നിലയ്ക്കുമ്പോഴേ പ്രണയം ബലക്കുന്നുള്ളു!
കുഴിമാടമൊരു വലിയ നേത്രഗോളമാവും,
അതിന്റെ കയങ്ങളിൽ പ്രണയവേദന ജീവിക്കും, കരയും,
മധുരനിത്യതയും കറുത്ത പ്രഭാതവും നിറച്ച ചഷകത്തിലെന്നപോലെ.
ചുംബനത്തിനായി ചുണ്ടുകൾ ഞൊറിഞ്ഞുവരും,
നിറഞ്ഞതൊന്നു കവിഞ്ഞൊഴുകിത്തീരുമ്പോലെ.
ഞരമ്പുകൾ വലിഞ്ഞുപിടയുന്ന സമാഗമങ്ങളിൽ
ഓരോ വായയും മറ്റൊന്നിനായി ത്യജിക്കും,
മൃതപ്രായമായൊരു ജീവിതം.
എങ്കിൽ ഹൃദ്യമത്രേ കുഴിമാടം,
ഒരേയൊരാരവത്തിൽ സകലരുമന്യോന്യമറിയുന്നതതിൽ;
ഹൃദ്യമത്രേ അന്ധകാരം,
ഒരേയൊരു പ്രണയസങ്കേതത്തിൽ എല്ലാവരും സംഗമിക്കുന്നതതിൽ.
No comments:
Post a Comment