Thursday, December 29, 2011

വയെഹോ - നിത്യദാമ്പത്യത്തിന്റെ കിടക്ക


നിലയ്ക്കുമ്പോഴേ പ്രണയം ബലക്കുന്നുള്ളു!
കുഴിമാടമൊരു കൂറ്റൻ നേത്രഗോളമാവും,
അതിന്റെ കയങ്ങളിൽ പ്രണയവേദന ജിവിക്കും, കരയും,
മധുരനിത്യതയും കറുത്ത പ്രഭാതവും നിറച്ച ചഷകത്തിലെന്നപോലെ.

ചുംബനത്തിനായി ചുണ്ടുകൾ ഞൊറിഞ്ഞുവരും,
നിറഞ്ഞതൊന്നു കവിഞ്ഞൊഴുകിത്തീരുമ്പോലെ.
ഞരമ്പുകൾ വലിഞ്ഞുപിടയുന്ന സമാഗമങ്ങളിൽ
ഓരോ വായയും മറ്റൊന്നിനായി ത്യജിക്കും,
ജീവൻ മൃതപ്രായമായൊരു ജീവിതം.

എങ്കിൽ ഹൃദ്യമത്രേ കുഴിമാടം,
ഒരേയൊരാരവത്തിൽ സകലരുമന്തർവ്യാപിക്കുന്നതതിൽ;
ഹൃദ്യമത്രേ അന്ധകാരം,
ഒരേയൊരു സങ്കേതത്തിൽ പ്രണയികളൊരുമിക്കുന്നതിൽ.File:Firma cvallejo.png


 

No comments: