Thursday, October 11, 2012

നെരൂദ - കാവ്യാദർശം

neruda4

അത്രയും പ്രണയങ്ങൾ, അത്രയും പ്രയാണങ്ങൾ-
ഗ്രന്ഥങ്ങൾ പിറവിയെടുക്കുന്നതവയിൽ നിന്ന്.
അവയിലില്ല ചുംബനങ്ങൾ, ദേശങ്ങളെങ്കിൽ,
കൈ നിറയെ ദൌത്യങ്ങളുമായിട്ടൊരാണെങ്കിൽ,
ഓരോരോ തുള്ളിയിലുമൊരു പെണ്ണെങ്കിൽ,
മണിയാവാൻ, പരിചയാവാനവ പോരാ:
അവയ്ക്കു കണ്ണുകളില്ല, കണ്ണുകളവ തുറക്കില്ല,
ശാസനങ്ങളുടെ കല്ലിച്ച നാവുകളാണവ.

എനിയ്ക്കു ഹിതം ജനനേന്ദ്രിയങ്ങളുടെ കെട്ടുപിണച്ചിൽ,
ചോരയും പ്രണയവും ചെത്തിയെടുത്തതാണെന്റെ കവിത.
കല്ലിച്ച മണ്ണിൽ ഞാനൊരു പനിനീർച്ചെടി നട്ടു,
മഞ്ഞിനോടും തീയിനോടും പട വെട്ടി
ഞാനതിലൊരു പനിനീർപ്പൂ വിരിയിച്ചു.

പാടിപ്പാടിനടക്കാനെനിക്കായതുമങ്ങനെ.


(ഐലാ നെഗ്രാ)



No comments: