രി. മു. ആറാം നൂറ്റാണ്ട്. മൂവായിരത്തോളം കവിതകളും സമസ്യകളും രചിച്ചതായി വിശ്വസിക്കപ്പെടുന്നു. മൈഡാസ് രാജാവിന്റെ കുഴിമാടത്തിലുള്ള ലിഖിതം ഇദ്ദേഹത്തിന്റെ പേരിലാണ്‌ അറിയപ്പെടുന്നത്.


വെർലേൻ - വികാരവിനിമയം

colloque

ആളൊഴിഞ്ഞ പൂന്തോപ്പിന്റെ മഞ്ഞു വീണ മരവിപ്പിലൂടെ
അല്പം മുമ്പു കടന്നുപോയതേയുള്ളു, രണ്ടിരുണ്ട രൂപങ്ങൾ.

വിവർണ്ണമായിരുന്നു അവരുടെ ചുണ്ടുകൾ, നിർജ്ജീവമായിരുന്നു കണ്ണുകൾ,
കേൾക്കാനുണ്ടായിരുന്നതേയില്ല അവർ നിശ്വസിച്ച വാക്കുകൾ.

ആളൊഴിഞ്ഞ പൂന്തോപ്പിന്റെ മഞ്ഞു വീണ മരവിപ്പിൽ
പോയ നാളുകളോർത്തെടുക്കുകയായിരുന്നു, രണ്ടു പ്രേതരൂപങ്ങൾ.

“നിനക്കോർമ്മയുണ്ടാവുമോ, ആ പഴയ പ്രഹർഷങ്ങൾ?”
“എന്തിനതൊക്കെ ഞാനോർത്തുവയ്ക്കണം?”

“ഇന്നും നിന്റെ ഹൃദയം തുടിക്കാറുണ്ടോ, എന്റെ പേരു കേൾക്കുമ്പോൾ?
നീ സ്വപ്നം കാണുന്നതെന്റെ ആത്മാവിനെ മാത്രമോ?” “ഏയ്, അല്ല.”

“വാക്കുകൾക്കതീതമായിരുന്നു, നാമന്നറിഞ്ഞ നിർവൃതി,
ചുണ്ടുകളൊരു ചുംബനത്തിലൊരുമിച്ച നാളുകൾ.” “ആവാം, ഞാൻ മറന്നു.”

“ആകാശത്തിനെന്തു നീലയായിരുന്നു, ആശകളെത്ര ഉയരത്തിലായിരുന്നു!”
“ആകാശത്തൊരിരുണ്ട ഗർത്തത്തിൽ ആശകൾ വീണടിഞ്ഞു.”

വളർന്നുമുറ്റിയ പുല്ലിൽ ചവിട്ടി അവരങ്ങനെ കടന്നുപോയി,
ആ രാത്രി മാത്രവർക്കൊരേയൊരു കേൾവിക്കാരനായി.


Colloque Sentimental

--------------------------------------

Dans le vieux parc solitaire et glacé,
Deux formes ont tout à l'heure passé.

Leurs yeux sont morts et leurs lèvres sont molles,
Et l'on entend à peine leurs paroles.

Dans le vieux parc solitaire et glacé,
Deux spectres ont évoqué le passé.

- Te souvient-il de notre extase ancienne ?
- Pourquoi voulez-vous donc qu'il m'en souvienne ?

- Ton cœur bat-il toujours à mon seul nom ?
Toujours vois-tu mon âme en rêve ? - Non.

- Ah ! les beaux jours de bonheur indicible
Où nous joignions nos bouches ! - C'est possible.

- Qu'il était bleu, le ciel, et grand, l'espoir !
- L'espoir a fui, vaincu, vers le ciel noir.

Tels ils marchaient dans les avoines folles,
Et la nuit seule entendit leurs paroles.

 
Colloque Sentimental [English]
Paul Verlaine
In the deserted park, silent and vast,
Erewhile two shadowy glimmering figures passed.

Their lips were colorless, and dead their eyes;
Their words were scarce more audible than sighs.

In the deserted park, silent and vast,
Two spectres conjured up the buried past.

“Our ancient ecstasy, do you recall?”
“Why, pray, should I remember it at all?”

“Does still your heart at mention of me glow?
Do still you see my soul in slumber?” “No!”

“Ah, blessed, blissful days when our lips met!
You loved me so!” “Quite likely,—I forget.”

“How sweet was hope, the sky how blue and fair!”
“The sky grew black, the hope became despair.”

Thus walked they ’mid the frozen weeds, these dead,
And Night alone o’erheard the things they said.

Translated by Gertrude Hall


Monday, September 10, 2012

അസ്ക്ളേപിയാഡീസ് - - പ്രണയകവിതകൾ

GreekPairYale1913_163

1

വേനലിൽ തൊണ്ട പൊരിഞ്ഞവർ-
ക്കൊരു മഞ്ഞുതുള്ളി വലുതു തന്നെ,
മഞ്ഞുകാലം പൊയ്ക്കഴിഞ്ഞാൽ
നാവികനു വസന്തം വീശുന്ന തെന്നലും.
പ്രണയികൾ കാമനെ ആരാധിക്കുന്ന
ഒറ്റവിരിപ്പതിലൊക്കെ വലുതത്രേ.



2


ജനാല പാതി തുറന്നവൾ പുറത്തേക്കു നോക്കവെ
തൃഷ്ണകൾ കൊണ്ടീറനായ മുഖത്തു വന്നേറ്റുവല്ലോ
അവന്റെ കണ്ണുകളിൽ നിന്നൊരു നീലമിന്നൽ.



3


അവൾ മന്ത്രവടിയൊന്നുഴിഞ്ഞപ്പോൾ
ആ വശ്യത്തിനടിമയായി ഞാനെന്നേ.
അവളുടെ സൌന്ദര്യം മുന്നിലെത്തുമ്പോൾ
മെഴുകുപ്രതിമ പോലെ ഞാനലിഞ്ഞുപോകുന്നു.
അവളൊരു കറുമ്പിയാണെങ്കിലെന്തേ,
കൽക്കരിയുമെരിയുമ്പോൾ പനിനീർപ്പൂവല്ലേ?



4


പൊന്നുവിളക്കേ, നിനക്കു മുന്നിൽ വച്ചല്ലേ,
നിശ്ചയമായും വരുമെന്നവളാണയിട്ടത്?
എന്നിട്ടാണല്ലോ അവൾ വരാതിരുന്നത്?
അതിനാൽ വരുന്ന രാത്രിയിലവൾ വരുമ്പോൾ
നീ കണ്ണൊന്നു ചിമ്മുക, പിന്നെക്കെട്ടുപോവുക.



5


ഇല കൊഴിയ്ക്കാൻ തിടുക്കമരുതേ,
എന്റെ വാതിൽക്കലെ മുല്ലവള്ളികളേ;
കണ്ണീരു തേവി ഞാൻ നിങ്ങൾക്കു നനച്ചു
-മഴമേഘങ്ങൾ, കാമുകരുടെ കണ്ണുകൾ.
ഈ വാതില്പാളി തുറന്നവൻ മുന്നിലെത്തുമ്പോൾ
അവന്റെ മൂർദ്ധാവിൽ നിങ്ങളെന്നെപ്പെയ്യൂ,
ആ പൊന്മുടിയെങ്കിലുമെന്റെ കണ്ണീരു കുടിക്കട്ടെ.



അസ്ക്ളേപിയാഡീസ് - ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു കവി.

link to image

വെർലേൻ - എന്‍റെ പരിചിതസ്വപ്നം

462px-William-Adolphe_Bouguereau_(1825-1905)_-_Drawing_Of_A_Woman_(Unknown)

തറച്ചുകേറുന്നൊരു വിചിത്രസ്വപ്നമിടയ്ക്കിടെ ഞാൻ കാണുന്നു,
എനിക്കജ്ഞാതയായൊരു സ്ത്രീയെ ഞാൻ പ്രേമിക്കുന്നതായി.
അവളെന്നെയും സ്നേഹിക്കുന്നു. അവളെന്നെ മനസ്സിലാക്കുന്നു.
എന്നുമൊരേയാളല്ലവളെന്നു തോന്നിയാലും മറ്റൊരാളുമല്ലവൾ.

അവൾക്കേ എന്നെ മനസ്സിലാവുന്നുള്ളൂ, കഷ്ടമെന്നു പറയട്ടെ,
അവൾക്കു മാത്രമേ  എന്റെ ഹൃദയം സ്ഫടികവിശദമാവുന്നുമുള്ളു-
എന്റെ പൊള്ളുന്ന നെറ്റിയിൽ  വിയർപ്പുമണികൾ പൊടിയുമ്പോൾ
അവൾക്കേ അറിയൂ, സ്വന്തം കണ്ണീരു കൊണ്ടതിനെ തണുപ്പിക്കാൻ.

അവളുടെ മുടിനിറം ചുവപ്പോ കറുപ്പോ സ്വർണ്ണമോ? എനിക്കറിയില്ല.
അവളുടെ പേരോ? മുഴങ്ങുന്നതാണതെന്നേ എനിക്കോർമ്മയുള്ളൂ,
ജീവിതത്തിൽ നിന്നു ഭ്രഷ്ടരായ ഇഷ്ടജനങ്ങളുടേതെന്നപോലെ.

പ്രതിമകളുടേതു പോലെ വിടർന്നതാണവളുടെ നോട്ടം,
പ്രശാന്തവും വിദൂരവും ഗൌരവമാർന്നതുമാണവളുടെ ശബ്ദം,
നിലച്ചുപോയ പ്രിയനാദങ്ങളുടെ സ്വരഭേദങ്ങളാവർത്തിക്കുന്നതും.


Mon rêve familier

Je fais souvent ce rêve étrange et pénétrant
D'une femme inconnue, et que j'aime, et qui m'aime,
Et qui n'est, chaque fois, ni tout à fait la même
Ni tout à fait une autre, et m'aime et me comprend.

Car elle me comprend, et mon coeur transparent
Pour elle seule, hélas! cesse d'être un problème
Pour elle seule, et les moiteurs de mon front blême,
Elle seule les sait rafraîchir, en pleurant.

Est-elle brune, blonde ou rousse? Je l'ignore.
Son nom? Je me souviens qu'il est doux et sonore,
Comme ceux des aimés que la vie exila.

Son regard est pareil au regard des statues,
Et, pour sa voix, lointaine, et calme, et grave, elle a
L'inflexion des voix chères qui se sont tues.

 

My Familiar Dream

(Poèmes Saturniens: Mélancholia VI)

 

I often have this dream, strange, penetrating,

Of a woman, unknown, whom I love, who loves me,

And who’s never, each time, the same exactly,

Nor, exactly, different: and knows me, is loving.

Oh how she knows me, and my heart, growing

Clear for her alone, is no longer a problem,

For her alone: she alone understands, then,

How to cool the sweat of my brow with her weeping.

Is she dark, blonde, or auburn? – I’ve no idea.

Her name? I remember it’s vibrant and dear,

As those of the loved that life has exiled.

Her eyes are the same as a statue’s eyes,

And in her voice, distant, serious, mild,

The tone of dear voices, those that have died.

Translated by A. S. Kline


link to image

Sunday, September 9, 2012

വെർലേൻ - മൂന്നു കൊല്ലത്തില്പിന്നെ

Joaquín_Agrasot_-_Jardín_valenciano_

ഇളകിയാടുന്ന ഇടുക്കുപടി ഞാൻ തള്ളിത്തുറന്നു,
ആ കൊച്ചുതോപ്പിലൂടലസമായി ഞാൻ നടന്നു;
പുലരിയിലെ സൌമ്യസൂര്യനതിനെത്തിളക്കിയിരുന്നു,
ഓരോ പൂവിലുമൊരീറൻ നക്ഷത്രമതു ചാർത്തിയിരുന്നു.


യാതൊന്നും മാറിയിട്ടില്ല: ഇന്നുമെനിക്കവിടെക്കാണാം:
ഓർമ്മയിൽ പിണഞ്ഞുമുറ്റിയ വള്ളികൾ, ചൂരൽക്കസേരകൾ,
അന്നെന്ന പോലെ വെള്ളി കിലുങ്ങുന്ന ജലധാര,
തീരാശോകത്തിന്റെ നിശ്വാസവുമായി അശോകമരങ്ങൾ.


അക്കാലമെന്നപോലെ വിറക്കൊള്ളുന്ന പനിനീർപ്പൂക്കൾ,
നെടിയ തണ്ടുകളിൽ ഗർവിഷ്ഠരായി ലില്ലിപ്പൂക്കൾ,
എനിക്കു പേരെടുത്തറിയുന്നവർ, വന്നുപോകുന്ന കിളികൾ.

ഉദ്യാനദേവതയുടെ പ്രതിമയും ഞാനവിടെക്കണ്ടു,

നടവഴിയ്ക്കൊടുവിൽ, ചായവും കുമ്മായവുമടർന്നും,
-ജമന്തിപ്പൂക്കളുടെ വിരസഗന്ധത്തിനിടയിൽ,  ചടച്ചും.



Après trois ans

Ayant poussé la porte étroite qui chancelle,
Je me suis promené dans le petit jardin
Qu'éclairait doucement le soleil du matin,
Pailletant chaque fleur d'une humide étincelle.
Rien n'a changé. J'ai tout revu : l'humble tonnelle
De vigne folle avec les chaises de rotin...
Le jet d'eau fait toujours son murmure argentin
Et le vieux tremble sa plainte sempiternelle.
Les roses comme avant palpitent ; comme avant,
Les grands lys orgueilleux se balancent au vent,
Chaque alouette qui va et vient m'est connue.
Même j'ai retrouvé debout la Velléda,
Dont le plâtre s'écaille au bout de l'avenue,
- Grêle, parmi l'odeur fade du réséda.
 
After Three Years
Having pushed open the narrow wobbling gate,
I strolled around in the little garden
Gently illuminated by the morning sun
Spangling each flower with a damp flash of light.

The simple arbor: it’s all still here, nothing’s different,
The madly-growing vines, the chairs of cane…
Always making its silver murmur, the fountain,
And the old aspen its perpetual lament.

Just as before, the roses throb; as before,
the huge proud lilies waver in the air.
I know every lark, coming and going.

I’ve even found the statue of the barbarian prophetess
Still upright down the walk, her plaster spalling
—Slender, amid the mignonette’s insipidities.
trans: Karl Kirchwey

link to image






















Saturday, September 8, 2012

റോബർട്ട് വാൾസർ - ചെറിയൊരു ചുറ്റിനടത്ത

the_lonely_walker_by_juraana

ഇന്നു ഞാൻ മലകൾക്കിടയിലൂടെ ഒന്നു നടന്നു. വായുവിൽ ഈർപ്പമുണ്ടായിരുന്നു, പ്രദേശമാകെ ധൂസരനിറമായിരുന്നു. പക്ഷേ പാത പതുപതുത്തതായിരുന്നു , ഇടയിലൊക്കെ വൃത്തിയുള്ള ഇടങ്ങളും കണ്ടു. ആദ്യം ഞാൻ കോട്ടിട്ടിരുന്നു, പിന്നെ ഞാനതൂരിയെടുത്ത് മടക്കി കൈത്തണ്ടയിലിട്ടു. വിസ്മയപ്പെടുത്തുന്ന ആ പാത എത്രയെന്നില്ലാതെ ആനന്ദങ്ങൾ നൽകുയായിരുന്നു എനിക്ക്. ആദ്യം അതു കയറിപ്പോവുകയായിരുന്നു, പിന്നീടത് ഇറക്കമായി. മലകൾ കൂറ്റനായിരുന്നു; അവ ചുറ്റിക്കറങ്ങുകയാണെന്നു തോന്നി.ആ മലകളുടെ ലോകം അതിവിശാലമായ ഒരരങ്ങു പോലെ എനിക്കനുഭവപ്പെട്ടു. മലഞ്ചരിവുകളിൽ പറ്റിപ്പിടിച്ചു കയറുകയായിരുന്നു പാത. പിന്നെ ഞാൻ അഗാധമായ ഒരു കൊല്ലിയിലേക്കിറങ്ങി. എന്റെ കാൽക്കൽ ഒരു പുഴ കിടന്നിരമ്പി, വെളുത്ത പുകയുടെ പ്രതാപവുമായി ഒരു തീവണ്ടി കുതിച്ചുപാഞ്ഞു. കൊല്ലിയിലൂടെ നേർത്തൊരു പാലരുവി പോലെ പാത നീണ്ടുപോയി. നടന്നുപോവുമ്പോൾ ആ ഇടുങ്ങിയ താഴ്വാരം വളഞ്ഞുവന്ന് സ്വയം ചുറ്റിപ്പിണയുകയാണെന്നു തോന്നിപ്പോയി. നരച്ച മേഘങ്ങൾ മലകളിൽ അതാണു തങ്ങളുടെ വിശ്രമസങ്കേതമെന്നപോലെ  കിടന്നിരുന്നു. ചുമലിൽ സഞ്ചിയുമായി ചെറുപ്പക്കാരനായ ഒരു സഞ്ചാരിയെ കണ്ടു; വേറേ രണ്ടു ചെറുപ്പക്കാരെ കണ്ടുവോയെന്ന് അയാൾ എന്നോടന്വേഷിച്ചു. ഇല്ല, ഞാൻ പറഞ്ഞു. വളരെ അകലെ നിന്നാണോ ഞാൻ വരുന്നത്? അതെ, ഞാൻ പറഞ്ഞു, എന്നിട്ടു ഞാൻ മുന്നോട്ടു നടന്നു. അധികദൂരം ചെന്നില്ല, മറ്റേ സഞ്ചാരികളെ ഞാൻ കണ്ടു, പാട്ടും പാടി അവർ കടന്നുപോകുന്നതു ഞാൻ കേട്ടു. വെളുത്ത പാറക്കെട്ടുകൾക്കടിയിൽ ചെറിയ കുടിലുകൾ അടുങ്ങിക്കിടക്കുന്ന ഒരു ഗ്രാമം വിശേഷിച്ചും മനോഹരമായിരുന്നു. ചില വണ്ടികൾ എതിരേ വന്നിരുന്നു, അതല്ലാതെ മറ്റൊന്നുമില്ല. പെരുവഴിയിലെത്തിയയപ്പോൾ കുറേ കുട്ടികളേയും കണ്ടു. സർവസാധാരണമായിട്ടുള്ളതല്ലാതെ മറ്റൊന്നും നാം കാണേണ്ട ആവശ്യമില്ല. അത്രയധികം നമുക്കു കാണാനാവുന്നു.


link to image