പാലത്തിൽ നിൽക്കുന്ന ആ കുരുടൻ,     
മറവിയിൽപ്പെട്ടൊരു നാടിന്റെ       
അതിർത്തിക്കല്ലു പോലെ നിറം കെട്ടയാൾ,      
വിദൂരനക്ഷത്രങ്ങൾ ഭ്രമണം ചെയ്യുന്ന      
ഏകാന്തസ്ഥിരവസ്തുവാകാമയാൾ;      
താരാപഥങ്ങൾക്കു നിശ്ചലമദ്ധ്യബിന്ദു.      
വഴുതുകയു,മിടറുകയു,മൊഴുകുകയും ചെയ്യുന്നു,      
അയാൾക്കു ചുറ്റും സർവതും.
പിണഞ്ഞുകൂടുന്ന വഴികൾക്കു നടുവിൽ     
അയാളത്രേ, ഇളക്കമറ്റ ദിശാസൂചി.      
ഉപരിതലജീവികളായൊരു വർഗ്ഗത്തിനിടയിൽ      
ആഴങ്ങളുടെ ലോകത്തേക്കു ഭവ്യമായൊരു കവാടം.
   
(പോങ്ങ് ദു കറൗസൽ - പാരീസിൽ സെയീൻ നദിക്കു കുറുകെയുള്ള പാലം)
No comments:
Post a Comment