Monday, January 14, 2013

കബീർ പറയുന്നു - 4

kabir das sant doha

 


സ്വന്തമുടലു മണക്കാൻ നിങ്ങൾ ചന്ദനമുട്ടിയരയ്ക്കുമ്പോൾ
മറ്റൊരിടത്തു മറ്റൊരാൾ മാന്തടി വെട്ടുകയായിരുന്നു
നിങ്ങൾക്കു ചിതയൊരുക്കാൻ.
കൈയിൽ പറക്കുന്ന പട്ടത്തിന്റെ ചരടും
താംബൂലതൈലമൊലിച്ചിറങ്ങുന്ന താടിയും:
ഈ കോലത്തിൽ നിങ്ങൾ മരണത്തെ മറക്കുന്നു,
ഏതു കള്ളനെയും പോലെ ചുടും നിങ്ങളെയെന്നു മറക്കുന്നു.
രാമനാണൊരേയൊരു നേരെന്നു നിങ്ങൾ കാണുന്നില്ലേ,
കബീർ പറയുന്നു, ശേഷമൊക്കെ ഒരു പെരും നുണയെന്നും?



No comments: